PM Modi held a road show in Bhopal during Lok Sabha election campaign
ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൽ മധ്യപ്രദേശിൽ 29 മണ്ഡലങ്ങളിലും ലീഡ് തുടർന്ന് എൻഡിഎ. അതെസമയം കോൺഗ്രസിന് അതിൻ്റെ അവസാന കോട്ടയായ ചിന്ദ്വാരയും നഷ്ടമാകും. കോൺഗ്രസിൽ നിന്ന് ചിന്ദ്വാര പിടിച്ചെടുക്കാൻ ബിജെപിക്ക് കഴിയുമെന്നാണ് നിലവിലെ ഫലം സൂചിപ്പിക്കുന്നത്.
1997ലാണ് എൻഡിഎ അവസാനമായി ചിന്ദ്വാര സീറ്റിൽ വിജയിച്ചത്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്‌സൈറ്റിലെ കണക്കുകൽ അനുസരിച്ച്, ബിജെപി സ്ഥാനാർത്ഥി വിവേക് ബണ്ടി സാഹു കോൺഗ്രസ് നേതാവ് കമൽനാഥിൻ്റെ മകനും സിറ്റിംഗ് എംപിയുമായ നകുൽ നാഥിനെക്കാൾ ലീഡ് നേടിയിട്ടുണ്ട്.
മധ്യപ്രദേശിൽ വളരെ പ്രകടമായ മോദി തരംഗം അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ട കോൺഗ്രസിനെ ദോഷകരമായി ബാധിച്ചതായി ആദ്യകാല കണക്കുകൽ വ്യക്തമാക്കുന്നു.2019ലെ പൊതുതെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ 29 ലോക്‌സഭാ മണ്ഡലങ്ങളിൽ 28ലും ബിജെപി വിജയിച്ചിരുന്നു. കമൽനാഥിൻ്റെ കോട്ടയായ ചിന്ദ്വാര - കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയിക്കാനായില്ല. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 27 സീറ്റുകളാണ് ബിജെപി നേടിയത്.
29 സീറ്റുകളിൽ വിദിഷ, ഗുണ, ചിന്ദ്വാര എന്നിവ ഉൾപ്പെടുന്ന മധ്യപ്രദേശിൽ നിന്നുള്ള മൂന്ന് പ്രധാന മണ്ഡലങ്ങളിലാണ് എല്ലാവരുടെയും ശ്രദ്ധ. മധ്യപ്രദേശിലെ ഏറ്റവും ചൂടേറിയ സീറ്റാണ് ചിന്ദ്വാര. നകുൽ നാഥിനെതിരെ ബണ്ടി വിവേക് സാഹുവിനെയാണ് ബിജെപി മത്സരിപ്പിച്ചത്. മറ്റൊരു പ്രധാന സീറ്റ് ഗുണയാണ് .പരമ്പരാഗതമായി കോൺഗ്രസ് കോട്ടയാണ്, എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ജ്യോതിരാദിയ സിന്ധ്യ ബിജെപി ടിക്കറ്റിൽ മത്സരിച്ചതിനാൽ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യം വ്യത്യസ്തമാണ്.
വിദിഷ ലോക്‌സഭാ മണ്ഡലമാണ് അടുത്ത ചൂടൻ സീറ്റ്. വിദിഷ മണ്ഡലത്തിൽ നിന്ന് ശിവരാജ് സിംഗ് ചൗഹാനെയാണ് ബിജെപി മത്സരിപ്പിച്ചത് . ബിജെപിയുടെ ശക്തികേന്ദ്രമായ വിദിഷ ബിജെപി സ്ഥാനാർത്ഥി ചൗഹാൻ്റെ സ്വന്തം തട്ടകമായിരുന്നു, അദ്ദേഹം സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് മണ്ഡലത്തിൽ അഞ്ച് തവണ വിജയിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ നാല് ഘട്ടങ്ങളിലായാണ് മധ്യപ്രദേശിൽ പോളിംഗ് നടന്നത്.