/kalakaumudi/media/media_files/2024/12/13/k23RRQTLMXO3UW7JkxNn.jpg)
ഹൈദരാബാദ് :മകളെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിനെ പിതാവ് കൊലപ്പെടുത്തി.പ്രതികാരം ചെയ്യാൻ ഗൾഫിൽ നിന്നാണ് പിതാവ് എത്തിയത്.അക്രമിയെ കൊലപ്പെടുത്തിയ ശേഷം അന്ന് വൈകിട്ട് തന്നെ പിതാവ് വിദേശത്തേക്ക് മടങ്ങുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.ഡിസംബർ ആറിനാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
ഈ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന് തെളിവൊന്നും ലഭിച്ചിരുന്നില്ല. കൊലപാതകം നടത്തിയെന്ന അവകാശ വാദവുമായി സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് വിവരം പുറത്തറിയുന്നത്. 15 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന ആന്ധ്രപ്രദേശ് സ്വദേശിയാണ് കൊലപാതകം നടത്തിയത്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെയാണ്:ആന്ധ്രപ്രദേശ് സ്വദേശി കുടുംബമായി കുവൈത്തിലാണ് ജീവിച്ചിരുന്നത്.എന്നാൽ പിന്നീട അയാൾ മകളെ നാട്ടിലുള്ള ഭാര്യയുടെ മാതാപിതാക്കളുടെ അടുത്താക്കുകയും മകളുടെ ചെലവുകൾക്കുള്ള പണം ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയുമായിരുന്നു.ഭാര്യയുടെ കുടുംബത്തിന്റെ സാമ്പത്തികനില മോശമായതിനെ തുടർന്ന് പിന്നീട ഭാര്യാമാതാവിനെയും അദ്ദേഹം വിദേശത്തേക്ക് കൊണ്ടുപോയിരുന്നു.ഇതോടെ കുട്ടിയുടെ ചുമതല ഭാര്യയുടെ സഹോദരിയെ ഏല്പിച്ചു.
ആദ്യമൊക്കെ കുട്ടിയെ നന്നായി നോക്കിയിരുന്നെങ്കിലും ഭാര്യാസഹോദരിയുടെ കുടുംബം പിന്നീട കുട്ടിയെ നോക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.ഇതോടെ ഭാര്യാമാതാവ് തിരിച്ചെത്തി ഇതോടെയാണ് കുട്ടി പീഡനത്തിനിരയായ വിവരം അറിയുന്നത് തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടൽ ഒന്നും ഉണ്ടായില്ല.പോലീസ് അക്രമിയെ വിളിച്ച് താക്കീതുചെയ്തു വിട്ടയക്കുകയും പരതിക്കാരെ ശകാരിച്ചു മടക്കി അയക്കുകയും ചെയ്തു. ഇതോടെയാണ് മകൾക്കു നേരെ അതിക്രമം കാട്ടിയവരോട് പാര്ഥിഅക്രം ചെയ്യാൻ അദ്ദേഹം തീരുമാനിക്കുന്നത്.
അക്രമിയെ കൊലപ്പെടുത്തുക എന്ന തീരുമാനത്തോടെ കുവൈത്തിൽനിന്നും ആന്ധ്രയിലെത്തിയ പിതാവ് ആരോപണ വിധേയനായ യുവാവിനെ ഇരുമ്പ് ദണ്ഡുകൊണ്ട് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.ഇതിനു ശേഷം അന്ന് തന്നെ വിദേശത്തേക്ക് മടങ്ങുകയും ചെയ്തു.വെളിപ്പെടുത്തലിനു പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് പ്രതിയെ നാട്ടിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.