/kalakaumudi/media/media_files/2025/12/02/market-2025-12-02-15-07-05.jpg)
ന്യൂഡൽഹി: രാജ്യത്തെ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ എഫ്ഡിഐക്ക് 18 ശതമാനം വർധന ഉണ്ടായി . സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 3518 കോടി ഡോളറാണ് വിദേശനിക്ഷേപം .
മുൻ സാമ്പത്തിക വർഷത്തിൽ ഇത് 2979 കോടി ഡോളറായിരുന്നു. യുഎസിൽ നിന്നുള്ള നിക്ഷേപത്തിൽ ഇരട്ടിയോളമാണ് വർധന ഉണ്ടായിരിക്കുന്നത് .
ജൂൺ സെപ്തംബർ മാസത്തിൽ വിദേശനിക്ഷേപത്തിൽ 21 ശതമാനാണ് വർധന സംഭവിച്ചത് .
രാജ്യത്ത് എറ്റവും കൂടുതൽ എഫ്ഡിഐ വിദേശ നിക്ഷേപമെത്തിയത് മഹാരാഷ്ട്രയിലേക്കാണ്. കർണാടക, തമിഴ്‌നാട്, ഹരിയാന, ഗുജറാത്ത്, തെലങ്കാന എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
സിംഗപ്പൂരിൽ നിന്നാണ് ഇക്കാലയളവിൽ ഏറ്റവുമധികം എഫ്ഡിഐ നിക്ഷേപം ലഭിച്ചത്. യുഎസ് രണ്ടാമതും യുഎഇ മൂന്നാമതുമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
