/kalakaumudi/media/media_files/2025/04/18/w1cAWyC3QRkBiTvcLtjd.png)
മുംബൈ∙ ഭക്ഷണത്തിന്റെ പേരിൽ രണ്ടു വിഭാഗക്കാർ തമ്മിൽ ഏറ്റുമുട്ടിയതായി പരാതി. മുംബൈയിലെ ഘാട്‌കോപ്പറിലാണ് സംഭവം. മാംസാഹാരം കഴിക്കുന്നതിനെ ചൊല്ലിയാണ് ഗുജറാത്തികളും മറാത്തികളും ഏറ്റുമുട്ടിയത്. മാംസവും മീനും കഴിച്ചതിന്റെ പേരിൽ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ താമസക്കാർ, മറാത്തി സംസാരിക്കുന്ന കുടുംബങ്ങളോട് മോശമായി പെരുമാറി എന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായത്. ഇരുവിഭാഗം ആളുകളും തമ്മിലുള്ള സംഘർഷത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഭക്ഷണത്തിന്റെ പേരിൽ മറാത്തികളെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പ്രവർത്തകർ ഗുജറാത്തികളെ ആക്രമിച്ചു. മറാത്തികളെ വൃത്തിക്കെട്ടവരെന്ന് വിളിച്ച് എംഎൻഎസ് നേതാവ് രാജ് പാർട്ടെ അധിക്ഷേപിക്കുന്നതും വിഡിയോയിലുണ്ട്. വീട്ടിൽ മാംസവും മീനും പാചകം ചെയ്യരുതെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പുറത്തുനിന്നാണ് മറാത്തി കുടുംബങ്ങൾ ഭക്ഷണം കഴിച്ചത്.
ഭക്ഷണത്തിന്റെ പേരിൽ മറാത്തികളെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പ്രവർത്തകർ ഗുജറാത്തികളെ ആക്രമിച്ചു. മറാത്തികളെ വൃത്തിക്കെട്ടവരെന്ന് വിളിച്ച് എംഎൻഎസ് നേതാവ് രാജ് പാർട്ടെ അധിക്ഷേപിക്കുന്നതും വിഡിയോയിലുണ്ട്. വീട്ടിൽ മാംസവും മീനും പാചകം ചെയ്യരുതെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പുറത്തുനിന്നാണ് മറാത്തി കുടുംബങ്ങൾ ഭക്ഷണം കഴിച്ചത്.
അപ്പാർട്ട്മെന്റിൽ ആർക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും യാതൊരു വിധ വിലക്കുമില്ലെന്നും താമസക്കാരിൽ ഒരാൾ പ്രതിഷേധക്കാരോട് പറയുന്നതും വിഡിയോയിലുണ്ട്. എന്നാൽ മുംബൈയിൽ ആര് എന്ത് കഴിക്കണമെന്ന് ആർക്കും നിർദേശിക്കാനാവില്ലെന്നാണ് എംഎൻഎസ് നേതാവ് രാജ് പാർട്ടെ നൽകിയ മറുപടി. സംഘർഷത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും താമസക്കാർ പരാതി നൽകാത്തതിനെ തുടർന്ന് കേസെടുത്തിട്ടില്ല. മറാത്തികൾക്ക് ഭക്ഷണത്തിന്റെ പേരിൽ അപ്പാർട്ട്മെന്റുകളിൽ വിവേചനം നേരിടേണ്ടിവരുന്നുവെന്ന് എംഎൻഎസും ശിവസേനയും നേരത്തെ ആരോപിച്ചിരുന്നു.