/kalakaumudi/media/media_files/2025/04/23/YjQkkX4yFVchWo9vkGkF.jpg)
1999 ജൂലായ് നാല്. നേരം പുലരുന്നതിന് മുമ്പ് തന്നെ ഒരു സൈനിക നടപടിക്ക് തയ്യാറെടുക്കുകയായിരുന്നു ഒരു സംഘം ഇന്ത്യന്‍ സൈനികര്‍. പാക് നുഴഞ്ഞുകയറ്റക്കാര്‍ കൈയടക്കിയ കാര്‍ഗിലിലെ ടൈഗര്‍ ഹില്‍സിലെ തന്ത്രപ്രധാന മൂന്ന് ബങ്കറുകള്‍ പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. അതിനായി ചുമതലപ്പെടുത്തിയ ഘട്ടക് പ്ലാറ്റൂണിന്റെ ഭാഗമായിരുന്നു ഗ്രനേഡിയര്‍ യോഗീന്ദര്‍ സിങ് യാദവ്. 17,000 അടി ഉയരത്തിലുള്ള ടൈഗര്‍ ഹില്ലില്‍ മഞ്ഞുമൂടിയ മലയുടെ മുകളിലായിരുന്നു ബങ്കറുകള്‍. ഇന്ത്യന്‍ സംഘം 16,000 അടി ഉയരത്തിലെത്തി. അപ്പോഴേക്കും തണുപ്പ് കനത്തു. എല്ലാവര്‍ക്കും അവിടേക്ക് കയറാനാകില്ല. ഇതോടെ സ്വയം സന്നദ്ധനായ യോഗീന്ദര്‍ മലകയറാന്‍ ആരംഭിച്ചു.
ചെങ്കുത്തായ മഞ്ഞുപാറയില്‍ മഴുവെറിഞ്ഞുറപ്പിച്ച് അതീവദുഷ്‌കരമായ പാറക്കെട്ടുകളില്‍ അള്ളിപ്പിടിച്ച് കയറി മുകളിലെത്തിയ അദ്ദേഹം കൂട്ടാളികള്‍ക്ക് കയറിവരാന്‍ കയര്‍ ഇട്ടു നല്‍കി. ഇതിനിടെ ശുത്രുവിന്റെ കണ്ണില്‍പ്പെട്ടതോടെ കനത്ത ആക്രമണം നേരിടേണ്ടിവന്നു. വെടിവെപ്പില്‍ പ്ലാറ്റൂണ്‍ കമാന്‍ഡറും മറ്റ് രണ്ട് പേരും കൊല്ലപ്പെട്ടു. യാദവിന് തോളിലും അടിവയറ്റിലുമടക്കം വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റിട്ടും അത് വകവയ്ക്കായെ ആദ്യത്തെ ബങ്കറിലേക്ക് ഇഴഞ്ഞ് നീങ്ങിയ യാദവ് ഒരു ഗ്രനേഡ് അതിന് നേരെ എറിഞ്ഞു. ഇതോടെ നാല് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടുകയും ശത്രുവിന്റെ തോക്കുകള്‍ നിശബ്ദമാകുകയും ചെയ്തു. പിന്നാലെ മലമുകളിതെത്തിയ ഇന്ത്യന്‍ സംഘം പാക് സൈനികരെ കൊലപ്പെടുത്തി ടൈഗര്‍ ഹില്‍സ് പിടിച്ചടുത്തു. 17 വെടിയുണ്ടകളാണ് അന്ന് യാദവിന്റെ ശരീരത്തില്‍ പതിച്ചത്. പക്ഷേ, അതൊന്നു വകവെയ്ക്കാതെ ടൈഗര്‍ ഹില്‍സ് പിടിച്ചെടുക്കുന്നതില്‍ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു ഈ നീക്കം. ടൈഗര്‍ ഹില്ലിലിരുന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ കൃത്യമായി മനസിലാക്കാനും നേരിടാനും പാക് സൈനികര്‍ക്ക് കഴിഞ്ഞിരുന്നു. അതിനാല്‍ തന്നെ ടൈഗര്‍ ഹില്‍ കീഴടക്കുക എന്നത്, കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു. ഇത് പിടിച്ചെടുത്തത് വഴി ഇന്ത്യന്‍ സൈന്യത്തിന് പാകിസ്താനെ മുട്ടുകുത്തിക്കാന്‍ അനുകൂലമായ സാഹചര്യം ഒരുക്കി. കാര്‍ഗില്‍ യുദ്ധവിജയത്തിലേക്ക് ഇന്ത്യയെ നയിച്ച സുപ്രധാന നാഴികക്കല്ലായിരുന്നു ടൈഗര്‍ ഹില്‍സ് കീഴടക്കല്‍. ജൂലായ് പതിനൊന്നോടെ പാക് നുഴഞ്ഞുകയറ്റക്കാര്‍ കാര്‍ഗിലില്‍നിന്ന് പിന്‍മാറ്റം തുടങ്ങി.
പിന്നാലെ മൂന്ന് മാസം നീണ്ട പോരാട്ടത്തിനൊടുവില്‍ പാകിസ്ഥാനെ തുരത്തി കാര്‍ഗിലില്‍ സൈന്യം ത്രിവര്‍ണപതാക ഉയര്‍ത്തി വിജയം ഉറപ്പിച്ചു. ജൂലായ് 14-ന് 'ഓപ്പറേഷന്‍ വിജയ്' വിജയിച്ചെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചു. 26-ന് കാര്‍ഗില്‍ യുദ്ധം ഔദ്യോഗികമായി അവസാനിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ നിര്‍ണായകമായ ഒരേടായിരുന്നു കാര്‍ഗില്‍ യുദ്ധം.
ഇന്ന് അതേ അവസ്ഥയിലേക്ക് പാകിസ്ഥാന്‍ തന്നെ കാര്യങ്ങള്‍ എത്തിരിച്ചിരിക്കുകയാണ്. യാതൊരു പ്രകോപനവുമില്ലാതെ... ശാന്തസുന്ദരമായ ഭൂമിയില്‍ നടത്തിയ അക്രമം ഇന്ത്യയെന്നല്ല ഇന്ത്യയ്ക്ക് പുറമെയുള്ള ലോകശക്തികള്‍ പോലും അംഗീകരിക്കാത്ത നീക്കമായിരുന്നു പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഒത്താശയോടെ കഴിഞ്ഞ ദിവസം കശ്മീരില്‍ കണ്ടത്. ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടും രക്ഷയില്ലെങ്കില്‍ പിന്നെ എന്തുചെയ്യും അതേ നിലപാട് തന്നെയാണ് ഇപ്പോള്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്നതും.
48 മണിക്കൂറിനുള്ളില്‍ പെട്ടിയും പ്രമാണവുമെടുത്ത് പാകിസ്ഥാനികള്‍ ഇന്ത്യ വിടുക. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ തിരിച്ചെത്തുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്ഥാവനയില്‍ നിന്നും വായിച്ചെടുക്കാനുവുന്നത് അതുതന്നെയാണ്. തങ്ങളുടെ പൗരന്മാരുടെ ജീവന് പകരം ചോദിച്ചിരിക്കും ഇന്ത്യ.
ചുറ്റിലും ആയുധങ്ങള്‍ കൊണ്ട് നിറയ്ക്കുന്ന ശത്രു ആയുധങ്ങള്‍കൊണ്ട് നിറയ്ക്കുന്ന ശത്രുരാജ്യങ്ങളെ അമ്പരപ്പിച്ച് ഇ്ന്ത്യന്‍ പ്രതിരോധസംവിധാനങ്ങള്‍ക്കുണ്ടായ വളര്‍ച്ച സാക്ഷാല്‍ അമേരിക്കയേയോ റഷ്യയേയോ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു. അതുകൊണ്ടാണ് ഇന്ത്യന്‍ ബ്രഹ്‌മോസിനും ഏറ്റവും ഒടുവില്‍ ധ്വനിക്ക് പോലും വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നത്. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന നിലപാട് പാകിസ്ഥാന്‍ സ്വീകരിച്ചപ്പോള്‍ ഇന്ത്യയ്ക്ക് ശക്തമായ നിലപാട് സ്വീകരിക്കാതിരിക്കാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാതെ വന്നിരിക്കുകയാണ്.
