ലാവോസിലേക്കും കംബോഡിയയിലേക്കും തൊഴില്‍ തേടി പോവുന്നവര്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്രം

കംബോഡിയയിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലും ജോലിക്കായി പോകുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരും സൂക്ഷിക്കണമെന്നും അംഗീകൃത ഏജന്‍സികളെ മാത്രമേ വിശ്വസിക്കാവൂവെന്നും മുന്നറിയിപ്പില്‍ പറയുന്നു

author-image
Web Desk
New Update
job

Indians lured by fake jobs repatriated from Cambodia External affairs ministry

Listen to this article
0.75x 1x 1.5x
00:00 / 00:00

തൊഴില്‍ തേടി ലാവോസിലേക്കും കംബോഡിയയിലേക്കും പോകുന്ന ഇന്ത്യന്‍ പൗരന്മാര്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ വിദേശകാര്യ മന്ത്രാലയം (എംഇഎ) നിര്‍ദേശം നല്‍കി. വ്യാജ ഏജന്റുമാര്‍ ആളുകളെ തൊഴിലിനായി സമീപിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. കംബോഡിയയിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലും ജോലിക്കായി പോകുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരും സൂക്ഷിക്കണമെന്നും അംഗീകൃത ഏജന്‍സികളെ മാത്രമേ വിശ്വസിക്കാവൂവെന്നും മുന്നറിയിപ്പില്‍ പറയുന്നു.


കംബോഡിയയില്‍ ജോലി ഏറ്റെടുക്കുന്ന ഏതൊരാളും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അംഗീകരിച്ച അംഗീകൃത ഏജന്റുമാര്‍ വഴി മാത്രമേ പോകാവൂ. വഞ്ചനാപരമായ മാര്‍ഗ്ഗങ്ങളിലൂടെ ആളുകളെ ആകര്‍ഷിക്കുന്ന സംഭവങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഡിജിറ്റല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകള്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് സര്‍വീസ് പോലെയുള്ള തസ്തികകള്‍ക്കായി വ്യാജ തൊഴിലവസരങ്ങള്‍ പരസ്യപ്പെടുത്തി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറിയിച്ചു.ലാവോസിലെ ഗോള്‍ഡന്‍ ട്രയാംഗിള്‍ സ്പെഷ്യല്‍ എക്കണോമിക് സോണില്‍ കോള്‍ സെന്റര്‍ അഴിമതികളും ക്രിപ്റ്റോ കറന്‍സി തട്ടിപ്പുകളും നടത്തുന്ന സംശയാസ്പദമായ സ്ഥാപനങ്ങളുടെ ഏജന്റുമാരായി ദുബായ്, ബാങ്കോക്ക്, സിംഗപ്പൂര്‍ എന്നിവയുള്‍പ്പെടെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ത്യന്‍ പൗരന്മാരെ സജീവമായി റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് വ്യാജ റിക്രൂട്ട്‌മെന്റ്. മികച്ച ശമ്പളം, താമസം, വിമാന ടിക്കറ്റ് എന്നിവയാണ് പ്രധാന വാ?ഗ്ദാനം. എന്നാല്‍, ജോലി കിട്ടിയാല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.

 

External affairs ministry