ജമ്മു കശ്മീരിലെ മേഘവിസ്ഫോടനം;വന്‍ നാശനഷ്ടം

ഞായറാഴ്ച രാവിലെ ജമ്മു കശ്മീരിലെ റംബാൻ തഹ്‌സിലില്‍ നടന്ന മേഘവിസ്ഫോടനത്തെ തുടർന്ന് മൂന്ന് പേർ മരിക്കുകയും നിരവധി വീടുകളും, കെട്ടിടങ്ങളും തകര്‍ന്നു.

author-image
Akshaya N K
New Update
c

 ജമ്മു : ഞായറാഴ്ച രാവിലെ ജമ്മു കശ്മീരിലെ റംബാൻ തഹ്‌സിലില്‍ നടന്ന മേഘവിസ്ഫോടനത്തെ തുടർന്ന് മൂന്ന് പേർ മരിക്കുകയും നിരവധി വീടുകളും, കെട്ടിടങ്ങളും തകര്‍ന്നു. കനത്ത മഴയും കാറ്റും ആലിപ്പഴവര്‍ഷവുമെല്ലാം സ്ഥിതിയെ കൂടുതല്‍ വഷളമാക്കി. നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനു ബുദ്ധിമുട്ടും ഗതാഗതസംവിധാനങ്ങളും താറുമാറിലായി.

പുലർച്ചെ 1.10 ഓടെ ആരംഭിച്ച കനത്ത മഴ ഉച്ചയ്ക്ക് ശേഷവും തുടരുകയാണെന്ന് റമ്പാൻ ഡെപ്യൂട്ടി കമ്മീഷണർ ബഷീര്‍ ഉൾ ഹഖ്  പറഞ്ഞു. കാലാവസ്ഥാ വകുപ്പിൻ്റെ പ്രതികൂല കാലാവസ്ഥാ പ്രവചനം കണക്കിലെടുത്ത് ഇതിനകം തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയ ജില്ലാ ഭരണകൂടം സ്ഥിതിഗതികളെക്കുറിച്ച് 
ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും, കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ റവന്യൂ, പോലീസ് ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. 500 ഓളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി എന്നാണ് കണക്ക്‌.


റംബാൻ നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള സെരി ചമ്പ ഗ്രാമത്തിൽ തകർന്നുവീണ  വീടിൻ്റെ അവശിഷ്ടങ്ങൾക്കടിയിൽ പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങൾ  കണ്ടെടുത്തതായി ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാൻ ഉദ്യോഗസ്ഥരുടെ സംഘങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.

റംബാൻ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു, ശ്രീനഗർ ദേശീയ പാത അടച്ചിടുമെന്ന് അറിയിപ്പ് വന്നിട്ടുണ്ട്.
  ശ്രീനഗറിലേക്കുള്ള വ്യോമഗതാഗതം തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്. 

death jammu kashmir cloudburst