ഇന്ത്യ പ്രഖ്യാപിച്ച സിന്ധൂ ജലനദീപദ്ധതി വിലക്ക് അടക്കമുള്ളത് വെറും സൂചമാത്രമാണ്. അതിനപ്പുറത്തോക്ക് 48 മണിക്കൂറെന്ന പരിധി പാകിസ്ഥാല്‍ ലംഘിച്ചാല്‍ കാരഗില്‍ യുദ്ധത്തേക്കാള്‍ മാരകമായ പരിക്ക് പാകിസ്ഥാന്‍ ഉണ്ടാകേണ്ടിവരുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ് പാകിസ്ഥാന്‍. ഫ്രാന്‍സ് നല്‍കിയ റഫേല്‍ യുദ്ധ വിമാനം മാത്രംമതി പാകിസ്ഥാന്‍ ആപ്പീസും പൂട്ടി താക്കോലുംകൊണ്ട് പോകാന്‍.
കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന് മറുപണിയുമായി ഇ്ന്ത്യ ഇറങ്ങിയാല്‍ ഒരൊറ്റ ആള്‍ വിചാരിച്ചാല്‍ മാത്രം മതി പാകിസ്ഥാന്റെ കട്ടയുംപടവും മടങ്ങാന്‍. ആ നിലപാടിലേക്ക് ഇന്ത്യ എത്തുമെന്നും ഉറപ്പാണ്. ആക്രമണത്തില്‍ പങ്കെടുത്തവരെ കുറിച്ചും, പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുമുള്ള കൃത്യമായ വിവരങ്ങള്‍ ഇതിനകം തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഇന്ത്യയില്‍ ഉള്ളപ്പോള്‍ നടന്ന ആക്രമണത്തെ അമേരിക്കയും ഗൗരവമായാണ് കാണുന്നത്. ഇന്ത്യയ്ക്ക് ഏത് തരം തിരിച്ചടി നടത്താനും അവകാശമുണ്ടെന്ന നിലപാടിലേക്ക് ഇപ്പോള്‍ അമേരിക്കയും മാറിയിട്ടുണ്ട്. സൗദിയും യു.എ.ഇയും ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് നേരെ നടന്ന ആക്രമണത്തെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലേക്ക്... അമേരിക്ക, റഷ്യ, സൗദി അറേബ്യ, ഇസ്രയേല്‍, യു.എ.ഇ, ഇറ്റലി, ഇസ്രയേല്‍, ഇറാന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ മാറി കഴിഞ്ഞിട്ടുണ്ട്.
ആക്രമണത്തില്‍ നടുക്കം പ്രകടിപ്പിച്ച ലോകരാജ്യങ്ങള്‍, ഇന്ത്യയ്ക്ക് പ്രഖ്യാപിച്ച പിന്തുണ, ഏത് തരം സൈനിക നടപടിക്കുമുള്ള പിന്തുണ കൂടിയാണ്. അതായത് ഈ ഘട്ടത്തില്‍ ഇന്ത്യ ഏത് തരം ആക്രമണം പാക്കിസ്ഥാനു നേരെ നടത്തിയാലും അതിന് ലോക രാജ്യങ്ങളുടെ പിന്തുണയുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. പാക്കിസ്ഥാനെ സഹായിക്കുന്ന ചൈനയെ പോലും വെട്ടിലാക്കുന്ന നടപടിയാണ് ഇപ്പോള്‍ പാക്ക് സൈനിക നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. പാക്ക് സൈനിക മേധാവിയുടെ ഇന്ത്യയ്ക്ക് എതിരായ പരസ്യമായ വിദ്വേഷ പ്രസംഗത്തിന് തൊട്ട് പിന്നാലെയാണ്, തീവ്രവാദികള്‍ പഹല്‍ഗാമില്‍ ആക്രമണം നടത്തിയിരിക്കുന്നത്. വലിയ രൂപത്തിലുളള തിരിച്ചടിക്കാണ് ഇന്ത്യ ഇപ്പോള്‍ ഒരുങ്ങുന്നത് എന്നാണ്, അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിര്‍ത്തി കടന്ന് ഏത് നിമിഷവും, ഇന്ത്യയുടെ സൈനിക നടപടി ഉണ്ടാകുമെന്ന് മാത്രമല്ല, ഈ അവസരം ഉപയോഗിച്ച് പാക്ക് അധീന കശ്മീര്‍ കൂടി ഇന്ത്യ പിടിച്ചെടുക്കുമോ എന്നതും പ്രസക്തമായ ചോദ്യമായി ഉയര്‍ന്നു കഴിഞ്ഞു.
നോര്‍ത്തേണ്‍ കമാന്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ സേനാ സംവിധാനങ്ങള്‍ എന്തിനും തയ്യാറായാണ് നിലയുറപ്പിച്ചിരിക്കുന്നത്. കരസേനക്ക് പുറമെ, നാവിക, വ്യോമ സേനകളും നിര്‍ദ്ദേശത്തിനായി കാത്തിരിക്കുന്ന സാഹചര്യമാണുള്ളത്. ആക്രമണത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഈ വാദത്തെ തള്ളിക്കളയുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നത്. പാക്ക് സൈന്യവും ഐ.എസ്.ഐയും പ്ലാന്‍ ചെയ്ത് ഭീകരരിലൂടെ നടപ്പാക്കിയ ക്രൂരകൃത്യമാണ് കശ്മീരില്‍ നടന്നത് എന്നാണ്, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ടിആര്‍എഫ്, പാകിസ്ഥാന്‍ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ നിഴല്‍ ഗ്രൂപ്പെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ പറയുന്നത്. ടിആര്‍എഫ് അംഗങ്ങള്‍ ജമ്മുവിലെ കിഷ്ത്വാറില്‍ നിന്ന് കടന്ന്, ദക്ഷിണ കശ്മീരിലെ കൊക്കര്‍നാഗ് വഴി ബൈസരനില്‍ എത്തിയിരിക്കാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. ഇതിനിടെ രണ്ട് കൊടും ഭീകരരെ സൈന്യം വെടിവച്ച് കൊന്നിട്ടുണ്ട്. മേഖലയില്‍ ഇപ്പോഴും ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2023 ലെ വിജ്ഞാപനം അനുസരിച്ച്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ എന്നീ നടപടികള്‍ക്ക് ശേഷമാണ്, ടിആര്‍എഫ് എന്ന ഭീകര സംഘടന രൂപം കൊണ്ടിരിക്കുന്നത്. എല്‍ഇടി, തെഹ്രീക്-ഇ-മില്ലത്ത് ഇസ്ലാമിയ, ഗസ്വ-ഇ-ഹിന്ദ് എന്നിവയുള്‍പ്പെടെ നിരവധി ഭീകര സംഘടനകളുടെ സംയോജനമായ ഈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സാജിദ് ജാട്ട്, സജ്ജാദ് ഗുല്‍, സലിം റഹ്‌മാനി എന്നിവരാണുള്ളത്. ഇവരെല്ലാം തന്നെ ലഷ്‌കറുമായി ബന്ധമുള്ളവരാണ്.
ജമ്മു കശ്മീരിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കല്‍, നിരോധിത ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നതിനായുള്ള ആയുധ വിതരണം, തീവ്രവാദികളെ റിക്രൂട്ട് ചെയ്യല്‍, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുന്നത് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ സംഘടനയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. ടെലിഗ്രാം, വാട്ട്‌സ്ആപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ടാംടാം, ചിര്‍പ്വയര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ മേഖലയില്‍ റാഡിക്കലൈസേഷനും, റിക്രൂട്ട്‌മെന്റും നടത്തുന്നുവെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.
ഏപ്രില്‍ 22 ന് ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ തമിഴ്നാട്, കര്‍ണ്ണാടക, കേരളം, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ 29 വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇവരെ വരിയായി നിര്‍ത്തി, മതം ചോദിച്ച ശേഷം വെടിവച്ച് കൊല്ലുകയാണ് ഉണ്ടായത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെടിവെയ്പ് നടത്തിയ ശേഷം തീവ്രവാദികള്‍ ഓടി രക്ഷപ്പെടുകയാണുണ്ടായത്. അതേസമയം, ഇന്ത്യയുടെ തിരിച്ചടി ഏത് രൂപത്തിലായിരിക്കും എന്നാണ്, ലോക രാജ്യങ്ങള്‍ ഇപ്പോള്‍ ഒറ്റു നോക്കുന്നത്. ഈ തിരിച്ചടി ഇന്ത്യ പാക്ക് യുദ്ധത്തില്‍ കലാശിക്കുമോ എന്ന ആശങ്കയും ശക്തമാണ്. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി മുന്‍പ് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യ, ഈ ഘട്ടത്തില്‍ തിരിച്ചടിക്കുമ്പോള്‍, അത് പാക്കിസ്ഥാന് ഒരിക്കലും മറക്കാന്‍ പറ്റാത്ത മുറിവായി മാറുവാനാണ് സാധ്യത.
ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ നിന്നു തന്നെ പാക്കിസ്ഥാനിലെ ലക്ഷ്യ സ്ഥാനങ്ങള്‍ ചാരമാക്കാന്‍ ശേഷിയുള്ള റാഫേല്‍ വിമാനങ്ങള്‍ ഇപ്പോള്‍ ഇന്ത്യയുടെ കൈവശമുണ്ട്. ഫ്രാന്‍സില്‍ നിന്നും എത്തിയ ഈ ആധുനിക ഫൈറ്റര്‍ വിമാനത്തിന് പാക്കിസ്ഥാന്റെ രുചിയറിയാനുളള അവസരമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.
ഫോര്‍ത്ത് ജനറേഷന്‍ അഥവാ നാലാം തലമുറയില്‍ പെട്ട ഫ്രഞ്ച് നിര്‍മിത അറ്റാക്ക് വിമാനമായ റാഫേല്‍ വിമാനങ്ങളില്‍ ഇരട്ട എഞ്ചിനുകളാണ് ഉള്ളത്. കൂടാതെ ഇവ ആണവ ആയുധം വഹിക്കാന്‍ കഴിയുന്ന സെമി സ്റ്റെല്‍ത് പോര്‍വിമാനങ്ങള്‍ കൂടിയാണ്. മൂന്ന് സിംഗിള്‍ സീറ്ററുകളും രണ്ട് ഇരട്ട സീറ്ററുകളുമുള്ള ഈ വിമാനങ്ങളുടെ വിവിധ മോഡലുകളാണ് ഫ്രാന്‍സ് ഇന്ത്യയ്ക്ക് കൈമാറിയിരിക്കുന്നത്. എയര്‍-ടു-എയര്‍ മീറ്റിയോര്‍, എയര്‍-ടു-ഗ്രൗണ്ട് സ്‌കാല്‍പ്പ്, ഹാമ്മര്‍ മിസൈലുകള്‍, എന്നീ മാരകമായ ആയുധങ്ങളാണ് റാഫേലില്‍ ഘടിപ്പിക്കാന്‍ കഴിയുക. അതിനാല്‍ മാരക പ്രഹരശേഷിയുള്ള അത്യന്താധുനിക യുദ്ധവിമാനങ്ങളുടെ ശ്രേണിയില്‍ മുന്‍നിരക്കാരനായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 37 കിലോമീറ്ററോ അതില്‍ കൂടുതല്‍ ദൂരമുള്ള വസ്തുക്കളെയോ നശിപ്പിക്കാന്‍ കഴിയുന്ന മിസൈലുകളാണ് ബിയോണ്ട് -വിഷ്വല്‍- റേഞ്ച് മിസൈല്‍സ്.
റാഫേലില്‍ ഈ മിസൈലുകളുടെ പരിധി 150 കിലോമീറ്ററിലും അധികമാണ്. അതിനാല്‍ 150 കിലോമീറ്റര്‍ അകലെ ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ നിന്നു തന്നെ, പാകിസ്ഥാനെതിരെ റാഫേല്‍ വിമാനങ്ങള്‍ക്ക് മിസൈല്‍ ആക്രമണം നടത്താന്‍ കഴിയും. കൂടാതെ വിമാനങ്ങള്‍ക്ക് ലേസര്‍ ഗൈഡഡ് ബോംബുകള്‍ വഹിക്കാനുള്ള ശേഷിയുമുണ്ട്. മറ്റൊരു പ്രത്യേകത റാഫേലിന്റെ കോമ്പാറ്റ് റേഡിയോസ് 3,700 കിലോമീറ്ററാണ് എന്നതാണ്. എന്നുവെച്ചാല്‍, ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 3700 കിലോമീറ്റര്‍ ദൂരം വരെ പറക്കാന്‍ ഈ പോര്‍വിമനത്തിന് കഴിയും. ഇത് ചൈനയുടെ ചെങ്ഡു ജെ-20 വിമാനങ്ങളുടെ കോംബാറ്റ് റേഡിയസിനെക്കാള്‍ പരിധി കൂടുതലാണ്. ചെങ്ഡു ജെ-20 എയര്‍ക്രാഫ്റ്റ് ചൈനയുടെ മികച്ച പോര്‍വിമാനമാണ് എന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ വിമാനങ്ങളിലെ എന്‍ജിനുകള്‍ മൂന്നാമത്തെ തലമുറയുള്ള എഞ്ചിനുകളാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
റാഫേല്‍ വിമാനങ്ങളില്‍ ഇവയെക്കാള്‍ ശക്തിയേറിയ എം- 88 എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. മറ്റു യുദ്ധ വിമാനങ്ങളെക്കാള്‍ ഉയരത്തില്‍ പറക്കാനും ഇതുവഴി കഴിയും. പറന്നുകൊണ്ടുതന്നെ താഴെയുള്ള ദൃശ്യങ്ങള്‍ കൃത്യമായി പകര്‍ത്താനും, അത് സേനാ കേന്ദ്രങ്ങളിലേക്ക് അയക്കാനുള്ള മികവുറ്റ ആധുനിക സംവിധാനങ്ങളും റാഫേല്‍ വിമാനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ, റാഫേല്‍ വിമാനങ്ങള്‍ക്ക് അതിന്റെ 1.5 മടങ്ങ് ഭാരമുള്ള ലോഡുകള്‍ വെച്ചുപറക്കാനും കഴിയും. എന്നാല്‍ ചൈനയുടെ ചെങ്ഡു ജെ-20 വിമാനങ്ങള്‍ക്ക്, 1. 2 മടങ്ങ് ഭാരമുള്ള ലോഡുകള്‍ മാത്രമേ വഹിക്കാന്‍ കഴിയുകയൊള്ളൂ. അതിനാല്‍ ചെങ്ഡു വിമാനങ്ങളെക്കാള്‍ ആയുധങ്ങളും കൂടുതല്‍ ഇന്ധനവും റാഫേലിന് വഹിക്കാന്‍ കഴിയും.അഫ്ഗാനിസ്ഥാന്‍, ലിബിയ, മാലി എന്നീ രാജ്യങ്ങളില്‍, ഇതിനകം തന്നെ ഫ്രഞ്ച് വ്യോമസേനയുടെ ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുള്ള റാഫേല്‍, യുദ്ധ രംഗത്തെ ഇതിനകം തന്നെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്.
എന്നാല്‍, ചെങ്ഡു ജെ-20 വിമാനങ്ങള്‍ക്ക് യഥാര്‍ത്ഥ യുദ്ധ രംഗത്ത് പ്രവര്‍ത്തിച്ച ഒരു ചരിത്രവുമില്ല. വലിയ തോതില്‍ ശത്രു സൈന്യത്തിനെ ഭയപ്പെടുത്തുന്ന ഹാമ്മര്‍ അഥവാ ഹൈലി എജൈല്‍ മോഡുലാര്‍ അമ്യുണിഷന്‍ എക്‌സറ്റന്‍ഡഡ് റേഞ്ച് മിസൈലുകളാണ്... റാഫേലിന്റെ മറ്റൊരു സവിശേഷത. ഇത് എയര്‍ ടു ഗ്രൗണ്ട് മിസൈലുകളാണ്. ശത്രു സൈന്യത്തിന്റെ ബങ്കറുകളോ, പര്‍വത പ്രദേശങ്ങളിലുള്ള സൈനിക ഷെല്‍റ്ററുകളോ തകര്‍ക്കാന്‍ കഴിയുന്ന സവിശേഷതയാണ് ഈ മിസൈലുകള്‍ക്ക് ഉള്ളത്.
