ഡല്‍ഹി മാതൃകയില്‍ ബംഗാളിലും ഭരണം പിടിക്കുമെന്ന് അമിത് ഷാ

2025ലെ ത്രിഭുവന്‍ സഹകാരി സര്‍വകലാശാല ബില്ലിന്മേല്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

author-image
Biju
New Update
u

ന്യൂഡല്‍ഹി : പശ്ചിമബംഗാളിലും ഉടന്‍തന്നെ താമരക്കാലം വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത വര്‍ഷം പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം സ്വന്തമാക്കുമെന്ന് അമിത് ഷാ ഇന്ന് പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് യോജന പശ്ചിമബംഗാളിലും നടപ്പിലാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

2025ലെ ത്രിഭുവന്‍ സഹകാരി സര്‍വകലാശാല ബില്ലിന്മേല്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹി രക്ഷിക്കപ്പെട്ടു, പക്ഷേ ഇപ്പോള്‍ ആയുഷ്മാന്‍ ഭാരത് ഡല്‍ഹിയിലും എത്തിയിരിക്കുന്നു. ഇനി പശ്ചിമ ബംഗാള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും തിരഞ്ഞെടുപ്പിന് ശേഷം അവിടെയും താമര വിരിയുമെന്നും ആയുഷ്മാന്‍ ഭാരത് പശ്ചിമ ബംഗാളിലും വരുമെന്നും അമിത് ഷാ പറഞ്ഞു.

ത്രിഭുവന്‍ സഹകരണ സര്‍വകലാശാല ബില്‍ പാസാക്കുന്നത് ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും സ്വയംതൊഴില്‍, ചെറുകിട സംരംഭകത്വം എന്നിവയുടെ വികസനത്തിന് കാരണമാകുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. ത്രിഭുവന്‍ സഹകാരി സര്‍വകലാശാല ബില്‍ ഇന്ത്യയുടെ സഹകരണ ക്ഷീര പ്രസ്ഥാനത്തിലെ ഒരു പ്രധാന വ്യക്തിയായ അമൂലിനെ ആദരിക്കുന്നതാണ്.
ഗുജറാത്തിലെ ആനന്ദ് റൂറല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഒരു സര്‍വകലാശാലയായി സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ബില്‍, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മറുപടിക്ക് ശേഷം ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി.

amith sha