റഷ്യയിലേക്ക് സുഖോയ് യുദ്ധവിമാനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ഇന്ത്യ

നിലവില്‍ വ്യോമസേനയുടെ കയ്യിലുള്ള യുദ്ധവിമാനങ്ങളില്‍ ഏറ്റവും മികച്ചതാണ് സുഖോയ് എസ്‌യു  30എംകെഐ വിമാനങ്ങള്‍. വ്യോമസേനയുടെ പക്കലുള്ള സുഖോയ് യുദ്ധവിമാനങ്ങളുടെ നവീകരണം നടക്കുന്നുണ്ട്.

author-image
anumol ps
New Update
sukhoi flight

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


ന്യൂഡല്‍ഹി: റഷ്യയിലേക്ക് സുഖോയ് യുദ്ധവിമാനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ഒരുങ്ങി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശന വേളയില്‍ പുട്ടിനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് വിമാനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ധാരണയായത്. വിമാനത്തിന്റെ ഇന്ത്യയിലെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡും റഷ്യന്‍ സുഖോയിസും തമ്മില്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതായി യുറേഷ്യന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഉല്‍പാദനത്തെ പിന്തുണയ്ക്കാന്‍ റഷ്യ സമ്മതിച്ചതായാണ് വിവരം.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു കീഴിലായിരിക്കും സുഖോയ് എസ്‌യു  30എംകെഐ വിമാനങ്ങള്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുക. അടുത്തിടെ ഫിലിപ്പീന്‍സിലേക്ക് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. 

ഇന്ത്യയില്‍ സുഖോയ് എസ്‌യു-30എംകെഐയുടെ ഉത്പാദനം പുനരാരംഭിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് ഇന്ത്യയും റഷ്യയും ചര്‍ച്ച നടത്തിയത്. നിലവില്‍ ആവശ്യക്കാര്‍ ഇല്ലാത്തതിനാല്‍ സുഖോയ് വിമാനത്തിന്റെ അസംബ്ലി ലൈന്‍ എച്ച്എഎല്‍ വൈകാതെ അവസാനിപ്പിക്കും. നാസിക്കിലെ ഡിവിഷനില്‍ മിഗ് ശ്രേണിയിലുള്ള യുദ്ധവിമാനങ്ങളുടെയും സുഖോയ് എസ്‌യു  30എംകെഐ യുടെയും അറ്റകുറ്റപ്പണികളും മറ്റു ജോലികളും തുടരാനാണ് നീക്കം. കഴിഞ്ഞ 20 വര്‍ഷം കൊണ്ട് സുഖോയ് യുദ്ധവിമാനത്തിന്റെ നിര്‍മാണത്തിനായി 2000-ലധികം ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സഹായമാണ് എച്ച്എഎല്‍ ഉപയോഗപ്പെടുത്തിയത്.

നിലവില്‍ വ്യോമസേനയുടെ കയ്യിലുള്ള യുദ്ധവിമാനങ്ങളില്‍ ഏറ്റവും മികച്ചതാണ് സുഖോയ് എസ്‌യു  30എംകെഐ വിമാനങ്ങള്‍. വ്യോമസേനയുടെ പക്കലുള്ള സുഖോയ് യുദ്ധവിമാനങ്ങളുടെ നവീകരണം നടക്കുന്നുണ്ട്. 272 സുഖോയ് എസ്‌യു  30എംകെഐ വിമാനങ്ങളാണ്  വ്യോമസേനയ്ക്കുള്ളത് . ഇതില്‍ 50 എണ്ണം റഷ്യയിലും 222 എണ്ണം എച്ച്എഎല്ലിന്റെ നാസിക്കിലെ പ്ലാന്റിലുമാണ് നിര്‍മിച്ചത്. ഇതില്‍ 40 വിമാനങ്ങള്‍ക്ക് മാത്രമേ സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിനെ വഹിക്കാനുള്ള ശേഷിയുള്ളൂ.

വ്യോമസേനയ്ക്ക് ലഭിക്കാനിരിക്കുന്ന 12 സുഖോയ് വിമാനങ്ങള്‍ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരിക്കും നിര്‍മിക്കുക. റഷ്യയുടെ സഹായത്തോടെ ഇന്ത്യയിലാകും നിര്‍മാണം. കൂടുതല്‍ തദ്ദേശീയമായ ഉപകരണങ്ങളും പുതിയ സുഖോയ് എസ്‌യു  30എംകെഐ വിമാനത്തില്‍ ഉണ്ടായിരിക്കും. ഇന്ത്യന്‍ നിര്‍മിത ആയുധ സംവിധാനങ്ങളും റഡാറുകളും ഉപയോഗിക്കും. 

 

india russia sukhoi