ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ്പ്രിൽ ദക്ഷിണേന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി.പ്രചാരണത്തിനായി മോദി ചൊവ്വാഴ്ച തമിഴ്നാട്ടിൽ എത്തും.വൈകീട്ട് ആറ് മണിയോടെ ചെന്നൈയിൽ വിമാനം ഇറങ്ങുന്ന മോദി, നഗരത്തിൽ റോഡ് ഷോയിൽ പങ്കെടുക്കും. പ്രധാനമന്ത്രിയ്ക്കൊപ്പം തമിഴിസൈ സൗന്ദർരാജൻ അടക്കം ചെന്നൈയിലെ മൂന്ന് സ്ഥാനാർത്ഥികളും റോഡ് ഷോയിൽ പങ്കെടുക്കും.
അതെസമയം ബുധനാഴ്ച വെല്ലൂർ, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും മോദി പങ്കെടുക്കുന്നുണ്ട്.ഈ വർഷം ഏഴാം തവണയാണ് മോദി തമിഴ്നാട്ടിലെത്തുന്നത്. ഈയാഴ്ച വീണ്ടും രണ്ട് ദിവസം കൂടി മോദി സംസ്ഥാനത്ത് പ്രചാരണം നടത്തുമെന്നാണ് വിവരം.
വെല്ലൂരിൽ മത്സരിക്കുന്ന ഷൺമുഖത്തിന്റെ പ്രചരണ സമ്മേളനത്തെ അഭിസംസബോധന ചെയ്യും. പിന്നീട് മേട്ടുപ്പാളയത്ത് എത്തുന്ന അദ്ദേഹം നീലഗിരിയിൽ മത്സരിക്കുന്ന എൽ. മരുകൻ, കോയമ്പത്തൂർ മണ്ഡലത്തിൽ ജനവിധി തേടുന്ന ബിജെപി സ്ഥാനാർത്ഥി അണ്ണാമലൈ, പൊള്ളിച്ചി സ്ഥാനാർത്ഥി കെ. വസന്തരാജൻ എന്നിവരെ പിന്തുണച്ച് സമ്മേളനത്തെ അഭിസംബോധന ചെയ്യും. തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 19-നാണ് നടക്കുക.