മതാടിസ്ഥാനത്തില്‍ സംവരണം നല്‍കാനാകില്ലെന്ന് സുപ്രീം കോടതിയുടെ വാക്കാല്‍ നിരീക്ഷണം. ദേശീയ മാധ്യമങ്ങള്‍ വിഷയം റിപ്പോര്‍ട്ട് ചെയ്തതോടെ വിഷയം ചര്‍്ച്ചയായിരിക്കുകയാണ്. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രധാന നിരീക്ഷണം വന്നിരിക്കുന്നത്. 77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധി ചോദ്യം ചെയ്ത ഹര്‍ജിയാണ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബഞ്ചിന്റെ മുന്നിലെത്തിയിരുന്നത്. ഒബിസിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ ഏറെയും മുസ്‌ലിം വിഭാഗത്തില്‍പെട്ടവരാണ്. കേസ് 2025 ജനുവരി ഏഴിന് കോടതി വീണ്ടും പരിഗണിക്കും. മതത്തിന്റെ അടിസ്ഥാനത്തിലല്ല, സമുദായത്തിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്താണ് സംവരണം നല്‍കിയതെന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. എല്ലാ സമുദായങ്ങളിലും പിന്നാക്കാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ഒബിസി സമുദായങ്ങള്‍ക്കുള്ള സംവരണം റദ്ദാക്കിയ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും വിഷയം പരിഗണനയിലാണെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.ഹൈക്കോടതി വിധിയെ തുടര്‍ന്ന് 12 ലക്ഷം ഒ ബി സി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കപ്പെട്ടുവെന്നും ഇത് നിരവധി വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും കപില്‍ സിബല്‍ ബോധിപ്പിച്ചു. ഹിന്ദു പിന്നാക്ക വിഭാഗങ്ങളില്‍ പെടുന്ന 66 വിഭാഗങ്ങളെ തരംതിരിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍, അവ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്ന കാരണത്താല്‍ ഹൈക്കോടതി റദ്ദാക്കിയിട്ടില്ലെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.സംസ്ഥാന സര്‍ക്കാറിന്റെ വാദങ്ങളെ മുതിര്‍ന്ന അഭിഭാഷകന്‍ പി എസ് പട്‌വാലിയ നിരസിച്ചു. സര്‍വേ ഡാറ്റകളുടെ അടിസ്ഥാനത്തിലല്ല റിസര്‍വേഷന്‍ നല്‍കിയതെന്ന് അദ്ദേഹം വാദിച്ചു.