ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്ലിന്റെ ഭാവിയെന്ത്? തീരുമാനം ഇന്നുണ്ടായേക്കും

ജമ്മുവിലും പത്താന്‍കോട്ടിലും അപായ സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ ധരംശാലയിലെ സ്റ്റേഡിയത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. സുരക്ഷ മുന്‍നിര്‍ത്തിയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

author-image
Anitha
New Update
ipl

ധരംശാല: അതിര്‍ത്തികളില്‍ ഇന്ത്യ - പാക് സംഘര്‍ഷം രൂക്ഷമായതോടെ വ്യാഴാഴ്ച നടന്ന പഞ്ചാബ് - ഡല്‍ഹി മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. ജമ്മുവിലും പത്താന്‍കോട്ടിലും അപായ സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ ധരംശാലയിലെ സ്റ്റേഡിയത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പിന്നാലെ സുരക്ഷ മുന്‍നിര്‍ത്തിയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച ധരംശാലയില്‍ നടന്ന പഞ്ചാബ് കിങ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. ജമ്മുവിലും പത്താന്‍കോട്ടിലും അപായ സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ ധരംശാലയിലെ സ്റ്റേഡിയത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പിന്നാലെ സുരക്ഷ മുന്‍നിര്‍ത്തി മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇതിനു പിന്നാലെ ബിസിസിഐ ഭാരവാഹികള്‍ യോഗം ചേരുകയും ചെയ്തു. ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന മുംബൈ ഇന്ത്യന്‍സ് - പഞ്ചാബ് കിങ്സ് മത്സരത്തിന്റെ വേദി ബിസിസിഐ മാറ്റിയിരുന്നു. ധരംശാലയില്‍നിന്ന് അഹമ്മദാബാദിലേക്കാണ് മത്സരം മാറ്റിയത്.

വ്യാഴാഴ്ചത്തെ പഞ്ചാബ് - ഡല്‍ഹി മത്സരം പാതിവഴിയിലാണ് ഉപേക്ഷിച്ചത്. സ്റ്റേഡിയത്തിലെ ഫ്ളഡ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് മത്സരം റദ്ദാക്കിയതെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പ്രതികരിച്ചു.

സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്ലിലെ ശേഷിച്ച മത്സരങ്ങള്‍ മാറ്റിവെയ്ക്കുകയോ, ടൂര്‍ണമെന്റ് ഉപേക്ഷിക്കപ്പെടുകയോ ചെയ്യാനാണ് സാധ്യത. സംഘര്‍ഷത്തിനു പിന്നാലെ അതിര്‍ത്തികളിലെ വിമാനത്താവളങ്ങള്‍ മിക്കതും അടച്ചിട്ടിരിക്കുകയാണ്.

sports ipl