/kalakaumudi/media/media_files/2025/07/06/lama2-2025-07-06-21-31-29.jpg)
ന്യൂഡല്‍ഹി: മതപരമായ വിശ്വാസമോ ആചാരമോ സംബന്ധിച്ച വിഷയങ്ങളില്‍ നിഷ്പക്ഷത പാലിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യ. ദലൈ ലാമയുടെ പിന്‍ഗാമിയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള വാഗ്വാദങ്ങള്‍ ഉയരുന്നതിനിടെയാണ് വെള്ളിയാഴ്ച ഇന്ത്യ നിലപാട് അറിയിച്ചത്. മതപരമായ വിശ്വാസങ്ങള്‍, ആചാരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുക്കുകയോ അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യത്തെ എല്ലാ പൗരര്‍ക്കും മതസ്വാതന്ത്ര്യം അനുവദിക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും അത് ഭാവിയിലും തുടരുമെന്നും ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.
ടിബറ്റന്‍ ബുദ്ധമതത്തിന്റെ നേതൃത്വത്തെ കുറിച്ചും ഭാവിയെ കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് തനിക്കുശേഷം പിന്‍ഗാമിയുണ്ടാകുമെന്നുള്ള ദലൈലാമയുടെ പ്രഖ്യാപനമുണ്ടായത്. ദലൈലാമയുടെ തൊണ്ണൂറാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് ധരംശാലയില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തിലായിരുന്നു ലാമയുടെ പ്രഖ്യാപനം. തുടര്‍ന്ന് ലാമയുടെ പിന്‍ഗാമിയെ കുറിച്ചുള്ള അന്തിമതീരുമാനം തങ്ങളുടേതായിരിക്കുമെന്നുള്ള പ്രസ്താവനയുമായി ചൈന രംഗത്തെത്തിയിരുന്നു. പുതിയ പ്രസ്താവനകളോടെ ദലൈലാമ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. കാരണം അന്ന് ദലൈലാമയ്ക്ക് അഭയം കൊടുത്തത് ഇന്ത്യയുടെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു.
അന്ന് രാത്രിയില്‍ ചൈനീസ് യുദ്ധ വിമാനങ്ങള്‍ ഹിമാലയന്‍ മലനിരകള്‍ക്ക് മുകളില്‍ വട്ടമിട്ടു പറന്നു. അവര്‍ 'ശത്രു'വിനെ തിരിയുകയായിരുന്നു. എന്നാല്‍ മൂടല്‍മഞ്ഞില്‍ അവര്‍ക്ക് വ്യക്തമായി ഒന്നും കാണാന്‍ സാധിച്ചില്ല. ആ മലനിരകള്‍ക്കിടയില്‍ അവര്‍ തിരിയുന്ന ആളുണ്ട്. ഒപ്പം അയാളുടെ കുടുംബവും അനുയായികളും. ചൈന 'ശത്രു' ആയി കണ്ട ആ വ്യക്തി നിസാരക്കാരനായിരുന്നില്ല. അത് ടിബറ്റിന്റെ ആത്മീയ ചൈതന്യം ആയിരുന്നു. 14ാം ദലൈലാമ- ജെറ്റ്സണ്‍ ജാംഫെല്‍ നഗാവാങ് ലോബ്സാങ് യെഷെ ടെന്‍സിന്‍ ഗ്യാറ്റ്സോ.
അഭയം തേടിയുള്ള യാത്രയിലായിരുന്നു 23 വയസുകാരനായ ദലൈലാമ. ടിബറ്റിന്റെ ആത്മീയ ആചാര്യനെ ഇങ്ങനെ ഒളിച്ചോടാന്‍ പ്രേരിപ്പിച്ചത് സ്വന്തം നാട്ടിലെ ചൈനീസ് അധിനിവേശമാണ്. 1950ലാണ് ടിബറ്റില്‍ ചൈനീസ് അധിനിവേശം നടന്നത്. ഒരു വര്‍ഷത്തിനുശേഷം, 1951ല്‍, ടിബറ്റും ചൈനയും പതിനേഴ് പോയിന്റുകളുള്ള ഒരു കരാറില്‍ ഒപ്പുവെച്ചു. ചൈനീസ് പരമാധികാരത്തിന് കീഴില്‍ ടിബറ്റിന് സ്വയംഭരണം അനുവദിക്കുന്നതായിരുന്നു ഈ കരാര്‍. എന്നാല്‍ ഇത് ലംഘിക്കപ്പെട്ടു.
