ഇന്ത്യന്‍ നാവികസേനയുടെ ആദ്യ തദ്ദേശീയ ഡൈവിംഗ് സപ്പോര്‍ട്ട് കപ്പല്‍ 'നിസ്താര്‍'

1969-ല്‍ മുന്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് ഇന്ത്യന്‍ നാവികസേന ഏറ്റെടുത്ത് 1971-ല്‍ കമ്മീഷന്‍ ചെയ്ത ഒരു അന്തര്‍വാഹിനി രക്ഷാ കപ്പലായിരുന്നു നേരത്തെ ഇന്ത്യക്ക് ഉണ്ടായിരുന്നത്. ആഴക്കടല്‍ ഡൈവിംഗ്, അന്തര്‍വാഹിനി രക്ഷാപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി നിസ്താറിനെ കിഴക്കന്‍ നാവിക കമാന്‍ഡില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തുമെന്ന് നാവികസേന ഔദ്യോഗികമായി പ്രഖ്യാപിച്ചു

author-image
Biju
New Update
ship

ന്യൂഡല്‍ഹി : ഇന്ത്യന്‍ നാവികസേനയുടെ ആദ്യത്തെ തദ്ദേശീയ ഡൈവിംഗ് സപ്പോര്‍ട്ട് വെസ്സല്‍ - 'നിസ്താര്‍' നിര്‍മ്മാണം പൂര്‍ത്തിയായി. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (എച്ച്എസ്എല്‍) വികസിപ്പിച്ചെടുത്ത നിസ്താര്‍ നാവികസേനയ്ക്ക് ഔപചാരികമായി കൈമാറി. 2025 ജൂലൈ 18 ന് വിശാഖപട്ടണത്തെ നേവല്‍ ഡോക്ക്യാര്‍ഡില്‍ ബഹുമാനപ്പെട്ട രക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിങ്ങിന്റെ സാന്നിധ്യത്തില്‍ 'നിസ്താര്‍' കമ്മീഷന്‍ ചെയ്യും.

80% ത്തിലധികം തദ്ദേശീയ ഉള്ളടക്കത്തോടെ ആണ് കപ്പലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. 1969-ല്‍ മുന്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് ഇന്ത്യന്‍ നാവികസേന ഏറ്റെടുത്ത് 1971-ല്‍ കമ്മീഷന്‍ ചെയ്ത ഒരു അന്തര്‍വാഹിനി രക്ഷാ കപ്പലായിരുന്നു നേരത്തെ ഇന്ത്യക്ക് ഉണ്ടായിരുന്നത്. ആഴക്കടല്‍ ഡൈവിംഗ്, അന്തര്‍വാഹിനി രക്ഷാപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി നിസ്താറിനെ കിഴക്കന്‍ നാവിക കമാന്‍ഡില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തുമെന്ന് നാവികസേന ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വെള്ളത്തിനടിയിലുള്ള അടിയന്തര സാഹചര്യങ്ങള്‍ മികച്ച രീതിയില്‍ നേരിടാന്‍ സജ്ജമാക്കിയിട്ടുള്ളതാണ് നിസ്താര്‍. അന്തര്‍വാഹിനികളില്‍ നിന്ന് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തുന്നതിനും ഒഴിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു സംവിധാനമായ ഡീപ് സബ്മെര്‍ജന്‍സ് റെസ്‌ക്യൂ വെസ്സലിന്റെ (ഡിഎസ്ആര്‍വി) 'മദര്‍ ഷിപ്പ്' ആയി ഈ കപ്പല്‍ പ്രവര്‍ത്തിക്കും. ഏകദേശം 120 മീറ്റര്‍ നീളവും ഏകദേശം 10,000 ടണ്‍ ഭാരവുമാണ് നിസ്താറിന് ഉള്ളത്. കൃത്യമായ നാവിഗേഷനും സ്റ്റേഷന്‍ കീപ്പിംഗിനുമുള്ള ഒരു ഡൈനാമിക് പൊസിഷനിംഗ് സിസ്റ്റം, വെള്ളത്തിനടിയിലെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനായി റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍സ് (ROV-കള്‍), സൈഡ്-സ്‌കാന്‍ സോണാര്‍ എന്നിവ ഈ ഇന്ത്യന്‍ നിര്‍മ്മിത കപ്പലിന്റെ സവിശേഷതകളാണ്.

 

ins nistar