മഹാകുംഭമേള: ചികിത്സ നല്‍കിയത് 7 ലക്ഷത്തിലധികം തീർത്ഥാടകർക്ക്

ആരോഗ്യ സേവനങ്ങള്‍ ലോകോത്തരമാക്കുന്നതിന് കാനഡ, ജര്‍മനി, റഷ്യ എന്നിവിടങ്ങളിലെ  ആരോഗ്യ വിദഗ്ധര്‍ക്കൊപ്പം ഡല്‍ഹി എയിംസ്, ഐഎംഎസ് ബിഎച്ച്‌യു എന്നിവിടങ്ങളിലെ ഡോക്ടര്‍മാരും പ്രയാഗ് രാജിലെത്തിയിട്ടുണ്ട്

author-image
Prana
New Update
gh

Mahakumbhamela

മഹാകുംഭമേളയില്‍ ഇതുവരെ 7 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ചികിത്സ നല്‍കിയത്. ആരോഗ്യ സേവനങ്ങള്‍ ലോകോത്തരമാക്കുന്നതിന് കാനഡ, ജര്‍മനി, റഷ്യ എന്നിവിടങ്ങളിലെ  ആരോഗ്യ വിദഗ്ധര്‍ക്കൊപ്പം ഡല്‍ഹി എയിംസ്, ഐഎംഎസ് ബിഎച്ച്‌യു എന്നിവിടങ്ങളിലെ ഡോക്ടര്‍മാരും പ്രയാഗ് രാജിലെത്തിയിട്ടുണ്ട്.23 അലോപ്പതി ആശുപത്രികളിലായി 4.5 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്ക് ചികിത്സ നല്‍കിയതായും 3.71 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്ക് പാത്തോളജി പരിശോധന നടത്തിയതായും കുംഭമേള ആരോഗ്യ നോഡല്‍ ഓഫീസര്‍ ഡോ. ഗൗരവ് ദുബെ പറഞ്ഞു. കൂടാതെ, 3,800 -ലധികം ചെറുശസ്ത്രക്രിയകളും 12 പ്രധാന ശസ്ത്രക്രിയകളും വിജയകരമായി പൂര്‍ത്തിയാക്കി.ആയുഷ് മന്ത്രാലയത്തിന്റെയും  ഉത്തര്‍പ്രദേശ് ആയുഷ് സൊസൈറ്റിയുടെയും സഹകരണത്തോടെ കുംഭമേള പ്രദേശത്ത്  20 ആയുഷ് ആശുപത്രികള്‍ (10 ആയുര്‍വേദവും 10 ഹോമിയോപ്പതിയും)  24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഇതിനകം  2.18 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്ക് ഇതുവഴി ആയുര്‍വേദം, ഹോമിയോപ്പതി, പ്രകൃതിചികിത്സ എന്നിവയുടെ പ്രയോജനം ലഭിച്ചു. കുംഭമേളയില്‍ അലോപ്പതിയും ആയുഷ് ചികിത്സയും സംയോജിപ്പിച്ച ക്രമീകരണം തീര്‍ത്ഥാടകര്‍ക്ക് വലിയ ആശ്വാസമായി മാറുകയാണ്. സന്യാസിമാര്‍ക്കും കല്പവാസികള്‍ക്കും സാധാരണ തീര്‍ത്ഥാടകര്‍ക്കുമെല്ലാം ഉന്നതനിലവാരത്തില്‍ ആരോഗ്യ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്നു. ആയുര്‍വേദം, യോഗ, പഞ്ചകര്‍മ, ആധുനിക വൈദ്യശാസ്ത്രം എന്നിവയുടെ സംയോജനം കുംഭമേളയിലെ ആരോഗ്യ സേവനങ്ങള്‍ക്ക് ഒരു പുതിയ മാനം സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.

 

 

maha kumbh mela