
malayali lorry driver missing in landslide in shirur uttara kannada rescue operation
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ഡ്രൈവർ അർജുൻ സഞ്ചരിച്ചിരുന്ന ലോറി ഗംഗാവാലി പുഴയിലില്ലെന്ന് സ്ഥിരീകരണം.പ്രത്യേക നാവിക സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് പുഴയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ചത്.ഉച്ചയോടെയാണ് നാവിക സേനയുടെ എട്ട് അംഗ സംഘം സ്ഥലത്ത് എത്തി പുഴയിൽ തിരച്ചിൽ നടത്തിയത്.
ഡൈവർമാരുടെ വിദഗ്ധസംഘമാണ് പുഴയിൽ പരിശോധന നടത്തിയത്.അതെസമയം ലോറി മറ്റേങ്ങോട്ടും ഒഴുകി പോകാൻ സാധ്യതയില്ലെന്നാണ് നേവി സംഘം പറയുന്നത്.ഇതോടെ അർജുനും ലോറിയും മണ്ണിനടിയിലാകുമെന്ന നിഗമനത്തിലാണ് രക്ഷാപ്രവർത്തന സംഘം.
അർജുനെ കണ്ടെത്താൻ കനത്ത മഴയെ തുടർന്ന് നിർത്തിവെച്ച രക്ഷാപ്രവർത്തനം വീണ്ടും പുനരാരംഭിച്ചതിട്ടുണ്ട്.എന്നാൽ ഉത്തരകന്നടയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ ഇടത്ത് കനത്ത മഴ തുരുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്.കുന്നിടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങിയിട്ടുണ്ട്. എൻഡിആർഎഫിൻറെയും ഫയർഫോഴ്സിൻറെയും 40 അംഗ സംഘമാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.
അതേസമയം, അപകടം നടന്ന് നാലാം ദിവസമായിട്ടും രക്ഷാപ്രവർത്തനം കാര്യമായി നടക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലാണ് കോഴിക്കോട് സ്വദേശി അർജുൻ കുടുങ്ങിക്കിടക്കുന്നതെന്നും കേരളത്തിലെ സർക്കാരും ഞാനും അറിഞ്ഞത് ഇന്നാണെന്നം മന്ത്രി കെബി ഗണേഷ്കുമാർ പറഞ്ഞു.