ആന്ധ്രയില്‍ വോട്ടെടുപ്പിനിടെ തട്ടികൊണ്ടുപോയ പോളിങ് ഏജന്റുമാരെ രക്ഷപ്പെടുത്തി

അതിനിടെ  തട്ടിക്കൊണ്ടുപോയ മൂന്ന് ടിഡിപി പോളിങ് ഏജന്റുമാരെ രക്ഷപ്പെടുത്തിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മുകേഷ് കുമാര്‍ മീന അറിയിച്ചു. ടിഡിപി ജില്ലാ അധ്യക്ഷന്‍ തട്ടിക്കൊണ്ട് പോകല്‍ സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. 

author-image
Sruthi
New Update
loksabha election2024

ELECTION 2024 LIVE

Listen to this article
0.75x 1x 1.5x
00:00 / 00:00

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിനിടെ ആന്ധ്രപ്രദേശിലെ പല ജില്ലകളിലും സംഘര്‍ഷമുണ്ടായി. ചിറ്റൂര്‍, കടപ്പ, അന്തപൂര്‍, പല്‍നാട് ജില്ലകളിലെ വിവിധ ബൂത്തുകളിലാണ് സംഘര്‍ഷമുണ്ടായത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ടിഡിപി പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ വോട്ടിങ് മെഷീന്‍ വലിച്ചെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ടിഡിപി പോളിങ് ഏജന്റുമാരെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസാണെന്ന് ടിഡിപി ആരോപിച്ചു.അതിനിടെ  തട്ടിക്കൊണ്ടുപോയ മൂന്ന് ടിഡിപി പോളിങ് ഏജന്റുമാരെ രക്ഷപ്പെടുത്തിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മുകേഷ് കുമാര്‍ മീന അറിയിച്ചു. ടിഡിപി ജില്ലാ അധ്യക്ഷന്‍ തട്ടിക്കൊണ്ട് പോകല്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. 

 

election