സുപ്രീകോടതി വിധി: ഗവര്‍ണറുടെ പ്രസ്താവനയ്‌ക്കെതിരെ എംഎ ബേബി

ഭരണഘടനയെ വ്യാഖ്യാനിക്കാന്‍ സുപ്രീംകോടതിക്ക് അധികാരമുണ്ട്. ഗവര്‍ണറുടെ ചുമതല എന്തെന്ന് പറയേണ്ട സാഹചര്യം ഉണ്ടാക്കരുത്. രാഷ്ട്രപതി ഒരു ബില്ലും പിടിച്ചു വക്കാറില്ലെന്നും എംഎ ബേബി.

author-image
Biju
New Update
ghhj

ന്യൂഡല്‍ഹി: പ്രതീക്ഷ നല്‍കുന്ന സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമായിരുന്നു എന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. വിധിയുടെ അന്തസത്ത ഉള്‍ക്കൊള്ളാനുള്ള തിരിച്ചറിവാണ് എല്ലാ ഗവര്‍ണര്‍മാര്‍ക്കും ഉണ്ടാകേണ്ടത്. കേരള ഗവര്‍ണര്‍ അത് അത് ഉള്‍ക്കൊള്ളുന്നില്ലെന്ന് മനസ്സിലാക്കുന്നു. സുപ്രീംകോടതി വിധി രാഷ്ട്രപതി അടക്കം എല്ലാവരും അംഗീകരിക്കേണ്ടതാണ്. ഭരണഘടന ഉയര്‍ത്തി പിടിക്കുന്ന വിധിയാണിതെന്നും എം എ ബേബി. 

ഭരണഘടനയെ വ്യാഖ്യാനിക്കാന്‍ സുപ്രീംകോടതിക്ക് അധികാരമുണ്ട്. ഗവര്‍ണറുടെ ചുമതല എന്തെന്ന് പറയേണ്ട സാഹചര്യം ഉണ്ടാക്കരുത്. രാഷ്ട്രപതി ഒരു ബില്ലും പിടിച്ചു വക്കാറില്ലെന്നും എംഎ ബേബി. തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ  ഗവര്‍ണര്‍മാര്‍ക്ക് എന്നും എം എ ബേബി ചോദിച്ചു. 

ഗവര്‍ണ്ണര്‍ക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി വിധിയെത്തുടര്‍ന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്നു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നത്. ബില്ലുകള്‍ പിടിച്ചുവെച്ചാല്‍ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സുപ്രീം കോടതി വിധിക്ക് പിന്നാലെ, ഉത്തരവിനെ വിമര്‍ശച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രംഗത്തെത്തി. സുപ്രീംകോടതി അധികാരപരിധി ലംഘിച്ചുവെന്ന് കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. ഭരണഘടന മാറ്റാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണെന്നും രണ്ട് ജഡ്ജിമാര്‍ക്കിരുന്ന് ഇത് മാറ്റിയെഴുതാനുള്ള അധികാരമില്ലെന്നും രാജേന്ദ്ര അര്‍ലേക്കര്‍ വിമര്‍ശിച്ചു.

രാഷ്ട്രപതിക്കും സമ്പൂര്‍ണ്ണ വീറ്റോ അധികാരമില്ലെന്ന് സുപ്രീം കോടതി വിധി പറഞ്ഞിരുന്നു. ഗവര്‍ണര്‍ക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് രാഷ്ട്രപതിക്കും സമയപരിധി നിര്‍ദേശിച്ചത്.

 

supreme court of india