/kalakaumudi/media/media_files/2025/04/26/G6g74rdzO0TFnQU9J0C8.jpg)
മുംബൈ:കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് മലയാളി യുവാവ് അറക്കൽ വീട്ടിൽ അനൂപ് ബെന്നി (32) ഹൃദയാഘാതം മൂലം മരണ മടഞ്ഞത്.ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്ന അനൂപിന് കുവൈത്തിൽ വച്ച് വെള്ളിയാഴ്ച രാവിലെ അസ്വസ്‌ഥത ഉണ്ടായതായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. തുടർന്ന് സ്വകാര്യ ക്ലിനിക്കിൽ പരിശോധന നടത്തിയിരുന്നു. ഹൃദയമിടിപ്പിൽ വ്യത്യാസം കാണിച്ചതോടെ നാട്ടിലേക്ക് എയർ ഇന്ത്യ എക്സ‌്പ്രസിൽ വിമാനത്തിൽ പോകുന്ന യാത്രാമധ്യേയാണ് മരിച്ചത്.ഇതിനെ തുടർന്ന് വിമാനം മുംബൈയിൽ ഇറക്കുകയായിരുന്നു.ഇപ്പോൾ മുംബൈയിലെ ആശുപത്രിയിലുള്ള മൃതദേഹം നാളെ രാവിലെ 5 മണിക്കുളള എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലെത്തിക്കും. കഴിഞ്ഞ 8 വർഷമായിട്ട് കുവൈത്തിലുണ്ടായിരുന്ന അനൂപ് ഇപ്പോൾ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ അക്കൗണ്ടന്റായിരുന്നു. ആറ് മാസം മുൻപാണ് കല്യാണം കഴിഞ്ഞത്. ഭാര്യ: ആൻസി സാമുവേൽ. കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക അംഗമാണ് അനൂപ്. സംസ്കാരം പിന്നീട് ഫോർട്ട്കൊച്ചി സെന്റ് പീറ്റേഴ്സ‌് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ്‌് സിറിയൻ പള്ളി സെമിത്തേരിയിൽ നടക്കും. അതേസമയം ലീഗൽ നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കേരളത്തിൽ നിന്നും വന്ന ബന്ധുവായ ജോർജ് തരകൻ ഏറ്റുവാങ്ങി. ബോംബെ കേരള മുസ്ലിം ജമാഅത്ത് പ്രതിനിധികൾ വിവിധ സംഘടനാ ഭാരവാഹികൾ മുംബൈ കൂപ്പർ ആശുപത്രിയിലും പോലീസ് സ്റ്റേഷനിലും സഹായിച്ചതായി ബന്ധു ജോർജ് തരകൻ പറഞ്ഞു.മുംബൈയിലെ നോർക്ക ഡെവലപ്പ്മെൻറ്റ് ഓഫീസറായ എസ് റഫീക്ക് നടപടികൾ ഏകോപിപ്പിച്ചു.