തമിഴ്‌നാട്ടിൽ ജയിലറെ റോഡിൽ വെച്ച് പെൺകുട്ടി ചെരുപ്പുകൊണ്ട് അടിച്ചു. മധുര സെൻട്രൽ ജയിൽ അസിസ്റ്റൻ്റ് ജയിലർ ബാലഗുരുസ്വാമിക്കാണ് മർദ്ദനമേറ്റത്. ജയിലിൽ കഴിയുന്ന ഒരു തടവുകാരൻ്റെ ചെറുമകളാണ് പെൺകുട്ടി.പെൺകുട്ടിയോട് തനിച്ച് വീട്ടിൽ വരാൻ ഇയാൾ ആവശ്യപ്പെട്ടതായാണ് പരാതി.തുടർന്ന് പെൺകുട്ടി ബന്ധുക്കളെയും കൊണ്ടുവന്ന് ജയിലറെ മർദ്ദിക്കുകയായിരുന്നു.
തടവുകാരനെ കാണാൻ വന്ന പെൺകുട്ടിയുടെ പരിചയം മുതലെടുത്ത് വീട്ടിൽ ഒറ്റയ്ക്ക് വരാൻ ക്ഷണിക്കുകയായിരുന്നു ബാലഗുരുസ്വാമി.ഇക്കാര്യം പെൺകുട്ടി വീട്ടിൽ അറിയിച്ചതോടെ യുവതിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവർ ബാലഗുരുവിനെ വഴിയിൽ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.യുവതി ജയിലറെ മർദിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ മധുര പോലീസ് ബാലഗുരുസ്വാമിക്കെതിരെ കേസെടുത്ത് താൽക്കാലികമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടു.