ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു

തെക്കന്‍ ശാന്തസമുദ്രത്തിലെ കൊച്ചു ദ്വീപായ വനുവാട്ടുവിലെ പൗരത്വം ലളിത് മോദി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്തിയായ അദ്ദേഹം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്.

author-image
Prana
New Update
dc

ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യകേസില്‍ അന്വേഷണം നേരിട്ടതോടെ രാജ്യംവിട്ട ഐ.പി.എല്‍ മുന്‍ മേധാവി ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ (സറണ്ടര്‍ ചെയ്യാന്‍)  ലളിത് മോദി അപേക്ഷ സമര്‍പ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ അപേക്ഷ ലഭിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയംസ്ഥിരീകരിക്കുകയുംചെയ്തു. തെക്കന്‍ ശാന്തസമുദ്രത്തിലെ കൊച്ചു ദ്വീപായ വനുവാട്ടുവിലെ പൗരത്വം ലളിത് മോദി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്തിയായ അദ്ദേഹം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. 12,274 ചതുരശ്ര കിലോമീറ്ററാണ് വാനുവാട്ടുവിന്റെ ആകെ വിസ്തീര്‍ണ്ണം. ജനസംഖ്യയാകട്ടെ മൂന്നരലക്ഷത്തിന് താഴെയും.സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള നിരവധികേസുകളാണ് ലളിത് മോദിക്കെതിരേയുള്ളത്. അദ്ദേഹത്തെ വിട്ടുകിട്ടാന്‍ മോദി സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ലളിത് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസും പുറപ്പെടുവിച്ചിരുന്നു. കുറ്റവാളിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അനുവാദം നല്‍കുന്നതാണ് റെഡ് കോര്‍ണര്‍ നോട്ടിസ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) പ്രഥമ മേധാവിയായ ലളിത് മോദിയെ സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് 2010ല്‍ തദ്സ്ഥാനത്തു നിന്നു നീക്കിയതിനു പിന്നാലെ അറസ്റ്റ് ഭയന്നു ബ്രിട്ടനിലേക്ക് നാടുവിടുകയായിരുന്നു. 

modi