ഹിന്ദി നിർബന്ധമാക്കണമെന്ന മഹാരാഷ്ട്ര സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തിനെതിരെ എംഎൻഎസിന്റെ പ്രതിഷേധം

മഹാരാഷ്ട്രയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മറാത്തി ഭാഷ സംരക്ഷിക്കപ്പെടുകയും മുൻഗണന നൽകുകയും വേണം, അതിന്റെ സാന്നിധ്യം കുറയ്ക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി ചെറുക്കേണ്ടിവരും," പാർട്ടി പ്രസിഡന്റ് ഗജാനൻ കാലെ പറഞ്ഞു.

author-image
Honey V G
New Update
protest

നവിമുംബൈ:പുതുതായി അവതരിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) പ്രകാരം സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കണമെന്ന മഹാരാഷ്ട്ര സംസ്ഥാന സർക്കാരിന്റെ സമീപകാല നിർദ്ദേശത്തിനെതിരെ, മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) വാഷിയിൽ പ്രതിഷേധം നടത്തി.എംഎൻഎസിന്റെ വിദ്യാർത്ഥി വിഭാഗമായ മഹാരാഷ്ട്ര നവനിർമ്മാൺ വിദ്യാർത്ഥി സേനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.ഛത്രപതി ശിവാജി മഹാരാജ് ചൗക്കിൽ സർക്കാർ ഉത്തരവ് പ്രതീകാത്മകമായി കത്തിക്കുകയും ചെയ്തു. നിർദ്ദേശം പിൻവലിച്ചില്ലെങ്കിൽ "സമരം അനിവാര്യമാണ്" എന്ന് എംഎൻഎസ് പ്രസിഡന്റ് രാജ് താക്കറെ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം. ഹിന്ദി സംസാരിക്കാത്ത ഒരു സംസ്ഥാനത്ത് "ഹിന്ദി അടിച്ചേൽപ്പിക്കൽ" എന്നാണ് താക്കറെ ഈ നീക്കത്തെ വിശേഷിപ്പിച്ചത്, "മഹാരാഷ്ട്രയിൽ ഹിന്ദി അടിച്ചേൽപ്പിക്കൽ ഞങ്ങൾ ഒരു തരത്തിലും സഹിക്കില്ല", "ഞങ്ങൾ ഹിന്ദുക്കളാണ്, ഹിന്ദിയല്ല" തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ ഉയർത്തി.സർക്കാരിന്റെ തീരുമാനത്തോടുള്ള അവരുടെ വിയോജിപ്പ് വ്യക്തമായി പ്രകടിപ്പിച്ചു പാർട്ടി ഭാരവാഹികളും വിദ്യാർത്ഥി പ്രവർത്തകരെയും കൂടാതെ പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുത്തു. സ്കൂൾ പാഠ്യപദ്ധതിയിൽ ഹിന്ദി നിർബന്ധമാക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടിയെ അവർ ശക്തമായി അപലപിച്ചു. മഹാരാഷ്ട്രയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മറാത്തി ഭാഷ സംരക്ഷിക്കപ്പെടുകയും മുൻഗണന നൽകുകയും വേണം, അതിന്റെ സാന്നിധ്യം കുറയ്ക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി ചെറുക്കേണ്ടിവരും," പാർട്ടി പ്രസിഡന്റ് ഗജാനൻ കാലെ പറഞ്ഞു.

Mumbai City