/kalakaumudi/media/media_files/2025/05/09/N9EvGUz8KLJyJMLOH1Vu.jpg)
നാഗ്പൂർ:ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി വിദ്യാർത്ഥിയെ നാഗ്പൂരിൽ അറസ്റ്റ് ചെയ്തു. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകനായ റിജാസ് എം ഷീബയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ബിഎൻഎസ് 149,192 , 351, 353 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
റിജാസിന്റെ ഒപ്പമുണ്ടായിരുന്ന ഒരു വനിതാ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
മക്തൂബ്, ഒബ്സർവേർ പോസ്റ്റ് എന്നീ മാധ്യമങ്ങളിൽ റിജാസ് എഴുതാറുണ്ട്. നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ താമസിക്കുന്നതായി രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു. തുടർന്നാണ് റിജാസിനെ അറസ്റ്റ് ചെയ്തതെന്ന് നാഗ്പൂർ പോലീസ് അറിയിച്ചു.വനിതാ സുഹൃത്തിനെ മണിക്കൂറുകളോളം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷമാണ് അറസ്റ് രേഖപ്പെടുത്തിയത്.