തെലുങ്കാന മുഖ്യമന്ത്രിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

എംഎല്‍എമാര്‍ കൂറുമാറിയതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അയോഗ്യതാ ഹര്‍ജികളില്‍, തെലങ്കാന നിയമസഭാ സ്പീക്കറുടെ ഇടപെടല്‍ ആവശ്യപ്പെടുന്ന ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായി, എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

author-image
Biju
New Update
hdf

ന്യൂഡല്‍ഹി: തെലുങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് സുപ്രിം കോടതി. ബിആര്‍എസ് എംഎല്‍എമാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് മാറിയാലും ഉപതിരഞ്ഞെടുപ്പ് നടക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. നിയമസഭയില്‍ ഇത്തരം പ്രസ്താവന മുഖ്യമന്ത്രി നടത്തുന്നത് ഭരണഘടനയെ പരിഹസിക്കലാണെന്ന് കോടതി കുറ്റപെടുത്തി.

എംഎല്‍എമാര്‍ കൂറുമാറിയതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അയോഗ്യതാ ഹര്‍ജികളില്‍, തെലങ്കാന നിയമസഭാ സ്പീക്കറുടെ ഇടപെടല്‍ ആവശ്യപ്പെടുന്ന ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായി, എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

രാമലീല മൈതാനത്ത് പറയുന്ന കാര്യം സഭയില്‍ പറയരുത്. രാഷ്ട്രീയക്കാര്‍ നിയമസഭയില്‍ എന്തെങ്കിലും പറയുമ്പോള്‍ ശ്രദ്ധിക്കണം. അതിന് ഒരു പവിത്രതയുണ്ട്. ഇത്തരത്തിലുള്ള നടപടികള്‍ ആവര്‍ത്തിക്കരുതെന്നും  ജസ്റ്റിസ് ബി.ആര്‍. ഗവായി പറഞ്ഞു. 

 

A. Revanth Reddy