കാക്കനാട് കേന്ദ്രീയ ഭവനിൽ വ്യാജ ബോംബ് ഭീഷണി : ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു

കാക്കനാട് കേന്ദ്രീയ ഭവനിൽ വ്യാജ ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു.ലഹരി കേസിൽ പിടിക്കപ്പെട്ടവരെ മോചിപ്പില്ലെങ്കിൽ കേന്ദ്രീയ ഭവൻ ബോംബ് വെച്ചു തകർക്കും എന്നായിരുന്നു ഭീഷണി.

author-image
Shyam Kopparambil
New Update
SD

 

തൃക്കാക്കര: കാക്കനാട് കേന്ദ്രീയ ഭവനിൽ വ്യാജ ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു.ലഹരി കേസിൽ പിടിക്കപ്പെട്ടവരെ മോചിപ്പില്ലെങ്കിൽ കേന്ദ്രീയ ഭവൻ ബോംബ് വെച്ചു തകർക്കും എന്നായിരുന്നു ഭീഷണി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ജില്ലയിൽ മൂന്ന് സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം ലഭിച്ചത്.ഇന്നലെ  വെളിപ്പിന് മൂന്നേ മുക്കാലോടെയാണ് കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ്  വച്ചിട്ടുണ്ടെന്ന് ഇമെയിൽ സന്ദേശം ലഭിച്ചത്.കേന്ദ്രീയ ഭവനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന പെട്രോളിയം എക്സ്പ്ലോസീവ്സ്  വിഭാഗം മേധാവിയുടെ മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്.മദ്രാസ് ടൈഗേഴ്സിന്റെ പേരിലായിരുന്നു സന്ദേശം എത്തിയത്.
തുടർന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ( സി.ഐ എസ്.എഫ്)ഭീകരവിരുദ്ധ സ്ക്വാഡ്, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 27 ഓളം കേന്ദ്ര സർക്കാർ സ്ഥാപനങ്ങളാണ് കേന്ദ്രീയ ഭവനിൽ പ്രവർത്തിക്കുന്നത്.ബോംബ് ഭീഷണിയെ തുടർന്ന് എല്ലാ സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരെ ഒഴിപ്പിച്ച ശേഷമായിരുന്നു പരിശോധന.കഴിഞ്ഞ ദിവസം ഹൈക്കോടതി, എറണാകുളത്തെ പ്രമുഖ മാൾ എന്നിവിടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണിയുണ്ടായിരുന്നു.

 


 
  

kochi Bomb alert