/kalakaumudi/media/media_files/2025/04/02/T0EzcKYKOj3wZTwsR9gZ.jpg)
മുംബൈ:ദിഷ സാലിയൻ കേസിന്റെ പുതിയ വഴിത്തിരിവിൽ, ദിഷ ആത്മഹത്യ ചെയ്തിട്ടില്ലെന്നും അവർ ആകസ്മികമായി മരിച്ചതല്ലെന്നും പിതാവ് സതീഷ് സാലിയനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ നിലേഷ് ഓജ അവകാശപ്പെട്ടു. പകരം, ഒരു രാഷ്ട്രീയക്കാരനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അംഗരക്ഷകരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം അവർ ക്രൂരമായി കൊല്ലപ്പെട്ടുവെന്നും ആരോപിച്ചു. 2021 ഫെബ്രുവരിയിൽ പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് വ്യാജമാണെന്നും ഓജ പറഞ്ഞു. അതേസമയം ഈ കേസിൽ ഉൾപ്പെട്ട രാഷ്ട്രീയക്കാരനും കൂട്ടാളികൾക്കുമെതിരായ തന്റെ ആരോപണത്തെ പിന്തുണയ്ക്കാൻ എന്ത് തെളിവാണ് ഉള്ളതെന്ന് ചോദിച്ചപ്പോൾ, കോടതിയിൽ മൊഴി നൽകാൻ തയ്യാറായ സാക്ഷികളുണ്ടെന്ന് ഓജ മറുപടി നൽകി. “ഈ സാക്ഷികളുടെ പേരുകൾ ഞാൻ വെളിപ്പെടുത്തുന്നില്ല, അതിനാൽ തന്നെ അവർക്ക് ഒരു ദോഷവും സംഭവിക്കില്ല,” അദ്ദേഹം പറഞ്ഞു. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഓജ ഉന്നയിച്ചു. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ തെളിവുകൾ കൃത്രിമമായി സൃഷ്ടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മുമ്പ് ഇതേ ഉദ്യോഗസ്ഥൻ ഒരു വനിതാ കോൺസ്റ്റബിളിന്റെ കൊലപാതകം ആത്മഹത്യയാണെന്ന് പ്രചരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കോൺസ്റ്റബിളിന്റെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ ഉത്തരവ് നടപ്പിലാക്കാൻ വിസമ്മതിച്ച വിരമിച്ച അസിസ്റ്റന്റ് പോലീസ് കമ്മീഷണറാണ് ഈ ആരോപണം ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ദളിത് സമുദായത്തിൽപ്പെട്ട മറ്റൊരു വിരമിച്ച അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഈ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അതിക്രമ നിയമപ്രകാരം പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ അദ്ദേഹത്തിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു.
/kalakaumudi/media/media_files/2025/04/02/UmUdhikydwPRtGUTL7yR.jpg)
കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ദിശയുടെ പിതാവ് സതീഷ് സാലിയൻ മുംബൈ പോലീസിന് 75 പേജുള്ള രേഖാമൂലമുള്ള പരാതി സമർപ്പിച്ചു. കുറ്റകൃത്യം അടിച്ചമർത്താനുള്ള ഗൂഢാലോചനയിൽ മുൻ മന്ത്രി ഉൾപ്പെടെ നിരവധി സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ ആരോപിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
