ലോണാവാലയിൽ സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ബാംഗ്ലൂരിൽ നിന്നും രണ്ട് പേർ അറസ്റ്റിൽ

പ്രതികളുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യാൻ ഒന്നിലധികം റെയിൽവേ സ്റ്റേഷനുകളിലായി 250-ലധികം സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ സ്കാൻ ചെയ്തു.

author-image
Honey V G
New Update
rlwtrckk

മുംബൈ:കഴിഞ്ഞ മാസം ഏപ്രിൽ 16 നാണ് കർജത്ത്-ലോണാവാല റെയിൽവേ ട്രാക്കിൽ പിങ്ക് നിറത്തിലുള്ള സ്യൂട്ട്കേസിൽ 28 വയസ്സുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.ഒരുമാസമായിട്ടും കേസിൽ വഴിതിരിവ് ഉണ്ടാകാത്തതിനെ തുടർന്ന് പോലീസ് കടുത്ത സമ്മർദ്ദത്തിലായിരുന്നു. എന്നാൽ ഏകദേശം ഒരു മാസത്തിന് ശേഷം, ബെംഗളൂരുവിലെ ഒരു ഹോട്ടലിൽ നിന്ന് രണ്ട് പ്രതികളെയും പോലീസ് ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബി.ടെക് ബിരുദധാരിയായ വി.വിജയകുമാർ വെങ്കിടേഷ് (26)സുഹൃത്ത് ബിരുദാനന്തര ബിരുദധാരിയായ ടി. യശസ്വിനി രാജ തതികൊലു (24)എന്നിവരാണ് പിടിയിലായത്. ബയോടെക്നോളജിയിൽ എം.എസ്‌സി. വിദ്യാർത്ഥിനിയായ സുഹൃത്ത് ധനലക്ഷ്മി റെഡ്ഡിയെയാണ്‌(28) ഒരു തർക്കത്തെ തുടർന്ന് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. ഏപ്രിൽ 15 ന് രാത്രി മുംബൈയിലെ ലോക്മാന്യ തിലക് ടെർമിനസിൽ (എൽടിടി)നിന്ന് പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേർ ട്രെയിനിൽ കയറിയതായി പോലിസ് സി സി ടി വി ദൃശ്യത്തിലൂടെ കണ്ടെത്തിയിരുന്നു.പിന്നീടുള്ള അന്വേഷണത്തിലാണ് പോലിസ് പ്രതികളിൽ എത്തിച്ചേർന്നത്. "എൽടിടിയിൽ പിങ്ക് ട്രോളി ബാഗുമായി മുംബൈ-കോയമ്പത്തൂർ എക്സ്പ്രസിൽ എ സി കോച്ചിൽ രണ്ടു പേർ കയറുന്നത് ശ്രദ്ധിച്ചു.എന്നാൽ ലോണാവാലയിൽ എത്തുന്നതിനു തൊട്ടുമുമ്പ് മൃതദേഹം അടങ്ങിയ സ്യൂട്ട്കേസ് ഓടുന്ന ട്രെയിനിൽ നിന്ന് താക്കൂർവാടി സ്റ്റേഷന് സമീപം വലിച്ചെറിയുകയായിരുന്നു" കർജാത്ത് പോലീസിലെ സീനിയർ ഇൻസ്പെക്ടർ സുരേന്ദ്ര ഗരാഡ് പറഞ്ഞു. വിശദമായി അന്വേഷണവും വിപുലമായ സാങ്കേതിക നിരീക്ഷണത്തിന്റെയും സിസിടിവി വിശകലനത്തിന്റെയും സഹായത്തോടെയാണ് അന്വേഷണം നടത്തിയത്.പ്രതികളുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യാൻ ഒന്നിലധികം റെയിൽവേ സ്റ്റേഷനുകളിലായി 250-ലധികം സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ സ്കാൻ ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ബാംഗ്ലൂരിലാണെന്ന് മനസ്സിലാക്കുകയും ശിവാജി ധവാലെ കൂട്ടിച്ചേർത്തു.ബെംഗളൂരുവിൽ നിന്നും ഇരുവരെയും അറസ്റ്റ് ചെയ്ത് മഹാരാഷ്ട്രയിലേക്ക് തിരികെ കൊണ്ടുവന്ന് മെയ് 16 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം സംഭവ ദിവസം രൂക്ഷമായ തർക്കം നടന്നുവെന്നും ഇതാണ് ധനലക്ഷ്മിയുടെ കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതികൾ പോലീസിനെ അറിയിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്നും പോലിസ് അറിയിച്ചു.

Mumbai City