ഒപ്പേറഷൻ സിന്ദൂറിന് മിനിറ്റുകൾക്ക് മുൻപ് ഇന്ത്യൻ ആർമിയുടെ വീഡിയോ പോസ്റ്റ് : ഏറ്റെടുത്തു ഇന്ത്യൻ ജനത

‘പോരാട്ടത്തിനു തയ്യാര്‍, വിജയിക്കാന്‍ ശീലിച്ചു’ എന്നര്‍ത്ഥം വരുന്ന കാപ്ഷനാണ് വിഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ സൈന്യത്തിന്റെ പരിശീലനവും, യുദ്ധതന്ത്രങ്ങളും, ആയുധവിന്യാസങ്ങളുമാണ് കാണാന്‍ കഴിയുക.

author-image
Anitha
New Update
sjjsakklan

പാക് ഭീകരതാവളങ്ങള്‍ക്കുനേരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഇന്ത്യന്‍ ആര്‍മിയുടെ വിഡിയോ പോസ്റ്റ്. ഓപ്പറേഷന്‍ ആരംഭിക്കുന്നതിനു 15മിനിറ്റുകള്‍ മുന്‍പാണ് ഇന്ത്യന്‍ ആര്‍മിയുടെ പോസ്റ്റ് വരുന്നത്. ആകാശത്തും കരയിലും കടലിലും ഞങ്ങള്‍ സര്‍വം സജ്ജം എന്നുവിളിച്ചോതുംവിധമുള്ള വിഡിയോ കണ്ട് അഭിമാനിക്കുകയാണ് ഇന്ത്യന്‍ പൗരന്‍മാര്‍. 

‘പോരാട്ടത്തിനു തയ്യാര്‍, വിജയിക്കാന്‍ ശീലിച്ചു’ എന്നര്‍ത്ഥം വരുന്ന കാപ്ഷനാണ് വിഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ സൈന്യത്തിന്റെ പരിശീലനവും, യുദ്ധതന്ത്രങ്ങളും, ആയുധവിന്യാസങ്ങളുമാണ് കാണാന്‍ കഴിയുക. സംയുക്തസൈന്യത്തിന്റെ ശക്തിയാണ് സൈന്യം ബോധ്യപ്പെടുത്തുന്നത്. യുദ്ധടാങ്കുകളില്‍ നിന്നുള്ള ഫയറിങ്ങും, വിവിധ ടെറയിനുകളിലേക്കുള്ള മിസൈല്‍ പ്രഹരവും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സൈന്യത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ കൂടിയാണ് ഓപ്പറേഷനു മിനിറ്റുകള്‍ മുന്‍പ് വിഡിയോ പങ്കുവച്ചത്. 

ഒമ്പത് ജയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഇ തയിബ കേന്ദ്രങ്ങളിലാണ് ഇന്ത്യ ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലോടെ ആക്രമണം നടത്തിയത്. 12 ഭീകരര്‍ കൊല്ലപ്പെട്ടതായും 55 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നീതി നടപ്പാക്കപ്പെട്ടുവെന്ന് കരസേന വ്യക്തമാക്കി. സഫറാബാദിലെ പാക് ഭീകരക്യാംപ് തകര്‍ക്കുന്ന ദൃശ്യം പുറത്ത് വന്നു. വ്യോമ–കരസേന സംയുക്തമായാണ് ആക്രമണം നടത്തിയത്. ഇന്ത്യന്‍ തിരിച്ചടി പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചു.

പാക്കിസ്ഥാനിലെ അഞ്ചിടങ്ങളില്‍ ആക്രമണം നടത്തിയെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായും പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചു. മിസൈല്‍ പ്രതിരോധ സംവിധാനം സജ്ജമായെന്നും പാക് സൈന്യം.പാക് പ്രധാനമന്ത്രി സുരക്ഷാസമിതി യോഗം വിളിച്ചു.

ഇന്ത്യയുടെ തിരിച്ചടിയില്‍ ഭാരത് മാതാ കീ ജയ് എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എക്സില്‍ കുറിച്ചു. മറ്റു കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഓപറേഷന്‍ സിന്ദൂര്‍ എക്സില്‍ പങ്കുവച്ചു. ഏത് സാഹചര്യത്തേയും നേരിടാന്‍ സൈന്യം സജ്ജമാണ്.അതിര്‍ത്തിയിലെ എല്ലാ വ്യോമപ്രതിരോധ യൂണിറ്റുകളും സജ്ജമാക്കി.

അതേസമയം ഇന്ത്യയുടെ തിരിച്ചടിക്ക് പ്രത്യാഘാതം  ഉണ്ടാകുമെന്ന് പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ താല്‍ക്കാലിക സന്തോഷത്തിന് ശാശ്വത ദുഃഖം വരുമെന്ന് പാക്കിസ്ഥാന്‍റെ മുന്നറിയിപ്പ്. ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ നിയന്ത്രണരേഖയില്‍ പാക് വെടിവയ്പുണ്ടായി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.കുപ്‌വാര മേഖലയിലാണ് വെടിവയ്പ് ഉണ്ടായത്.ഈ മേഖലയിലെ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റി.

pakisthan Indian army