ജാര്‍ഖണ്ഡില്‍ പത്ത് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് കൊല്ലപ്പെട്ടു

10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന പപ്പു ലോഹറ, ഒരു വിമത മാവോയിസ്റ്റ് സംഘടനയായ ജാര്‍ഖണ്ഡ് ജന്‍ മുക്തി പരിഷത്തിന്റെ നേതാവായിരുന്നു. അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന സഹായിയായ പ്രഭാത് ഗഞ്ചുവും കൊല്ലപ്പെട്ടു.

author-image
Sneha SB
New Update
mavo

റാഞ്ചി:ഛത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ മാവോയിസ്റ്റ് നേതാവായ നമ്പാല കേശവ്റാവു എന്ന ബസവരാജു ഏറ്റുമുട്ടലിന് ദിവസങ്ങള്‍ക്ക് ശേഷം ശനിയാഴ്ച ജാര്‍ഖണ്ഡിലെ ലത്തേഹാറില്‍ ഒരു മുതിര്‍ന്ന മാവോയിസ്റ്റ് നേതാവിനെ സുരക്ഷാ സേന കൊലപ്പെടുത്തിയതായി  അറിയിച്ചു.10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന പപ്പു ലോഹറ, ഒരു വിമത മാവോയിസ്റ്റ് സംഘടനയായ ജാര്‍ഖണ്ഡ് ജന്‍ മുക്തി പരിഷത്തിന്റെ നേതാവായിരുന്നു. അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന സഹായിയായ പ്രഭാത് ഗഞ്ചുവും കൊല്ലപ്പെട്ടു.പരിക്കേറ്റ സംഘത്തിലെ മറ്റൊരാളെ അറസ്റ്റ് ചെയ്തതായും ഇയാളില്‍ നിന്ന് ഒരു ഇന്‍സാസ് റൈഫിള്‍ കണ്ടെത്തിയിട്ടുണ്ട്.ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് നേതാവ് ബസവരാജു കൊല്ലപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ഈ ഏറ്റുമുട്ടല്‍.നാരായണ്‍പൂര്‍-ബിജാപൂര്‍ അതിര്‍ത്തിയില്‍ നടന്ന 50 മണിക്കൂറിലധികം നീണ്ടുനിന്ന വെടിവയ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു.ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യും തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ പോലീസ് സേനകളും ഇയാളെ തിരയുന്നുണ്ടായിരുന്നു, 1.5 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

encounter maoist attack maoist