8:30ന് ജിലേബി വിതരണം, 11:30ന് കമ്മിഷനെ കുറ്റം പറയുന്നു: ബിജെപി

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തുടക്കത്തിലെ ലീഡ് ആഘോഷിച്ച കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്ന് ഷെഹ്‌സാദ് പൂനാവാലാ ആരോപിച്ചു.

author-image
Prana
New Update
shehzad poonawalla

ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാലാ. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തുടക്കത്തിലെ ലീഡ് ആഘോഷിച്ച കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്ന് ഷെഹ്‌സാദ് പൂനാവാലാ ആരോപിച്ചു. കോണ്‍ഗ്രസിന്റെ നിലപട് മാറ്റത്തെ അദ്ദേഹം ചോദ്യം ചെയ്തു.
8;30 മുതല്‍ 9 മണി വരെ പവന്‍ ഖേര ജിലേബി വിതരണം ചെയ്യുകയായിരുന്നു.11;30 ആയപ്പോഴേക്കും അവരുടെ വക്താക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കാന്‍ തുടങ്ങി,' അദ്ദേഹം പറഞ്ഞു. ഉച്ചയോടെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയെന്നും ഇനി കോണ്‍ഗ്രസ്, വോട്ടര്‍മാരുടെ വോട്ടര്‍മാരുടെ ബുദ്ധിയെ ചോദ്യം ചെയ്യാന്‍ തുടങ്ങുമെന്നും ബിജെപി വക്താവ് പറഞ്ഞു.
ഗുസ്തിക്കാരനും സൈനികനും സാധാരണക്കാരനും കര്‍ഷകനും ഏല്ലാവരും മോദിയെ ബഹുമാനിക്കുന്നു, രാഹുല്‍ ഗാന്ധിയാണ് വെറുപ്പിന്റെ കട എന്ന സന്ദേശമാണ് ഹരിയാനയും ജമ്മു കാശ്മീരും കോണ്‍ഗ്രസിന് നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹരിയാന തെരഞ്ഞെടുപ്പ് ഫലം വന്നുതുടങ്ങിയപ്പോള്‍ തുടക്കത്തിലെ ലീഡിന് ശേഷം കോണ്‍ഗ്രസ് പിന്നിലാവുകയായിരുന്നു. തോല്‍വി ഉറപ്പിച്ചതിനുപിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ വൈകുന്നുവെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നുമാരോപിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തുവന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു.

 

congress BJP haryana election