കേവലഭൂരിപക്ഷം മറികടന്നു;ജമ്മുകശ്മീരിൽ കോൺ​ഗ്രസ്-എൻസി സഖ്യം ഭരണത്തിലേക്ക്

ഒമർ അബ്ദുളള മത്സരിച്ച രണ്ട് സീറ്റുകളിലും മുന്നിലാണ്.അതെസമയം  മെഹ്ബൂബ മുഫ്ത്തിയുടെ പിഡിപി 4 സീറ്റുകളിൽ ഒതുങ്ങി. മെഹ്ബൂബ മുഫ്ത്തിയുടെ മകൾ ഇൽത്തിജ തോറ്റു.

author-image
Greeshma Rakesh
Updated On
New Update
Jammu Kashmir assembly election 2024 the nc congress alliance has crossed the majority mark with 52 seats

Jammu Kashmir assembly election 2024 the nc congress alliance has crossed the majority mark with 52 seats


ഡൽഹി: ജമ്മുകശ്മീരിൽ കോൺ​ഗ്രസ്-എൻസി സഖ്യം ഭരണത്തിലേക്ക്. നാഷണൽ കോൺഫറൻസ് വൻ മുന്നേറ്റമാണ് ജമ്മുകശ്മീരിലുണ്ടാക്കിയത്.52 സീറ്റുകളുമായി എൻസി-കോൺഗ്രസ് സഖ്യം ഭൂരിപക്ഷം മറികടന്നു.  ഒമർ അബ്ദുളള മത്സരിച്ച രണ്ട് സീറ്റുകളിലും മുന്നിലാണ്.അതെസമയം  മെഹ്ബൂബ മുഫ്ത്തിയുടെ പിഡിപി 4 സീറ്റുകളിൽ ഒതുങ്ങി. മെഹ്ബൂബ മുഫ്ത്തിയുടെ മകൾ ഇൽത്തിജ തോറ്റു.

തോൽവി അംഗീകരിക്കുന്നുവെന്ന പരോക്ഷ സൂചനയുമായി ഇൽത്തിജയുടെ ട്വീറ്റും പുറത്ത് വന്നു. ബിജെപി ജമ്മു മേഖലയിൽ മാത്രമായൊതുങ്ങി.അതെസമയം ബസോലി സീറ്റിൽ ബിജെപി വിജയിച്ചു.ജമ്മു കശ്മീരിലെ 90 സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളിലായി - സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തീയതികളിലാണ് വോട്ടെടുപ്പ് നടന്നത്. 63.88 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 58.58 ശതമാനത്തിൽനിന്ന് പോളിംഗ് ശതമാനം വർധിച്ചതായാണ് കണക്കുകൾ പറയുന്നത്.

ജമ്മു കശ്മീരിൽ കോൺഗ്രസ്- നാഷനൽ കോൺഫറൻസ് സഖ്യം മികച്ച വിജയം കൈവരിക്കുമെന്നും എക്സിറ്റ് പോൾ പ്രവചനങ്ങൾ. ഹരിയാനയിൽ ബിജെപി അപ്രസക്തമാകുമെന്നും കോൺഗ്രസ് തിരിച്ചുവരുമെന്നുമാണ് മെട്രിസ്, ടൈംസ് നൗ,റിപ്പബ്ലിക് ടിവി തുടങ്ങിയവയെല്ലാം പ്രവചിച്ചിരിക്കുന്നത്. ബി​ജെപി പരമാവധി 24 സീറ്റുകളിലൊതുങ്ങുമെന്നാണ് പ്രധാനപ്പെട്ട എജൻസികളുടെ പ്രവചനം.

 

 

NC- Congress alliance Jammu Kashmir assembly election 2024 election jammu kashmir