നേരത്തെ 13ാം ദലൈലാമ പ്രവചിച്ചതു പോലെ ടിബറ്റിനും അതിന്റെ മതത്തിനും നേരെ ആക്രമണമുണ്ടായി. ദലൈലാമയുടെ കയ്യില്‍ ടിബറ്റിന്റെ അധികാരം പതിയെ ചോര്‍ന്ന് പോയി. മൊണാസ്ട്രികളിലും തെരുവുകളിലും സൈ്വരവിഹാരം നടത്തിയ ചൈനീസ് പട്ടാളക്കാര്‍ ടിബറ്റന്‍ സ്വയംഭരണത്തിന് ഭീഷണിയായി. ജനങ്ങള്‍ അസ്വസ്ഥരായി. 1959 ആയപ്പോഴേക്കും ചെറിയ അസ്വസ്ഥതകള്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിക്കും ടിബറ്റിലെ ജനങ്ങള്‍ക്കും ഇടയിലെ സംഘര്‍ഷങ്ങളിലേക്ക് വളര്‍ന്നു. ടിബറ്റന്‍ ജനത ഭയത്തിലായിരുന്നു. പ്രാണന്‍ പോകുന്നതിനേക്കാള്‍ തങ്ങളുടെ ആത്മീയ നേതാവിനെ ചൈന തട്ടിക്കൊണ്ടുപോകുകയോ കൊലപ്പെടുത്തുകയോ ചെയ്യുമോ എന്നതാണ് അവരെ പേടിച്ചത്.
മാര്‍ച്ച് 26ന് ആ മഹായാനം അവസാനിച്ചു. ഇന്ത്യന്‍ അതിര്‍ത്തിക്ക് ഏതാനും മൈലുകള്‍ക്ക് അപ്പുറം. ലഹുന്റ്‌സെ ഡസോങ്ങില്‍. ലാമ ഇന്ത്യന്‍ അതിര്‍ത്തിക്ക് അടുത്തെത്തിയ സമയം, യുഎസിലെ മെരിലാന്‍ഡിലെ സിഐഎ ഉദ്യോഗസ്ഥന്‍ ജോണ്‍ ഗ്രീനിയുടെ ഫോണ്‍ റിങ് ചെയ്തു. ചെറിയൊരു ക്രിപ്റ്റിക് സന്ദേശം. അതിന്റെ അര്‍ഥം ഗ്രഹിച്ച ആ സിഐഎ ഉദ്യോഗസ്ഥന്‍ അപ്പോള്‍ തന്നെ ന്യൂ ഡല്‍ഹിയിലേക്ക് കേബിള്‍ അയച്ചു. ദലൈലാമയ്ക്കും സംഘത്തിനും അഭയം നല്‍കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനോട് അഭ്യര്‍ഥിച്ചു. ചൈനയ്ക്കെതിരെ ടിബറ്റന്‍ വിമതരെ രഹസ്യമായി സഹായിച്ചിരുന്നത് സിഐഎ ആയിരുന്നു. ഇതായിരുന്നു അമേരിക്കയുടെ താല്‍പ്പര്യം.
അങ്ങനെയിരിക്കെയാണ് ദലൈലാമയ്ക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കമാന്‍ഡറിന്റെ ആ ക്ഷണം വരുന്നത്. സൈനിക ആസ്ഥാനത്ത് നടക്കുന്ന ഒരു നൃത്ത പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ക്ഷണം. ഒരു നിര്‍ദേശവും കമാന്‍ഡര്‍ മുന്നോട്ടുവെച്ചു. ലാമയ്ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടാകാന്‍ പാടില്ല. ലാമയുടെ അനുയായികള്‍ അപകടം മണത്തു.
1959 മാര്‍ച്ച് 10ന് ദലൈലാമയുടെ ലാസയിലെ വേനല്‍ക്കാല വസതിയായ നോര്‍ബുലിംഗയ്ക്ക് മുന്നില്‍ ടിബറ്റന്‍ ജനത മനുഷ്യ മതില്‍ തീര്‍ത്തു. തങ്ങളെ കടന്നേ ചൈനയ്ക്ക് ലാമയെ തൊടാന്‍ സാധിക്കൂ എന്ന് പ്രഖ്യാപിച്ചു. ടിബറ്റ് കലാപ മുഖരിതമായി. തെരുവുകളില്‍ ടിബറ്റന്‍ വിമതരും ചൈനീസ് സൈന്യവും ഏറ്റമുട്ടി. ചൈന നോര്‍ബുലിംഗയ്ക്ക് നേരെ വെടിയുതിര്‍ത്തു. സാഹചര്യങ്ങള്‍ ലാമയോട് ഉപദേശിച്ചു, 'രാജ്യം വിടുക!'
മാര്‍ച്ച് 17ന് മഞ്ഞുമൂടിയ ഒരു രാത്രി, 10 മണിയോടെ, ദലൈലാമ ഒരു ടിബറ്റന്‍ സൈനികന്റെ യൂണിഫോമിലേക്ക് വേഷംമാറി. തന്റെ അമ്മയെയും സഹോദരങ്ങളെയും വിശ്വസ്തരായ അനുയായികളെയും കൂട്ടി ദലൈലാമ നോര്‍ബുലിംഗയില്‍ നിന്ന് അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഇരുട്ടിലേക്ക് ഇറങ്ങി. കീച്ചു നദിക്കരില്‍ വെച്ച് കൂടുതല്‍ പേര്‍ അദ്ദേഹത്തിന് ഒപ്പം ചേര്‍ന്നു. അപ്പോഴേക്കും ലാസ ചൈന വളഞ്ഞിരുന്നു.
