കൊൽക്കത്തയിൽ യുവഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ).ശനിയാഴ്ച രാജ്യവ്യാപകമായി സൂചനാപണിമുടക്ക് നടത്തും. രാവിലെ ആറുമുതൽ പിറ്റേദിവസം ആറുവരെ നീണ്ടുനിൽക്കുന്ന 24 മണിക്കൂർ സമരത്തിനാണ് ഐഎംഎ ആഹ്വാനം ചെയ്തിരിക്കുന്നത്.ഒപികളും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കും. എന്നാൽ അടിയന്തര സേവനങ്ങൾക്ക് മുടക്കം ഉണ്ടാവില്ലെന്ന് ഐഎഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.ആശുപത്രികൾ സേഫ് സോണുകൾ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാർക്കെതിരായ ആക്രമണം തടയാൻ കേന്ദ്ര നിയമം വേണം, ആശുപത്രിയിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തണം, കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി വേണം തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ഐഎഎ മുന്നറിയിപ്പ് നൽകി.
യുവഡോക്ടറുടെ കൊല: ഐഎം രാജ്യവ്യാപകമായി സൂചനാപണിമുടക്ക് നടത്തും
ആശുപത്രികൾ സേഫ് സോണുകൾ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാർക്കെതിരായ ആക്രമണം തടയാൻ കേന്ദ്ര നിയമം വേണം, ആശുപത്രിയിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തണം,
New Update
00:00
/ 00:00