loksabha election 2024 amit shah on bjps mission south chances
ന്യൂഡൽഹി: രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിലാണ്.നിലവിലെ ഭരണപക്ഷമായ നരേന്ദ്ര മോദിയുടെ ബിജെപി സർക്കാരും പ്രതിപക്ഷ സഖ്യമായ ഇൻഡ്യാ മുന്നണിയും തമ്മിലാണ് പോരാട്ടം.മോദി ഗ്യാരന്റി എന്ന ലേബലിൽ ബിജെപി സർക്കാരിന്റെ വികസന നേട്ടങ്ങളും കോൺഗ്രസിനെതിരെ ബിജെപി പ്രചാരണ ആയുധമാക്കുമ്പോൾ ഭരണ പോരായ്മകളും പൗരത്വ നിയമഭേദഗതി ബില്ലുമുൾപ്പെടെയാണ് ഇൻഡ്യാ മുന്നണി ചെറുത്തുനിൽപ്പിനും വിജയത്തിനുമായി പ്രയോഗിച്ചത്.
ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുഭാഗവും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ദക്ഷിണേന്ത്യയിലാണ്.കേരളമുൾപ്പെടെയുള്ള ദക്ഷ്യണേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റ് നേടാൻ മോദിയും കൂട്ടരും നടത്തിയ സ്ഥിരം സന്ദർശനങ്ങളും പ്രചാരണ പരിപാടികളും വാർത്തകളുടെ ബ്രേക്കിംഗ് ന്യൂസുകളായിരുന്നു.
ഭരണത്തിനും വിജയത്തിനും വേണ്ടി ബിജെപി പരമ്പരാഗതമായി പോരാടുന്ന പ്രദേശമാണിത്. ഇപ്പോഴിതാ ദക്ഷിണേന്ത്യയിൽ ബിജെപി വലിയ വിജയം നേടുമെന്ന് വീണ്ടും ആവർത്തിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്നാണ് അമിത് ഷാ പറയുന്നത്.ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസിനേക്കാൾ കൂടുതൽ സീറ്റുകൾ ബജെപി നേടുമെന്നാണ് അമിത് ഷാ പറയുന്നത്."എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യ വ്യക്തമാക്കിയിരിക്കുന്നത്.
കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിൽ 109 സീറ്റുകളാണുള്ളത്. അതിൽ കഴിഞ്ഞ തവണ ബിജെപി 29 സീറ്റുകൾ നേടിയിരുന്നു. കർണാടകയിൽ ഇരുപത്തിയഞ്ചും തെലങ്കാനയിൽ നാലും.എന്നാൽ ആന്ധ്രയിലും തമിഴ്‌നാട്ടിലും ബിജെപിക്ക് ഒരു സീറ്റുപോലും നേടാനായില്ല. 20 ലോക്‌സഭാ സീറ്റുകളുള്ള കേരളത്തിലും പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായിരുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർട്ടി, കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യാ സഖ്യവുമായി തുടർച്ചയായി മൂന്നാം തവണയും പോരാട്ടത്തിനിറങ്ങുമ്പോൾ 400 സീറ്റാണ് ലക്ഷ്യമിടുന്നത്.200-ലധികം സീറ്റുകളുള്ള ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് തുടങ്ങി ഉത്തരേന്ത്യൻ ഹൃദയകേന്ദ്രങ്ങളിൽ നിന്നാണ് കൂടുതൽ സീറ്റുകളും ബിജെപി നേടുന്നത്.
2019-ൽ പാർട്ടി ഈ സംസ്ഥാനങ്ങൾ തൂത്തുവാരി. ഇതിൽ 190-ലധികം സീറ്റുകൾ നേടി. ഇത്തവണയും സമാനമായ ഫലവും അവരുടെ ലക്ഷ്യത്തിലെത്താൻ തെക്കൻ (കിഴക്കൻ) ഭാഗങ്ങളിൽ നിന്ന് വളരെ മെച്ചപ്പെട്ട വിജയവും ആവശ്യമാണ്.ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സുപ്രധാന സഖ്യമില്ലാതെ ബിജെപിയ്ക്ക് സീറ്റുകൾ നേടേണ്ടതുണ്ട്. ഏറ്റവും വലിയ പങ്കാളിയായിരുന്ന തമിഴ്‌നാട്ടിലെ അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ചില പ്രശ്നങ്ങളെ തുടർന്ന് തുടർന്ന് കഴിഞ്ഞ വർഷം ഇറങ്ങിപ്പോയിരുന്നു.