റാഫേല്‍ വിമാനങ്ങളില്‍ ആറ് ഹാമ്മര്‍ മിസൈലുകള്‍ വഹിക്കാനും ഒരേ സമയം ഈ മിസൈലുകള്‍ വച്ചു നിരവധി ആക്രമണങ്ങള്‍ നടത്താനും ശേഷിയുണ്ട്. പ്രധാനമായും ചൈനയുടെയും യു.എസിന്റെയും പഴയ യുദ്ധവിമാനങ്ങളെ ആശ്രയിക്കുന്ന പാക്കിസ്ഥാനെ, റാഫേല്‍ ഉപയോഗിച്ച് ഇന്ത്യ പ്രഹരിച്ചാല്‍, അത് താങ്ങാന്‍ കഴിഞ്ഞെന്നുവരില്ല. അമേരിക്കയുടെ ആധുനിക യുദ്ധവിമാനമായ എം16നെ വെടി വെച്ചിട്ട, എസ് 400 ട്രയംഫ് എന്ന, റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനവും, ഇന്ന് ഇന്ത്യയുടെ പ്രതിരോധ കരുത്താണ്. ലോകത്തിലെ ഏറ്റവും ശക്തമായ ഈ സംവിധാനം ഉപയോഗിച്ച്, ഏത് പാക്കിസ്ഥാന്‍ വിമാനത്തെയും, മിസൈലുകളെയും തകര്‍ക്കാനും ഇന്ത്യന്‍ സൈന്യത്തിന് എളുപ്പത്തില്‍ കഴിയും.
കുടിവെള്ളം മുട്ടിച്ചത് ചിന്നക്കളി മാത്രം
പാക്കിസ്ഥാന് ഇന്ത്യ നല്‍കി വന്നിരുന്ന സിന്ധു നദീ ജലം ഇന്ത്യ നിര്‍ത്താന്‍ തീരുമാനിച്ചത് വന്‍ പ്രതിസന്ധിയാണ് പാക്കിസ്ഥാന് ഇനി സൃഷ്ടിക്കാന്‍ പോകുന്നത്. സാമ്പത്തികപരമായി നിലവില്‍ വെല്ലുവിളി നേരിടുന്ന പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇതൊരു കനത്ത പ്രഹരമാണ്. സിന്ധു നദീജല ഉടമ്പടിയൊന്നും പരിഗണിക്കാതെയുള്ള ഈ തീരുമാനം പാക്കിസ്ഥാന്‍ ഭരണകൂടത്തെയും ഞെട്ടിച്ചു കളഞ്ഞിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി വിക്രം മിര്‍സിയാണ് ഉന്നതതല യോഗത്തിനു ശേഷം നിര്‍ണ്ണായക തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
പാക്കിസ്ഥാന്റെ കിഴക്കന്‍ മേഖലയെ പൂര്‍ണ്ണമായും വരള്‍ച്ചയിലേക്ക് തള്ളിവിടുന്ന വലിയ തീരുമാനമാണിത്. സിന്ധു നദീജല ഉടമ്പടി പ്രകാരം പാക്കിസ്ഥാനിലെ പ്രധാന പ്രവശ്യയായി പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നത് ഇതു വഴിയാണ്. അതാണ് ഇനി തടസ്സപ്പെടുക. ഇന്ത്യയുടെ ഈ നടപടി പാക്കിസ്ഥാനകത്ത് തന്നെ വലിയ കലാപത്തിന് തന്നെ വഴിയൊരുക്കുന്നതാണ്. പാക്കിസ്ഥാനിലെ പ്രധാന കാര്‍ഷിക മേഖലയാണ് പഞ്ചാബ്. ഇവിടുത്തെ കാര്‍ഷി പ്രവര്‍ത്തനങ്ങള്‍ നിലച്ചാല്‍, അത് സ്വാഭാവികമായിട്ടും പാക്കിസ്ഥാനിലെ മറ്റ് പ്രവശ്യകളെയും ബാധിക്കും. സാമ്പത്തിക വെല്ലുവിളികളില്‍ പെട്ട് നട്ടം തിരിയുന്ന പാക്കിസ്ഥാനില്‍ ഇനി ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ അത് ആ രാജ്യത്തെ പൂര്‍ണ്ണമായും തകര്‍ക്കുമെന്നതില്‍ സംശയമില്ല.
സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെയും ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സുപ്രധാന ഉടമ്പടിയാണ് സിന്ധു നദീജല കരാര്‍. ലോകബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 1960 സെപ്റ്റംബര്‍ 19 ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്താന്‍ പ്രസിഡന്റ് ഫീല്‍ഡ് മാര്‍ഷല്‍ അയൂബ് ഖാനും കറാച്ചിയില്‍ വെച്ചാണ് ഈ ഉടമ്പടി ഒപ്പുവച്ചിരുന്നത്.
ഉടമ്പടി പ്രകാരം കിഴക്കന്‍ നദികളായ ബിയാസ്, രവി, സത്‌ലജ് എന്നിവയുടെ ജലത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇന്ത്യയ്ക്ക് ലഭിച്ചു. അതേസമയം, ഏകദേശം 99 ബില്യണ്‍ ക്യുബിക് മീറ്റര്‍ ശരാശരി വാര്‍ഷിക ഒഴുക്കുള്ള പടിഞ്ഞാറന്‍ നദികളായ സിന്ധു, ചെനാബ്, ഝലം എന്നിവയുടെ ജലത്തിന്റെ നിയന്ത്രണം പാകിസ്താനാണ് നല്‍കിയിരിക്കുന്നത്. സിന്ധു നദീജല സംവിധാനത്തിലൂടെ ഒഴുകുന്ന മൊത്തം ജലത്തിന്റെ ഏകദേശം 30% ഇന്ത്യയ്ക്കും ബാക്കി 70% പാകിസ്താനുമാണ് ഈ ഉടമ്പടിയിലൂടെ ലഭിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നും ഉത്ഭവിക്കുന്ന നദിയായിട്ടും വലിയ വിട്ടുവീഴ്ചയാണ് ഈ കരാര്‍ വഴി ഇന്ത്യ നല്‍കിയിരുന്നത്.
കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് പടിഞ്ഞാറന്‍ നദികളിലെ ജലം, പരിമിതമായ ജലസേചന ആവശ്യങ്ങള്‍ക്കും വൈദ്യുതി ഉല്‍പ്പാദനം, ഗതാഗതം, മത്സ്യകൃഷി തുടങ്ങിയ ഉപഭോഗേതര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. സിന്ധു നദിയിലെ ജലം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും അവകാശങ്ങളും കടമകളും കരാറിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഉടമ്പടി ഇരു രാജ്യങ്ങളുടെയും സുരക്ഷാപരമായ കാര്യങ്ങളുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദവും സഹകരണവും ലക്ഷ്യമിട്ടുള്ളതാണ്
സ്വാതന്ത്ര്യത്തിന് ശേഷം 1947-48 ലെ ഇന്തോ-പാകിസ്ഥാന്‍ യുദ്ധകാലത്ത് നദീജലത്തിന്റെ അവകാശങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രധാന തര്‍ക്ക വിഷയമായിരുന്നു. എന്നാല്‍ 1960 ല്‍ ഉടമ്പടി ഒപ്പുവച്ചതിന് ശേഷം ഇരു രാജ്യങ്ങളും നിരവധി സൈനിക സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു ജലയുദ്ധത്തിലേക്ക് ഇതുവരെ നീങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഒരു യുദ്ധകാലത്തും ഇന്ത്യ നടത്താത്ത കരാര്‍ റദ്ദാക്കലാണ് ഇപ്പോള്‍ 65 വര്‍ഷത്തിനു ശേഷം നടന്നിരിക്കുന്നത്. പാക്കിസ്ഥാന് എതിരായ ഇന്ത്യയുടെ ഏറ്റവും വലിയ സര്‍ജിക്കള്‍ സ്ട്രൈക്കാണിത്.
നാലുപാടും പൂട്ടിക്കളഞ്ഞു
പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് രണ്ടും കല്‍പ്പിച്ച് പാക്കിസ്ഥാനെതിരെ പടയെരുക്കം നടത്തുകയാണ് ഇന്ത്യ. അപ്രതീക്ഷിത ആക്രമത്തിലൂടെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നേരെ നിറയൊഴിച്ച ഭീകരന്മാരെ പിടികൂടുന്നതിനായി രാജ്യം അക്ഷമയോടെ കാത്തിരിക്കുകയാണ്. നയതന്ത്ര ബന്ധങ്ങളൊക്കെ വെട്ടിക്കുറച്ച് വീണ്ടും പോരിനുള്ള കാഹളം ഇതിനോടകം ഇന്ത്യ മുഴക്കി കഴിഞ്ഞു. ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുക, പാക് നയതന്ത്ര കാര്യാലയത്തിന് നല്‍കിയ ഭൂമി തിരികെ വാങ്ങുക, പാകിസ്താനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയ നീക്കങ്ങളാണ് ഇന്ത്യ എത്രയും പെട്ടന്ന് നടപ്പാക്കുകയെന്നാണ് സൂചനകള്‍.
ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുക, പാക് നയതന്ത്ര കാര്യാലയത്തിന് നല്‍കിയ ഭൂമി തിരികെ വാങ്ങുക, പാകിസ്ഥാനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയ നീക്കങ്ങളാണ് ഇന്ത്യ എത്രയും പെട്ടന്ന് നടപ്പാക്കുകയെന്നാണ് സൂചനകള്‍. മാത്രമല്ല, ഇന്ത്യയിലെത്താന്‍ പാക് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന വിസകളും റദ്ദാക്കിയേക്കും. ഇന്ത്യക്കാരുടെ പാകിസ്താനിലേക്കുള്ള യാത്രയ്ക്കും വിലക്ക് കൊണ്ടുവന്നേക്കും.
വീണ്ടുമൊരു ഇന്ത്യ- പാക് യുദ്ധ അന്തരീക്ഷം നിലവില്‍ വന്ന സാഹചര്യത്തില്‍ പാക്കിസ്ഥാന്റെ വെള്ളം കുടി മുട്ടിക്കാനും ഇന്ത്യ ചിലപ്പോള്‍ മുതിര്‍ന്നേക്കും. പാക്കിസ്ഥാന് ഇന്ത്യ നല്‍കി വന്നിരുന്ന സിന്ധു നദീ ജലം ഇന്ത്യ നിര്‍ത്താന്‍ തീരുമാനിച്ചാല്‍ അത് സാമ്പത്തികപരമായി നിലവില്‍ വെല്ലുവിളി നേരിടുന്ന പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഒരു കനത്ത പ്രഹരമായിരിക്കും. സിന്ധു നദീജല ഉടബടിയൊന്നും പരിഗണിക്കാതെ ഇന്ത്യ അതിനു മുതിര്‍ന്നാല്‍ പാക്കിസ്ഥാന്റെ അടിത്തറയിളകുമെന്നതില്‍ സംശയമില്ല. കാരണം സിന്ധു നദീ ഉടമ്പടി പ്രകാരം പാക്കിസ്ഥാനിലെ പ്രധാന പ്രവശ്യയായി പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നുണ്ട്.
ഇന്ത്യ പദ്ധതി പിന്‍വലിക്കാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ അത് പാക്കിസ്ഥാനകത്ത് തന്നെ ഒരു കലഹമുണ്ടാകാന്‍ സാധ്യതയുണ്ട്. കാരണം പാക്കിസ്ഥാനിലെ പ്രധാന കാര്‍ഷിക മേഖലയാണ് പഞ്ചാബ്. ഇവിടുത്തെ കാര്‍ഷി പ്രവര്‍ത്തനങ്ങള്‍ നിലച്ചാല്‍, അത് സ്വാഭാവികമായിട്ടും പാക്കിസ്ഥാനിലെ മറ്റ് പ്രവശ്യകളെയും ബാധിക്കും. സാമ്പത്തിക വെല്ലുവിളികളില്‍ പെട്ട് നട്ടം തിരിയുന്ന പാക്കിസ്ഥാനില്‍ ഇനി ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ അത് ആ രാജ്യത്തെ തകര്‍ക്കുമെന്നതില്‍ സംശയമില്ല.
സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെയും ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സുപ്രധാന ഉടമ്പടിയാണ് സിന്ധു ജല കരാര്‍. ലോകബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 1960 സെപ്റ്റംബര്‍ 19 ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്താന്‍ പ്രസിഡന്റ് ഫീല്‍ഡ് മാര്‍ഷല്‍ അയൂബ് ഖാനും കറാച്ചിയില്‍ വെച്ചാണ് ഈ ഉടമ്പടി ഒപ്പുവച്ചത്.
ഉടമ്പടി പ്രകാരം കിഴക്കന്‍ നദികളായ ബിയാസ്, രവി, സത്‌ലജ് എന്നിവയുടെ ജലത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇന്ത്യയ്ക്ക് ലഭിച്ചു. അതെസമയം, ഏകദേശം 99 ബില്യണ്‍ ക്യുബിക് മീറ്റര്‍ ശരാശരി വാര്‍ഷിക ഒഴുക്കുള്ള പടിഞ്ഞാറന്‍ നദികളായ സിന്ധു, ചെനാബ്, ഝലം എന്നിവയുടെ ജലത്തിന്റെ നിയന്ത്രണം പാകിസ്താനാണ് നല്‍കിയിരിക്കുന്നത്. സിന്ധു നദീജല സംവിധാനത്തിലൂടെ ഒഴുകുന്ന മൊത്തം ജലത്തിന്റെ ഏകദേശം 30% ഇന്ത്യയ്ക്കും ബാക്കി 70% പാകിസ്താനുമാണ് ഈ ഉടമ്പടിയിലൂടെ ലഭിക്കുക.
കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് പടിഞ്ഞാറന്‍ നദികളിലെ ജലം, പരിമിതമായ ജലസേചന ആവശ്യങ്ങള്‍ക്കും വൈദ്യുതി ഉല്‍പ്പാദനം, ഗതാഗതം, മത്സ്യകൃഷി തുടങ്ങിയ ഉപഭോഗേതര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. സിന്ധു നദിയിലെ ജലം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും അവകാശങ്ങളും കടമകളും കരാറിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പാകിസ്ഥാന്‍ തുടരെ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ കരാറിനെ വ്യക്തമായി ലംഘിക്കുന്നതും അപമാനിക്കുന്നതുമായ പ്രവൃത്തിയാണെന്നത് ഇതോടെ വ്യക്തമാണ്. സ്വാതന്ത്ര്യത്തിന് ശേഷം 1947-48 ലെ ഇന്തോ-പാകിസ്ഥാന്‍ യുദ്ധകാലത്ത് നദീജലത്തിന്റെ അവകാശങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രധാന തര്‍ക്ക വിഷയമായിരുന്നു. എന്നാല്‍ 1960 ല്‍ ഉടമ്പടി ഒപ്പുവച്ചതിന് ശേഷം ഇരു രാജ്യങ്ങളും നിരവധി സൈനിക സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു ജലയുദ്ധത്തിലേക്ക് അതെന്നും നീങ്ങിയിട്ടില്ലായെന്നതും ശ്രദ്ധേയമാണ്.
ഉടമ്പടിയിലെ നിയമപരമായ വ്യവസ്ഥകളിലൂടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള മിക്ക അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും പരിഹരിക്കപ്പെട്ടിട്ടുള്ളത്. സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ഈ ഉടമ്പടി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 60 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്നു എന്ന സുപ്രധാന നേട്ടത്തിനേറ്റ കളങ്കം കൂടിയാണിത് എന്നത് പറയാതെ വയ്യ. പാകിസ്ഥാന്റെ കാര്‍ഷിക മേഖലയിലും ജലവൈദ്യുത പദ്ധതികളിലും ഈ നദികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കരാര്‍ പിന്‍വലിക്കുന്നതോടെ അത് പാകിസ്താനെന്ന രാജ്യത്തിന് ഉണ്ടാക്കുന്ന ആഘാതം ചെറുതൊന്നുമായിരിക്കില്ല.
പാകിസ്ഥാന്‍ പിന്തുണയോടെയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് മേല്‍ നിരന്തരമായ ഭീഷണിയായി വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഉടമ്പടിയല്ലാ രാജ്യത്തെ ജനങ്ങളുടെ ഉയിരാണ് വലുതെന്നത് ന്യായമാണ്. ജമ്മു കാശ്മീരില്‍ പതിവായി നടക്കുന്ന തീവ്രവാദി ആക്രമണങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. പഹല്‍ഗാമിലെ ആക്രമണം ഈ ഭീകരവാദത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഈ സാഹചര്യത്തില്‍, ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും പൗരന്മാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കുകയും ചെയ്യുന്ന ഒരു രാജ്യവുമായി നാം എങ്ങനെ ഒരു സുപ്രധാന ജല പങ്കിടല്‍ കരാര്‍ തുടരും എന്ന ചോദ്യം വ്യക്തമാണ്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നതിനെക്കുറിച്ച് ഇന്ത്യ ഗൗരവമായി ആലോചിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒരു രാജ്യം തങ്ങളുടെ സുരക്ഷയും പൗരന്മാരുടെ ജീവനും സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ഭീകരതയെ പിന്തുണയ്ക്കുന്ന ഒരു രാജ്യവുമായി ഒരു സുപ്രധാന കരാര്‍ തുടരുന്നത്, ഒരു തരത്തില്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് തുല്യമാണെന്ന് പല ലോകരാഷ്ട്രങ്ങളും തിരിച്ചറിയുന്നുണ്ട്. ഇന്ത്യയുടെ ഈ നീക്കത്തിന് ലോകമെമ്പാടുമുള്ള പല രാജ്യങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുമെന്നതും തീര്‍ച്ചയാണ്. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കാന്‍ ലോകം തയ്യാറാണ് എന്നതിന്റെ സൂചന കൂടിയാണിത്.
സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ പാകിസ്താന്‍ ശക്തമായി എതിര്‍ക്കാന്‍ സാധ്യതയുണ്ട്. പാകിസ്താനിലെ നയതന്ത്ര കാര്യാലയം ഇന്ത്യ അടച്ചുപൂട്ടും എന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഇതിനോടകം പുറത്തുവരുന്നത് ഇതിന്റെ സൂചനയാണ്. എന്നാല്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താന്റെ നിലപാടിനെ ഇന്ത്യക്ക് അംഗീകരിക്കാന്‍ കഴിയില്ല.
ഒരു രാജ്യത്തിന്റെ സുരക്ഷയാണ് ഏതൊരു അന്താരാഷ്ട്ര കരാറിനേക്കാളും വലുത്. നയതന്ത്ര ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ഇന്ത്യക്ക് താല്‍പ്പര്യമുണ്ടെങ്കിലും, ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യവുമായി സാധാരണ ബന്ധം പുലര്‍ത്തുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകും. ഇന്ത്യയുടെ പ്രതികരണം ശക്തമായിരിക്കും എന്നതില്‍ സംശയമില്ല. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അവരെ സഹായിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തും. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കും. ലോകരാഷ്ട്രങ്ങളുടെ പിന്തുണയോടെ, ഭീകരതയെ വേരോടെ പിഴുതെറിയാനുള്ള ദൃഢനിശ്ചയത്തിലാണ് ഇന്ത്യ. സിന്ധു നദീജല കരാറിന്റെ കാര്യത്തില്‍ ഇന്ത്യ എടുക്കുന്ന ഏത് തീരുമാനവും രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയായിരിക്കും. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യവുമായി ഒരു ദീര്‍ഘകാല കരാര്‍ തുടരുന്നത് ഇന്ത്യക്ക് അംഗീകരിക്കാനാവുന്നകാര്യമല്ല.
കാര്‍ഗില്‍ മറക്കരുത്; പദ്ധതി ഇങ്ങനെയായിരുന്നു
1971-ലെ ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധത്തിന് ശേഷം ദീര്‍ഘകാലം അതിര്‍ത്തികള്‍ ഏറെക്കുറേ ശാന്തമായിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ കാര്യമായ സായുധപോരാട്ടങ്ങളൊന്നും ഇക്കാലത്ത് നടന്നിരുന്നില്ല. പക്ഷേ, 1990-കളില്‍ സ്ഥിതിഗതികളില്‍ മാറ്റമുണ്ടായി. കശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു. അവയില്‍ ചിലതിനെ പാകിസ്താന്‍ പിന്തുണച്ചിരുന്നു. 1998-ല്‍ ഇരുരാജ്യങ്ങളും ആണവപരീക്ഷണങ്ങള്‍ നടത്തിയതോടെ മേഖലയില്‍ പിരിമുറുക്കങ്ങള്‍ വര്‍ധിച്ചു. സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ള ശ്രമമെന്ന നിലയില്‍ ഉഭയകക്ഷി പരിഹാരം വാഗ്ദാനം ചെയ്തുകൊണ്ട് 1999 ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളും ലാഹോര്‍ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു.
പക്ഷേ, അതിന് തൊട്ടുമുമ്പുള്ള ശൈത്യകാലത്ത് തന്നെ പാകിസ്ഥാന്‍ സൈന്യത്തിലെ ചിലര്‍ക്ക് രഹസ്യമായി പരിശീലനം നല്‍കിയിരുന്നു. പിന്നാലെ 1999 മേയ് ആദ്യത്തോടെ പാകിസ്താന്‍ സൈനികരും അര്‍ധസൈനികരും നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറ്റം ആരംഭിച്ചു. ഇതിന് അവര്‍ 'ഓപ്പറേഷന്‍ ബാദര്‍' എന്ന് രഹസ്യനാമം നല്‍കി. കശ്മീരിനും ലഡാക്കിനും ഇടയിലുള്ള ബന്ധം വിച്ഛേദിക്കുകയും സിയാച്ചിന്‍ ഹിമാനിയില്‍ ഇന്ത്യന്‍ സൈന്യത്തെ ഒറ്റപ്പെടുത്തുകയുമായിരുന്നു പാകിസ്താന്റെ ലക്ഷ്യം. ഇതുവഴി കശ്മീര്‍ തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയെ ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതരാക്കാനാണ് അവര്‍ ലക്ഷ്യമിട്ടത്.
പാക് സൈനിക മേധാവി പര്‍വേസ് മുഷറഫിന്റെ ഉത്തരവനുസരിച്ച് ഭീകരവാദികളുടെ വേഷത്തിലാണ് പാക് സൈന്യം കാര്‍ഗിലിലെ തന്ത്രപ്രധാനമേഖലകളില്‍ നുഴഞ്ഞുകയറുന്നത്. പ്രധാനമന്ത്രി നവാസ് ഷരീഫ് അറിയാതെയാണ് ജനറല്‍ പര്‍വേസ് മുഷറഫ് യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്നാണ് പില്‍ക്കാലത്ത് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
കൊടുംശൈത്യത്തെത്തുടര്‍ന്ന് ഇന്ത്യ സൈനികരെ പിന്‍വലിച്ച തക്കത്തിലാണ് പാകിസ്താന്‍ ചതി പ്രയോഗം നടത്തിയത്. സമുദ്രനിരപ്പില്‍നിന്ന് 16000 മുതല്‍ 18000 വരെ അടി ഉയരത്തിലുള്ള കാര്‍ഗില്‍ മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം നുഴഞ്ഞുകയറ്റക്കാര്‍ നിലയുറപ്പിച്ചു. പ്രത്യാക്രമണമുണ്ടാകുന്ന സാഹചര്യത്തില്‍ ഉയരത്തിന്റെ ആനുകൂലത്തില്‍ മുന്‍തൂക്കമുറപ്പാക്കുകയായിരുന്നു ലക്ഷ്യം. ശ്രീനഗറിനെയും ലേയെയും ബന്ധിപ്പിക്കുന്ന ദേശീയപാത വണ്‍ എയ്ക്ക് അഭിമുഖമായുള്ള പ്രദേശത്താണ് വലിയ നുഴഞ്ഞുകയറ്റമുണ്ടായത്.
മേയ് മൂന്നിന് കാര്‍ഗില്‍ മലനിരകളില്‍ നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് സേനയ്ക്കു വിവരം ലഭിച്ചു. മേഖലയില്‍ അപരിചിതരായ ചിലരെ കണ്ടുവെന്ന് പ്രദേശവാസികളായ ആട്ടിടയന്മാരാണ് കാര്‍ഗില്‍ സെക്ടറിലെ ബാന്‍ജു സൈനിക ഹെഡ്ക്വാട്ടേഴ്സില്‍ അറിയിക്കുന്നത്. പിന്നാലെ സേനയുടെ റോന്തുചുറ്റല്‍ സംഘം നിരീക്ഷണം നടത്തി. അടുത്ത ദിവസങ്ങളില്‍, വിപുലമായ നിരീക്ഷണവും വ്യോമനിരീക്ഷണവും സൈന്യം നടത്തി. പാക് അധിനിവേശത്തിന്റെ വ്യാപ്തിയും തയ്യാറെടുപ്പുകളും മനസിലാക്കുകയായിരുന്നു ലക്ഷ്യം. നിയന്ത്രണരേഖയ്ക്ക് ഇപ്പുറത്ത് നിയലുറപ്പിച്ച പാക് സൈനികരെ തുരത്താനുള്ള പദ്ധതി വേഗത്തില്‍ തയ്യാറാക്കി. വേഗത്തിലും പരമാവധി ആള്‍നാശം ഒഴിവാക്കയും ഇത് ഇന്ത്യയ്ക്ക് പൂര്‍ത്തിയാക്കണമായിരുന്നു. ഇതിനിടെ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ കാര്‍ഗിലിലെ ഇന്ത്യന്‍ വെടിമരുന്ന് സംഭരണികള്‍ തകര്‍ന്നു. പിന്നാലെ കാര്‍ഗില്‍, ദ്രാസ്, ബതാലിക് മേഖലകളില്‍ നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് കരസേന സ്ഥരീകരിച്ചു. ഇതോടെ ഇന്ത്യ കൂടുതല്‍ സൈനികരെ കാര്‍ഗില്‍ താഴ്വരയില്‍ വിന്യസിച്ചു.