ദലൈലാമയും സംഘവും ചൈനീസ് ചെക്ക്‌പോസ്റ്റുകള്‍ ഒഴുവാക്കി മലനിരകളിലൂടെ നടന്നു. പകല്‍ ഒളിച്ചും രാത്രിയില്‍ ഇരുട്ടിന്റെ മറവില്‍ നടന്നും അവര്‍ ജന്മനാട്ടില്‍ നിന്ന് അകലങ്ങളിലേക്ക് നീങ്ങി. ലാമയുടെ വിവരങ്ങള്‍ പുറത്തുവരാതായതോടെ അദ്ദേഹം മരിച്ചതായി അഭ്യൂഹങ്ങള്‍ പരന്നു.
മാര്‍ച്ച് 26ന് ആ മഹായാനം അവസാനിച്ചു. ഇന്ത്യന്‍ അതിര്‍ത്തിക്ക് ഏതാനും മൈലുകള്‍ക്ക് അപ്പുറം. ലഹുന്റ്‌സെ ഡസോങ്ങില്‍. ലാമ ഇന്ത്യന്‍ അതിര്‍ത്തിക്ക് അടുത്തെത്തിയ സമയം, യുഎസിലെ മെരിലാന്‍ഡില്‍ സിഐഎ ഉദ്യോഗസ്ഥന്‍ ജോണ്‍ ഗ്രീനിയുടെ ഫോണ്‍ റിങ് ചെയ്തു. ചെറിയൊരു ക്രിപ്റ്റിക് സന്ദേശം. അതിന്റെ അര്‍ഥം ഗ്രഹിച്ച ആ സിഐഎ ഉദ്യോഗസ്ഥന്‍ അപ്പോള്‍ തന്നെ ന്യൂ ഡല്‍ഹിയിലേക്ക് കേബിള്‍ അയച്ചു. ദലൈലാമയ്ക്കും സംഘത്തിനും അഭയം നല്‍കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനോട് അഭ്യര്‍ഥിച്ചു. ചൈനയക്കെതിരെ ടിബറ്റന്‍ വിമതരെ രഹസ്യമായി സഹായിച്ചിരുന്നത് സിഐഎയാണ്. ഇതാണ് ഈ പ്രത്യേക താല്‍പ്പര്യത്തിന് കാരണം.
ലാമയ്ക്ക് അഭയം നല്‍കിയാല്‍ ചൈനയുടെ ശത്രുത കൂടിയാണ് ക്ഷണിച്ച് വരുത്തുന്നതെന്ന് നെഹ്‌റുവിന് ഉറപ്പുണ്ടായിരുന്നു. ബെയ്ജിങ്ങില്‍ നിന്ന് അപ്പോഴേക്കും മുന്നറിയിപ്പുകളും വന്നു തുടങ്ങിയിരുന്നു. പക്ഷേ നെഹ്‌റു അപ്പോഴേക്കും തീരുമാനത്തിലേക്ക് എത്തിയിരുന്നു.
നെഹ്‌റുവിന്റെ നിര്‍ദേശ പ്രകാരം, അസം റൈഫിള്‍സ് തവാങ്ങിനടുത്തുള്ള ചുതാങ്മുലേക്ക് നീങ്ങി. ദലൈലാമയെയും അനുയായികളെയും ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ തയ്യാറായി നിന്നു. മാര്‍ച്ച് 31ന് ലാമയും സംഘവും ഖെന്‍സിമാന്‍ പാസിലൂടെ ഇന്ത്യയിലേക്ക് പ്രവേശിച്ചു.
അസം റൈഫിള്‍സിലെ ഹവില്‍ദാര്‍ നരേന്‍ ചന്ദ്ര ദാസിന്റെ കാഴ്ചവട്ടത്തിലേക്കാണ് ആ രൂപം ആദ്യം നടന്നുകയറുന്നത്. ക്ഷീണിതനായ, മേലങ്കി ധരിച്ച ഒരു വ്യക്തി. ഇരുട്ടില്‍ ആ മുഖം വ്യക്തമല്ല. ഇനി ശരിക്കും കണ്ടെന്ന് പറഞ്ഞാലും അപ്പോള്‍ ആ മനുഷ്യനെ ഒരു ഇന്ത്യന്‍ ജവാന് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നില്ല. തങ്ങളുടെ സംഘം കാത്തിരിക്കുന്നത് ഈ സന്ന്യാസി സംഘത്തെയാണെന്ന് ആ ഹവില്‍ദാര്‍ മനസിലാക്കി. ഹവില്‍ദാര്‍ നരേന്‍ ചന്ദ്ര ദാസ് ടിബറ്റിന്റെ പതിനാലാമത്തെ ദലൈലാമയെ സല്യൂട്ട് ചെയ്തു.