ബംഗ്ലൂരു: കർണാടകയിൽ അംങ്കോളയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ നാലു പേർ മരിച്ചു. മൂന്നുപേരെ കണാതായി. ദേശീയ പാത 66 ന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ഒരാളുടെ മൃതദേഹം കണ്ടെടുത്തതായി എൻഡിആർഫ് അറിയിച്ചു. ലഭിച്ചത് ഗ്യാസ് ടാങ്കർ ഡ്രൈവറുടേതാണെന്നാണ് നാട്ടുകാർ പറയുന്നത്. സമീപത്തെ പുഴയിലടക്കം തിരച്ചിൽ തുടരുകയാണ്. അതേസമയം മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രാദേശി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ചു വയസ്സുള്ള അവന്തിക, 45 വയസ്സുള്ള മുരുഗൻ, 55 വയസ്സുള്ള ചിന്ന എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്നാണ് റിപ്പോർട്ട്.
15 ഓളം പേർ മണ്ണിനടിയിൽ പെട്ടിരിക്കാമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു ബെൻസ് കാറും ഒരു ട്രക്കും മണ്ണിനടിയിൽപ്പെട്ടതായും റിപ്പോർട്ടുണ്ട്. മണ്ണിടിച്ചിലിനെത്തുടർന്ന് തടസ്സപ്പെട്ട ദേശീയപാതയിൽ മണ്ണു നീക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.