പാക് സൈന്യത്തില്‍നിന്ന് പ്രദേശം തിരിച്ചുപിടിക്കുക ദുഷ്‌കരമാണെന്ന് ഇന്ത്യന്‍സേനയ്ക്ക് പെട്ടെന്നുതന്നെ മനസ്സിലായി. മലനിരകളിലെ ഉയര്‍ന്ന പ്രദേശത്ത് അവര്‍ നിലയുറപ്പിച്ചിരുന്നതിനാല്‍ ഒന്നിലധികം ദിശകളില്‍ നിന്നുള്ള കനത്ത വെടിവയ്പിനെ പ്രതിരോധിക്കുക അസാധ്യമായിരുന്നു. പര്‍വതപ്രദേശം അവര്‍ക്ക് അനുകൂല സാഹചര്യമൊരുക്കിയിരുന്നതിനാല്‍ മുകളിലേക്ക് ആക്രമണം നടത്തി മുന്നേറുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതോടെ ഒളിഞ്ഞിരിക്കുന്ന ശത്രുക്കളെ വ്യോമാക്രമണത്തിലൂടെ നേരിടാം എന്ന നിര്‍ദേശമുയര്‍ന്നു.
കരസേന ആക്രമണം തുടങ്ങുന്നതിന് മുമ്പ് വ്യോമാക്രമണം എന്ന പദ്ധതി അംഗീകരിക്കപ്പെട്ടു. ശത്രുക്കള്‍ക്കെതിരായ വ്യോമാക്രമണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെ മേയ് 25-ന് ഇന്ത്യന്‍ വ്യോമസേന നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ വ്യോമാക്രമണം ആരംഭിച്ചു. ഓപ്പറേഷന്‍ സഫേദ് സാഗര്‍ എന്നതായിരുന്നു ഇതിന് നല്‍കിയ പേര്. പിറ്റേന്ന് വ്യോമസേനയുടെ മിഗ് 27 തകര്‍ന്ന്, ഗ്രൂപ്പ് ക്യാപ്റ്റന്‍ നചികേത പാകിസ്താന്റെ പിടിയിലായി. നിയന്ത്രണരേഖയില്‍ രക്ഷാപ്രവര്‍ത്തനത്തിലായിരുന്ന മിഗ് 21 വിമാനം പാകിസ്താന്‍ വെടിവെച്ചിട്ടു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അജയ് അഹൂജയക്കമുള്ളവര്‍ കൊല്ലപ്പെട്ടു. മേയ് 28 മിഗ് 17 ഹെലിക്കോപ്റ്റര്‍ വെടിവെച്ചിട്ടു. അതിലുണ്ടായിരുന്ന നാലുപേരും മരിച്ചു. വ്യോമസേന ഹെലിക്കോപ്റ്ററുകള്‍ പിന്‍വലിച്ചു. മേയ് 31 കാര്‍ഗിലില്‍ 'യുദ്ധസമാന സാഹചര്യ'മെന്ന് പ്രധാനമന്ത്രി എ.ബി. വാജ്‌പേയ് പ്രഖ്യാപിച്ചു.
പാകിസ്ഥാനെ തുരത്തിയ ഓപ്പറേഷന്‍ വിജയ്
പാക് സൈന്യം കൈയടക്കിയ പ്രദേശത്ത് നിന്ന് അവരെ ഒഴിപ്പിക്കുകയും തുടര്‍ കൈയേറ്റം നിയന്ത്രിക്കുകയുമായിരുന്നു ഓപ്പറേഷന്‍ വിജയിന്റെ സൈനിക തന്ത്രം. ജൂണ്‍ ഒന്നിന് ദേശീയ പാത ഒന്നില്‍ പാക് സൈന്യം ഷെല്ലാക്രമണം ആരംഭിച്ചു. രണ്ട് ദിവസത്തിന് ശേഷം നചികേതയെ പാകിസ്താന്‍ ഇന്ത്യക്കു കൈമാറി. പിന്നാലെ സംഘര്‍ഷത്തില്‍ പാകിസ്താന്റെ പങ്കാളിത്തം ഔദ്യോഗികമായി സ്ഥിരീകരുന്ന രേഖകള്‍ ഇന്ത്യ പുറത്തുവിട്ടു. മൂന്ന് പാക് സൈനികരില്‍നിന്ന് കണ്ടെടുത്തതായിരുന്നു ഈ രേഖകള്‍. വൈകാതെ കാര്‍ഗിലിലും ദ്രാസിലും ഇന്ത്യന്‍ കരസേനയും വ്യോമസേനയും ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. ജൂണ്‍ ഒന്‍പതിന് ബതാലിക് സെക്റിലെ രണ്ട് നിര്‍ണായക സൈനിക പോസ്റ്റുകള്‍ പാക് സൈന്യത്തില്‍നിന്ന് ഇന്ത്യ തിരിച്ചുപിടിച്ചു.
പിറ്റേന്ന് ആറു പട്ടാളക്കാരുടെ വികൃതമാക്കിയ മൃതദേഹം പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറി. നുഴഞ്ഞുകയറ്റത്തില്‍ പാകിസ്താന്‍ സൈന്യത്തിന്റെ ഇടപെടലിന്റെ തെളിവായി സൈനിക മേധാവി പര്‍വേസ് മുഷറഫും ലെഫ്റ്റനന്റ് ജനറല്‍ അസീസ് ഖാനും തമ്മില്‍ നടത്തിയ സംഭാഷണങ്ങള്‍ ഇന്ത്യ പുറത്തുവിട്ടു. ഇതിനിടെ പ്രശ്നപരിഹാരത്തിനായി വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങും പാകിസ്താന്‍ വിദേശകാര്യമന്ത്രി സര്‍താജ് അസീസും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. നുഴഞ്ഞുകയറ്റക്കാര്‍ ഒഴിഞ്ഞുപോകുമെന്ന് അസീസ് പ്രഖ്യാപിച്ചു. തോലോലിങ് കൊടുമുടി ഇന്ത്യന്‍ സേന പിടിച്ചെടുത്തതോടെ യുദ്ധം വഴിത്തിരിവില്‍ എത്തി. കനത്ത ഷെല്ലാക്രമണത്തിനിടെ പ്രധാനമന്ത്രി വാജ്‌പേയ് കാര്‍ഗിലില്‍ സന്ദര്‍ശനം നടത്തി. ഇതിനിടെ കാര്‍ഗിലില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനോട് യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ആവശ്യപ്പെട്ടു.
ജൂണ്‍ 20-ന് പോയന്റ് 5140 സൈന്യം പിടിച്ചതോടെ തോലോലിങ്ങില്‍ ഇന്ത്യ പൂര്‍ണവിജയം നേടി. ഇതിനിടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കണമെന്ന് ജി-8 രാജ്യങ്ങള്‍ പാകിസ്താനോട് ആവശ്യപ്പെട്ടു. ഒപ്പം യു.എസ്. ജനറല്‍ ആന്തണി സിന്നി പാകിസ്താന്‍ സന്ദര്‍ശിക്കുകയും കാര്‍ഗിലില്‍നിന്നു പിന്‍മാറാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. പിന്നാലെ യു.എസ്. പ്രസിഡന്റിന്റെ ദൂതന്‍ ഇന്ത്യയിലെത്തി. ജൂലായ് നാലിന് ഇന്ത്യന്‍ സേന ടൈഗര്‍ ഹില്‍ തിരിച്ചുപിടിച്ചു. 12 മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് നിര്‍ണായകപ്രദേശം ഇന്ത്യന്‍ സൈന്യം തിരിച്ചുപിടിച്ചത്. ഈ പോരാട്ടം ബാറ്റില്‍ ഓഫ് ടൈഗര്‍ ഹില്‍സ് എന്നാണ് അറിയപ്പെടുന്നത്. ഇതിനിടെ നവാസ് ഷെരീഫ് വാഷിങ്ടണിലെത്തി ക്ലിന്റണെ കണ്ടു. നുഴഞ്ഞുകയറ്റക്കാരെ പിന്‍വലിച്ച് ചര്‍ച്ചതുടങ്ങാന്‍ ക്ലിന്റണ്‍ നിര്‍ദേശിച്ചു.
