/kalakaumudi/media/media_files/2025/04/11/1XOc30cIGu8rxiNwxGa1.jpg)
മുംബൈ:കൊങ്കൺ പാതയിൽ ഈ വർഷത്തെ മൺസൂൺ ടൈം ടേബിൾ റെയിൽവെ പ്രഖ്യാപിച്ചു.2025 ജൂൺ 15 മുതൽ ഒക്ടോബർ 15 വരെയാണ് മൺസൂൺ ടൈം ടേബിൾ.എന്നാൽ ഇത്തവണ മൺസൂൺ കാലയളവിൽ 20 ദിവസത്തേ കുറവുണ്ട്. പ്രതിഷേധവുമായി യാത്രാ സംഘടന 2003 ലും 2004 ലും കൊങ്കൺ റെയിൽവേ പാതയിൽ മഹാരാഷ്ട്രയിൽ ഉണ്ടായ 2 അപകടങ്ങളെ തുടർന്നു റെയിൽവേ സേഫ്ടി കമ്മീഷണർ താത്കാലികമായി ഏർപ്പെടുത്തിയ വേഗ നിയന്ത്രണങ്ങൾ സ്ഥിരമാക്കി 21- മത്തെ വർഷവും തുടരുന്നതിനെതിരെ ശക്തമായ പ്രതിഷേധം വെസ്റ്റേൺ ഇൻഡ്യാ പാസഞ്ചേഴ്സ് അസോസിയേഷൻ ( വിപ) റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ അറിയിച്ചു. മൺസൂൺ ടൈം ടേബിൾ അനാവശ്യ മാണെന്നും ഓരോ ട്രെയിനിനും രണ്ടു സമയ ക്രമങ്ങളും രണ്ടു പാതകളും (Path പാത്ത്) കൊടുക്കുന്ന കാരണത്താൽ സമയ നഷ്ടത്തിനു പുറമെ, കൊങ്കൺ പാതയിലൂടെ കഴിയുന്നതിൻ്റെ പകുതി വണ്ടികൾ മാത്രമേ ഓടിക്കുവാൻ സാധിക്കുന്നുള്ളു എന്നും കാട്ടി, വിപ റെയിൽവേ മന്ത്രി, സഹമന്ത്രി, കേരള, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർ, ബോർഡ് ചെയർമാൻ, കൊങ്കൺ, മദ്ധ്യ, ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർക്കും പുറമെ കേരള എം. പി. മാർക്കും നിവേദനം നൽകിയതായി അസോസിയേഷൻ ജനറൽ സെക്രട്ടറി തോമസ് സൈമൺ പറഞ്ഞു. 21 വർഷമായി തുടരുന്ന മൺസൂൺ ടൈം ടേബിൾ നിർത്തലാക്കണം എന്നും അപകട സാധ്യത ഉള്ള സ്ഥലങ്ങളിൽ മാത്രം സ്ഥിരമായി 365 ദിവസവും ട്രെയിനുകൾ കുറഞ്ഞ വേഗത്തിൽ ഓടിക്കാം എന്നും മറ്റു പാതകളിൽ അനുവദനീയമായ 120 കി. മീ. വേഗത്തിൽ ട്രെയിനുകൾ ഓടിക്കണമെന്നും അസോസിയേഷൻ നിർദ്ദേശിച്ചു. ഇത്തരത്തിൽ സമയക്രമം പുനർക്രമീകരിച്ചാൽ ഇപ്പോൾ ഓടുന്നതിൻ്റെ രണ്ടോ മൂന്നോ ഇരട്ടി വണ്ടികൾ ഓടിക്കാം എന്നും തോമസ് സൈമൺ ചൂണ്ടിക്കാട്ടി. 2003 ജൂൺ 22 രാത്രി സിന്ധുദുർഗ് ജില്ലയിലെ വൈഭവ് വാഡിയിലും, 2004 ജൂൺ 16 രാവിലെ റായ്ഗഢ് ജില്ലയിൽ കരൺജഡിയ്ക്കടുത്ത അംബോളി ഗ്രാമത്തിലും ഉണ്ടായ മണ്ണിടിച്ചിൽ അപകടത്തെ തുടർന്ന് 2005 ജൂൺ 10 മുതൽ ആണ് 5 മാസക്കാലത്തേക്ക് Monsoon Time Table എന്ന പേരിൽ പ്രത്യേക സമയക്രമം ആരംഭിച്ചത്. ഇതോടനുബന്ധിച്ച് കരുതൽ നടപേടികൾ എന്ന പേരിൽ കൊങ്കൺ റെയിൽവേ ഇതിനകം കോടികൾ ചെലവഴിച്ചു കഴിഞ്ഞു. ഇതിനു പുറമെ കഴിഞ്ഞ വർഷം ജൂലൈയിൽ വടക്കൻ ഗോവയിലെ പെർണം തുരങ്കത്തിൽ ചെളിവെള്ളം കയറി എന്ന പേരിൽ നിരവധി വണ്ടികൾ ദിവസങ്ങളോളം വഴി മാറ്റി വിട്ടിരുന്നു.