ബിരേൻ സിങ്ങിന്റെ രാജിയെത്തുടർന്ന് ഭരണപ്രതിസന്ധി നേരിടുന്ന മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യവുമായി കുക്കി വിഭാഗം രംഗത്ത്. അറുപത് അംഗ നിയമസഭയിൽ പത്ത് കുക്കി വിഭാഗം എംഎൽഎമാരുണ്ട്. ഭരണകക്ഷിയായ ബിജെപിയിൽ മാത്രം ഏഴ് പേർ കുക്കി-സോ സമുദായത്തിൽ നിന്നുള്ളവരാണ്. 2023-ൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഇവർ നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നില്ല. ബിരേൻ സിങ് നേതൃത്വം നൽകുന്ന സർക്കാരുമായി പൂർണമായി വിട്ടുനിൽക്കുകയാണ് ഭരണകക്ഷിയിൽ നിന്നുള്ള ഈ എംഎൽഎമാർ. ബിരേൻ സിംഗിനെ മാറ്റി മെയ്‌തേയ് സമുദായത്തിൽ നിന്നുള്ള മറ്റൊരു നേതാവിനെ നിയമിക്കുന്നത് സ്വീകാര്യമല്ലെന്ന് കുക്കി-സോ സിവിൽ സൊസൈറ്റി സംഘടനകളുടെ നേതാക്കൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കി. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്താൻ നിലവിലെ സാഹചര്യത്തിൽ രാഷ്ട്രപതി ഭരണമാണ് ഉചിതമെന്നും ഇവർ വാദിക്കുന്നു.
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കുക്കി വിഭാഗം
ഭരണകക്ഷിയായ ബിജെപിയിൽ മാത്രം ഏഴ് പേർ കുക്കി-സോ സമുദായത്തിൽ നിന്നുള്ളവരാണ്. 2023-ൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഇവർ നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നില്ല
New Update