ഇന്ത്യന്‍ സൈന്യം ദ്രാസിന്റെ നിയന്ത്രണം ഏറ്റെടുത്തു. ജൂലായ് 11-ന് പാക് നുഴഞ്ഞുകയറ്റക്കാര്‍ കാര്‍ഗിലില്‍നിന്ന് പിന്‍മാറ്റം തുടങ്ങി. ബാടാലിക്കിലെ മലനിരകള്‍ തിരിച്ചുപിടിച്ച ഇന്ത്യ സമ്പൂര്‍ണ പിന്‍മാറ്റത്തിന് ജൂലായ് 16 സമയപരിധി നിശ്ചയിച്ചു. ഇതിനിടെ പിന്‍മാറ്റം വിശദമാക്കി ഷരീഫിന്റെ പ്രസ്താവന പുറത്തുവന്നു. വാജ്‌പേയിയുമായി ചര്‍ച്ചയ്ക്കു തയ്യാറെന്നും വ്യക്തമാക്കി. ജൂലായ് 14 'ഓപ്പറേഷന്‍ വിജയ്' വിജയിച്ചെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്‌പേയി പ്രഖ്യാപിച്ചു. പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് ഇന്ത്യ ഉപാധികള്‍വെച്ചു. ജൂലായ് 16-ന് കാര്‍ഗില്‍ യുദ്ധം അവസാനിച്ചു. പാക് സൈന്യത്തെ പൂര്‍ണമായും തുരത്തിയെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. ജൂലായ് 26-ന് കാര്‍ഗില്‍ യുദ്ധം ഔദ്യോഗികമായി അവസാനിച്ചതായി ഇന്ത്യ പ്രഖ്യാപിച്ചു.
ഇന്ത്യയുടെ ഐതിഹാസിക വിജയം
അതിര്‍ത്തി കടന്ന് ഇന്ത്യന്‍ മണ്ണ് പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയ ശത്രുവിനെ തുരത്തി ഐതിഹാസിക വിജയമാണ് ഇന്ത്യ കാര്‍ഗിലില്‍ കുറിച്ചത്. രണ്ടു മാസവും മൂന്നാഴ്ചയും രണ്ടു ദിവസവും നീണ്ടുനിന്നു ആ പോരാട്ടം. കാലാവസ്ഥയും ഭൂപ്രകൃതിയും എതിരുനിന്ന യുദ്ധഭൂമിയില്‍ ആത്മവിശ്വാസവും ധീരതയുംകൊണ്ടാണ് ഇന്ത്യന്‍ സൈന്യം പോരാടി ജയിച്ചത്. ജൂണ്‍ 19-ന് ടോടാലിങ്ങിലെ ആക്രമണം മുതല്‍ ജൂലായ് നാലിന് ടൈഗര്‍ ഹില്‍സ് പടിച്ചെടുക്കുന്നത് വരെ അത് നീണ്ടുനിന്നു. മലനിരകള്‍ക്ക് മുകളില്‍ നിലയുറപ്പിച്ച പാക് സൈന്യത്തെ തുരത്താല്‍ ഇന്ത്യന്‍ സേനയെ സഹായിച്ചത് കര-വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കങ്ങളാണ്.
കടുത്ത വ്യോമാക്രമണത്തില്‍ അവര്‍ക്ക് അടിതെറ്റി. മിഗ് -27, മിഗ് -21, എംഐ -17, മിറാഷ് -2000, മിഗ് 25 എന്നിവയെല്ലാം യുദ്ധത്തില്‍ ഇന്ത്യക്കായി അണിനിരന്നു. ഓപ്പറേഷന്‍ 'സഫേദ് സാഗര്‍' എന്നായിരുന്നു വ്യോമസേനാ ദൗത്യത്തിനുപേര്. നുഴഞ്ഞുകയറിയ പാക് സേനയെ നേരിടാന്‍ കരസേനയിറങ്ങി. 155 എംഎം എഫ്.എച്ച് 77 ബി ബൊഫോഴ്‌സ് തോക്കുകള്‍, 105 എംഎം ഫീല്‍ഡ് ഗണ്‍, 160 എംഎം മോര്‍ട്ടാര്‍, 122 എംഎം മോര്‍ട്ടാര്‍, ബിഎം 21 ഗ്രാഡ് മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ എന്നിവയെല്ലാം കരയുദ്ധത്തിനുപയോഗിച്ചു. കാര്‍ഗിലില്‍ കരസേന ഉപയോഗിച്ചത് 2,50,000 ഷെല്ലുകളും ബോംബുകളും റോക്കറ്റുകളുമാണ്. ദിവസവും 300 തോക്കുകളും പീരങ്കികളും റോക്കറ്റ് ലോഞ്ചറുകളും നിറയൊഴിച്ചു. പാക് തുറമുഖങ്ങള്‍ നാവികസേന ഉപരോധിച്ചതോടെ അവര്‍ പ്രതിരോധത്തിലായി. ഒടുവില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചതായി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ജൂലായ് 14-ന് പ്രഖ്യാപിച്ചു. യുദ്ധം അവസാനിച്ചതായി ജൂലായ് 26-ന് ഔദ്യോഗിക പ്രഖ്യാപനവു.
കാര്‍ഗില്‍ യുദ്ധം ഇരുഭാഗത്തും കാര്യമായ നാശനഷ്ടങ്ങളാണ് വരുത്തിയത്. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഇരുരാജ്യങ്ങളും പുറത്തുവിട്ട കണക്കുകളില്‍ വലിയ അന്തരമുണ്ട്. പക്ഷേ, യുദ്ധത്തിലെ ആള്‍നാശം വലുതായിരുന്നു. ഇന്ത്യ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍പ്രകാരം രാജ്യത്തിന്റെ 527 ധീരജവാന്മാര്‍ക്കാണ് കാര്‍ഗിലില്‍ ജീവന്‍ നഷ്ടപ്പെട്ടു. 1363 പേര്‍ക്കാണ് പരിക്കേറ്റത്. മറുവശത്ത് പാക് സൈന്യത്തിന്റെ നഷ്ടം നിര്‍ണയിക്കാന്‍ പ്രയാസമാണ്. 737 മുതല്‍ 1200 പേര്‍ പാകിസ്താന്റെ ഭാഗത്ത് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യ അവകാശപ്പെട്ടത്. പാക് സൈനികരുടെ 249 മൃതദേഹങ്ങള്‍ ഇന്ത്യന്‍ പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു. തങ്ങളുടെ 453 സൈനികരാണ് കൊല്ലപ്പെട്ടതെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. പക്ഷേ, പാക് പക്ഷത്ത് പരിക്കേറ്റവരുടെ യഥാര്‍ത്ഥ സംഖ്യസംബന്ധച്ച് സ്ഥിരീകരണമില്ല. 700 ഓളം മരണങ്ങള്‍ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റും കണക്കാക്കിയിരുന്നു.
നവാസ് ഷെരീഫ് പുറത്തിവിട്ട കണക്കുകള്‍ പ്രകാരം 4,000-ത്തിലധികം മരണങ്ങള്‍ ഉണ്ടായി. മറ്റൊരു പ്രധാന പാക് രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും 'ആയിരക്കണക്കിന്' മരണമുണ്ടായതാണ് വെളിപ്പെടുത്തിയത്. ഇന്ത്യന്‍ കണക്കുകള്‍ പ്രകാരം 1,042 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. യുദ്ധത്തിനിടെ ഒരു ഇന്ത്യന്‍ പൈലറ്റാണ് ഔദ്യോഗികമായി പാകിസ്താന്റെ പിടിയിലായത്. അതേസമയം യുദ്ധസമയത്ത് ഇന്ത്യ പിടികൂടിയ പാക് സൈനികരെ മാനുഷിക പരിഗണന നല്‍കി വിട്ടയക്കുകയും 1999 ഓഗസ്റ്റ് 13-ന് പാകിസ്താന് കൈമാറുകയും ചെയ്തു. 1999 ജൂലായ് 26-നാണ് കാര്‍ഗില്‍ യുദ്ധം ഔദ്യോഗികമായി അവസാനിക്കുന്നത്. സൈനികരുടെ ധീരതയെ ആദരിക്കുന്നതിനായി വര്‍ഷം തോറും ഈ ദിനം 'കാര്‍ഗില്‍ വിജയ് ദിവസ്' ആയി ആഘോഷിക്കുന്നു.