/kalakaumudi/media/media_files/2024/11/09/td7GgqfhMcg2uUPJZKoE.jpeg)
അടുത്തമാസം മുതല്‍ ഉള്ളിയുടെ കയറ്റുമതി തീരുവ നിര്‍ത്തലാക്കും. ഉയര്‍ന്ന ഉല്‍പ്പാദനം മൂലം ആഭ്യന്തര വിപണിയില്‍ ഉള്ളിയ്ക്ക് വില ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം.
ഉള്ളി ഉല്‍പ്പാദന വര്‍ധന വരും വര്‍ഷത്തിലും തുടരുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ കനത്ത വിലയിടിവാണ് കര്‍ഷകര്‍ അഭിമുഖീകരിക്കുന്നത്. എല്‍ നിനോ കാലാവസ്ഥയെത്തുടര്‍ന്ന് ഉല്‍പാദനത്തില്‍ കുത്തനെ ഇടിവുണ്ടായ 2023 ഡിസംബറിൽ കേന്ദ്രം ഉള്ളിയുടെ കയറ്റുമതി നിരോധിച്ചിരുന്നു. തുടര്‍ന്ന് , നിരോധനം പിന്‍വലിക്കുകയും കഴിഞ്ഞ മെയ് 3 ന് 40 ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് സെപ്റ്റംബറിൽ തീരുവ 20 ശതമാനമായി കുറച്ചു. കയറ്റുമതി തീരുവ കാരണം ആഗോള വിപണിയില്‍ ഇന്ത്യയുടെ വിപണി വിഹിതം കുറയുന്നതിനാൽ കയറ്റുമതിക്കാരുടെയും കര്‍ഷകരുടെയും അഭ്യര്‍ത്ഥനകളെ തുടര്‍ന്നാണ് തീരുവ നിര്‍ത്തലാക്കുന്നത്.