സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ വേളയിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കർ വിദേശകാര്യം, രാജ്നാഥ് സിങ് പ്രതിരോധം, നിതിൻ ഗഡ്കരി ഉപരിതല ഗതാഗതം, നിർമല സീതാരാമൻ ധനകാര്യം എന്നീ മന്ത്രാലയങ്ങളിൽ തുടരും.
ആരോഗ്യവകുപ്പ്- ജെ.പി.നഡ്ഡ , പീയുഷ് ഗോയൽ- വാണിജ്യം , അശ്വിനി വൈഷ്ണവ്- റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണം, മനോഹർ ലാൽ ഖട്ടർ- ഊർജം, നഗരവികസനം, ശിവരാജ് സിങ് ചൗഹാൻ- കൃഷി, ഗ്രാമവികസനം, ധർമേന്ദ്ര പ്രധാൻ- വിദ്യാഭ്യാസം, ജിതൻ റാം മാഞ്ചി- ചെറുകിട വ്യവസായം, രാം മോഹൻ നായിഡു- വ്യോമയാനം, ഹർദീപ് സിങ് പുരി- പെട്രോളിയം, പ്രകൃതിവാതകം , ചിരാഗ് പാസ്വാൻ- കായികം, യുവജനക്ഷേമം ,മൻസൂഖ് മാണ്ഡവ്യ- തൊഴിൽ, എച്ച്.ഡി.കുമാരസ്വാമി- ഉരുക്ക്, ഖന വ്യവസായം, കിരൺ റിജിജു- പാർലമെന്ററികാര്യം, ന്യൂനപക്ഷ ക്ഷേമം , ഭൂപേന്ദർ യാദവ്- പരിസ്ഥിതി, സർബാനന്ദ സോനോവാൾ- തുറമുഖം, ഷിപ്പിങ്, ജലം, ജ്യോതിരാദിത്യ സിന്ധ്യ- ടെലികോം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, അന്നപൂർണ ദേവി- വനിത, ശിശുക്ഷേമം, ഗജേന്ദ്ര സിഖ് ഷെഖാവത്ത് – സാംസ്കാരികം, ടൂറിസം എന്നിങ്ങനെയുള്ള വകുപ്പുകൾ കൈകാര്യം ചെയ്യും .
കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിക്ക് സാംസ്കാരികം, ടൂറിസം, പെട്രോളിയം വകുപ്പുകളും ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പുകളുമാണു ലഭിച്ചത്. 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 5 സഹമന്ത്രിമാരും, 36 സഹമന്ത്രിമാരുമാണ് കഴിഞ്ഞദിവസം മൂന്നാം മോദി സർക്കാരിൽ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്.