ഖലിസ്ഥാന്‍ ബന്ധം എന്‍ഐഎ ഏറ്റെടുത്തു

ഭീകര സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത് വന്ത് സിംഗ് പന്നു ആംആദ്മി പാര്‍ട്ടിക്ക് ഖലിസ്ഥാനി സംഘടനകള്‍ 16 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കിയതായി വെളിപ്പെടുത്തിയിരുന്നു. 2014നും 2022നും ഇടയില്‍ ആംആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക കൈമാറിയതെന്നായിരുന്നു പന്നുവിന്റെ വെളിപ്പെടുത്തല്‍.

author-image
Rajesh T L
New Update
madhyam

aravind kejriwal

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജയില്‍ കഴിഞ്ഞ് ജാമ്യത്തില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും പൂട്ടിട്ട് കേന്ദ്രം.
കാനഡയില്‍  ഖാലിസ്ഥാനി തീവ്രവാദികളുമായി ആപ്പ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കേസ് ഏറ്റെടുത്തിരിക്കുയാണ് എന്‍ഐഎ.

പഞ്ചാബ് നിയമസഭാ സ്പീക്കറും ആപ്പ് നേതാവുമായ കുല്‍ത്താര്‍ സിംഗ് സന്ധ്വാന്‍ ആണ് ഖാലിസ്ഥാനി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് നേതൃത്വം നല്‍കിയത്. ഭഗവന്ത് മാനും സഞ്ജയ് സിംഗ് എംപിയുമാണ് കാര്യങ്ങളുടെ ഏകോപനം നടത്തിയതെന്നും പറയുന്നു. കേസ് ഏറ്റെടുത്ത എന്‍ഐഎ ആപ്പ് നേതാക്കളെയും ഖാലിസ്ഥാനി ഭീകരരെയും പ്രതികളാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരുമായി ഖാലിസ്ഥാനി നേതാക്കള്‍ ഈ യോഗത്തിനിടെ ഫോണിലും ബന്ധപ്പെട്ടെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് അമ്പത് ലക്ഷം യുഎസ് ഡോളറും ആപ്പിന് ഇവര്‍ കൈമാറിയെന്നും പറയുന്നു. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ നേതാവ് ഹര്‍ജീത് സിംഗ് ബാജ്വയുമായാണ് കുല്‍ത്താര്‍ സിംഗ് കാനഡയിലെ മോണ്ട്രിയലില്‍ രഹസ്യ കൂടിക്കാഴ്ചക്ക് നേതൃത്വം നല്‍കിയത്. 2022 സെപ്റ്റംബറിലായിരുന്നു യോഗം. ഖാലിസ്ഥാന്‍ രാജ്യത്തിനായി റഫറണ്ടം നടത്തണമെന്ന ആവശ്യമുയര്‍ത്തി സമരം നടത്തുന്നവരെ അറസ്റ്റ് ചെയ്യരുത് എന്നതായിരുന്നു ബബ്ബര്‍ ഖല്‍സ ഉന്നയിച്ച മുഖ്യ ആവശ്യം. ഇതിനായാണ് ആപ്പ് പണം വാങ്ങിയതെന്നാണ് പറയുന്നത്.

കാനഡയില്‍ നിന്ന് പാര്‍ട്ടിക്കാവശ്യമായ ഫണ്ടിംഗ് തുടരണമെന്നതായിരുന്നു ആപ്പിന്റെ ആവശ്യം. 2022ലെ സ്വാതന്ത്ര്യദിനത്തില്‍ കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കുകയും ദേശീയപതാക കത്തിക്കുകയും ചെയ്ത സംഭവത്തിന് നേതൃത്വം നല്‍കിയ ഖലിസ്ഥാനി ഭീകരനാണ് ബാജ്വ. പ്രത്യേക ഖലിസ്ഥാന്‍ രാജ്യം വേണമെന്നാവശ്യപ്പെട്ട് കാനഡ കേന്ദ്രീകരിച്ച് നടക്കുന്ന ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നേതാവ് കൂടിയാണ് ബാജ്വ.

ഭീകര സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത് വന്ത് സിംഗ് പന്നു ആംആദ്മി പാര്‍ട്ടിക്ക് ഖലിസ്ഥാനി സംഘടനകള്‍ 16 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കിയതായി വെളിപ്പെടുത്തിയിരുന്നു. 2014നും 2022നും ഇടയില്‍ ആംആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക കൈമാറിയതെന്നായിരുന്നു പന്നുവിന്റെ വെളിപ്പെടുത്തല്‍.

ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഖലിസ്ഥാനി ഭീകരര്‍ ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളറിനെ മോചിപ്പിക്കാം എന്ന വാഗ്ദാനവും കെജ്രിവാള്‍ നല്‍കിയെന്നാണ് ഖാലിസ്ഥാനി നേതാക്കള്‍ പറയുന്നത്. 9 പേര്‍ കൊല്ലപ്പെടുകയും മുപ്പതിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത 1993ലെ ഡല്‍ഹി സ്ഫോടനക്കേസിലെ പ്രധാന പ്രതിയാണ് ഭുള്ളര്‍.

 

aravind kejriwal