ഇത്തവണ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അമിത് ഷായും പ്രധാനമന്ത്രിയുമാണ് ബിജെപിയുടെ പോരാട്ടത്തിന് നേതൃത്വം നൽകിയത്.ഈ വർഷം കേരളത്തിലും തമിഴ്‌നാട്ടിലും മാത്രം മോദി നടത്തിയ സന്ദർശനങ്ങളുടെ എണ്ണം അത്ര ചെറുതല്ല.മുതിർന്ന നേതാക്കളെ ആന്ധ്രപ്രദേശിലും തെലങ്കാനയിലും ബിജെപി മത്സരരംഗത്തും പ്രചാരണത്തിന്റെയും ഭാഗമാക്കി.
കഴിഞ്ഞ തവണ കേരളമുൾപ്പെടെയുള്ള അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിയെക്കാൾ കുറവ് സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ബി.ജെ.പി.യെപ്പോലെ ആന്ധ്രാപ്രദേശിലും പരാജയപ്പെട്ടിരുന്നു.
15 സീറ്റുകൾ നേടിയ കേരളത്തിൽ നിന്നാണ് കോൺഗ്രസിൻ്റെ ഏറ്റവും കൂടുതൽ സീറ്റുകൾ നേടാനായത്.15 സീറ്റുകളാണ് 2019ൽ നേടിയത്.എന്നാൽ അപ്പേഴും ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല.
കർണാടക, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെയും കെ ചന്ദ്രശേഖർ റാവുവിൻ്റെ ഭാരത് രാഷ്ട്ര സമിതിയെയും പരാജയപ്പെടുത്തി കോൺഗ്രസ് രണ്ട് തകർപ്പൻ വിജയങ്ങൾ നേടിയതിനാൽ, ദക്ഷിണേന്ത്യയ്‌ക്കായുള്ള പോരാട്ടം ഈ തിരഞ്ഞെടുപ്പിലെ പ്രധാന പോയിൻ്റുകളിലൊന്നായി മാറിയിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ ജനപ്രീതിയെ മുൻനിർത്തി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു.2014 നും 2019 നും ഇടയിൽ വോട്ട് വിഹിതം വർധിച്ചതും ദക്ഷിണേന്ത്യയിൽ ബിജെപിയുടെ വ്യാപനത്തിൻ്റെ മറ്റൊരു സൂചനയായി അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നിരുന്നാലും, ആ വർദ്ധിച്ച വിഹിതം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉടനീളമുണ്ടാകുമെന്നതിന് തെളിവില്ല.
2014ൽ തമിഴ്‌നാട്ടിൽ 5.5 ശതമാനം വോട്ടുകളാണ് ബിജെപി നേടിയത്. ഇത് 2019-ൽ 3.7-ൽ താഴെയായി കുറഞ്ഞു. കേരളത്തിൽ ഇത് നേരെ വിപരീതമായിരുന്നു; ബിജെപിക്ക് 2014ൽ 10 ശതമാനവും അഞ്ച് വർഷത്തിന് ശേഷം 12.93 ശതമാനവുമാണ് വോട്ട് വിഹിതം.ആന്ധ്രാപ്രദേശിലാകട്ടെ 2014 നും 2019 നും ഇടയിൽ വോട്ട് വിഹിതം 7.54 ശതമാനം കുറഞ്ഞപ്പോൾ തെലങ്കാനയിൽ ഇത് 10 ശതമാനത്തിലധികം കുതിച്ചുയർന്നു. കർണാടകയിൽ ഇത് 8.38 ശതമാനമായി ഉയർന്നു.ഇക്കാരണങ്ങളാൽ ഇത്തവണ പാർട്ടികൾ ദക്ഷിണേന്ത്യയിൽ പ്രചാരണം ശക്തമാക്കിയിരുന്നു.
തമിഴ്നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് കഴിഞ്ഞിരുന്നു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ഫലം ജൂൺ നാലിന് പ്രഖ്യാപിക്കും.