പഹൽഗാം ഭീകരാക്രമണം:മഹാരാഷ്ട്ര തീരദേശ സുരക്ഷ ശക്തമാക്കി

അതേസമയം ഗേറ്റ്‌വേ ഓഫ് ഇന്ത്യ–അലിബാഗ്, ഗേറ്റ്‌വേ ഓഫ് ഇന്ത്യ–എലഫന്റ എന്നിവയ്ക്കിടയിൽ പ്രവർത്തിക്കുന്ന ഫെറി സർവീസുകളിൽ അനധികൃത ബംഗ്ലാദേശി പൗരന്മാർ ജോലി ചെയ്യുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര മാരിടൈം ബോർഡ് സിഇഒ മന്ത്രാലയത്തെ അറിയിച്ചു.തുടർന്ന് ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും മന്ത്രി ഉത്തരവിട്ടു

author-image
Honey V G
New Update
seasfty

മുംബൈ:കശ്മീരിലെ പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തുടനീളം തീരദേശ സുരക്ഷ കർശനമാക്കാൻ മഹാരാഷ്ട്ര ഫിഷറീസ്, തുറമുഖ മന്ത്രി നിതേഷ് റാണെ ഉത്തരവിട്ടു. മഹാരാഷ്ട്ര മാരിടൈം ബോർഡ് നിയന്ത്രിക്കുന്ന എല്ലാ തുറമുഖങ്ങളിലും, ജെട്ടികളിലും, സമുദ്ര അടിസ്ഥാന സൗകര്യങ്ങളിലും നിലവിലുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾ വിലയിരുത്തുന്നതിനായി ഒരു ഉന്നതതല അവലോകന യോഗം വിളിച്ചുചേർത്തു. യോഗത്തിൽ, വിപുലമായ പരിശോധനയും അന്വേഷണ പ്രവർത്തനങ്ങളും നടത്താൻ മന്ത്രി റാണെ മറൈൻ സുരക്ഷാ സേനയ്ക്കും മഹാരാഷ്ട്ര പോലീസിനും നിർദ്ദേശം നൽകി. തൊഴിലാളികൾ, ഫെറി ജീവനക്കാർ, ബോട്ട് ഓപ്പറേറ്റർമാർ, മത്സ്യബന്ധന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവരുൾപ്പെടെ സമുദ്ര മേഖലകളിലോ പരിസരങ്ങളിലോ പ്രവർത്തിക്കുന്ന എല്ലാ മേഖലയിലും അന്വേഷണം നടത്താൻ നിതീഷ് റാണെ ആവശ്യപ്പെട്ടു. അതേസമയം ഗേറ്റ്‌വേ ഓഫ് ഇന്ത്യ–അലിബാഗ്, ഗേറ്റ്‌വേ ഓഫ് ഇന്ത്യ–എലഫന്റ എന്നിവയ്ക്കിടയിൽ പ്രവർത്തിക്കുന്ന ഫെറി സർവീസുകളിൽ അനധികൃത ബംഗ്ലാദേശി പൗരന്മാർ ജോലി ചെയ്യുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര മാരിടൈം ബോർഡ് സിഇഒ മന്ത്രാലയത്തെ അറിയിച്ചു.തുടർന്ന് ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും മന്ത്രി ഉത്തരവിട്ടു.

Mumbai City