/kalakaumudi/media/media_files/2025/04/20/3UDA4E0CAMySJPP6kRRz.jpg)
മുംബൈ:ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി, അസ്വാഭാവിക സാഹചര്യങ്ങളിൽ കസ്റ്റഡിയിൽ മരിക്കുന്ന ജയിൽ തടവുകാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നയത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ഈ നയമനുസരിച്ച്, ജയിലിൽ ജോലി ചെയ്യുന്നതിനിടെയുള്ള അപകടം, ജയിൽ ഡോക്ടർമാരുടെ മെഡിക്കൽ അനാസ്ഥ, ജയിൽ ജീവനക്കാരുടെ ആക്രമണം, തടവുകാർ തമ്മിലുള്ള വഴക്കുകൾ എന്നിവ കാരണം ഒരു തടവുകാരൻ മരണ പെടുകയും അന്വേഷണത്തിന് ശേഷം ഭരണകൂടം അശ്രദ്ധ കാണിച്ചതായി കണ്ടെത്തുകയും ചെയ്താൽ, തടവുകാരന്റെ കുടുംബത്തിന് 5 ലക്ഷം നഷ്ടപരിഹാരം നൽകും. കസ്റ്റഡിയിൽ ആത്മഹത്യ ചെയ്താൽ, തടവുകാരന്റെ കുടുംബത്തിന് 1 ലക്ഷം നഷ്ടപരിഹാരമായും ലഭിക്കും. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ഈ നയം ബാധകമായിരിക്കും എന്നാൽ വാർദ്ധക്യം,ദീർഘ കാലമായുള്ള രോഗാവസ്ഥ , മനഃപൂർവം ചികിത്സ നിഷേധിക്കൽ എന്നിവ കാരണം തടവുകാരൻ മരിച്ചാൽ നഷ്ടപരിഹാരം നൽകില്ല. 2010 മുതൽ, മഹാരാഷ്ട്രയിൽ 70-ലധികം തടവുകാർ ആത്മഹത്യ ചെയ്തിട്ടുണ്ട്, ഇതാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) അടിയന്തരമായി പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ നിർദ്ദേശിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2010 നും 2022 നും ഇടയിൽ മഹാരാഷ്ട്രയിലെ ജയിലുകളിൽ 129 തടവുകാർ അസ്വാഭാവിക മരണങ്ങൾ സംഭവിച്ചതായി ഔദ്യോഗിക ഡാറ്റ കാണിക്കുന്നു. ഇതിൽ 54 ശതമാനം ഏകദേശം 70 കേസുകൾ - ആത്മഹത്യകളായി രേഖപ്പെടുത്തിയിട്ടുണ്ട്.ആശങ്കാജനകമെന്നു പറയട്ടെ, ഈ ആത്മഹത്യകളിൽ ഏകദേശം 35 ശതമാനവും 2020 നും 2022 നും ഇടയിലുള്ള മൂന്ന് വർഷങ്ങളിലാണ് സംഭവിച്ചത്.