എസ്റ്റോണിയ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി

വളരുന്ന ഇന്ത്യ വാഗ്ദാനം ചെയ്യുന്ന അവസരങ്ങള്‍ മനസിലാക്കാനും ഡിജിറ്റല്‍ ഇന്ത്യ പോലുള്ള പരിപാടികള്‍ പ്രയോജനപ്പെടുത്താനും പ്രധാനമന്ത്രി എസ്റ്റോണിയന്‍ ഗവണ്മെന്റിനെയും കമ്പനികളെയും ക്ഷണിച്ചു

author-image
Prana
New Update
MODI

പാരീസില്‍ നടന്ന എ ഐ ആക്ഷന്‍ ഉച്ചകോടിക്കിടെ എസ്റ്റോണിയ റിപ്പബ്ലിക് പ്രസിഡന്റ് അലാര്‍ കാരിസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇന്ത്യയും എസ്റ്റോണിയയും തമ്മിലുള്ള ഊഷ്മളവും സൗഹൃദപരവുമായ ബന്ധം, ജനാധിപത്യം, നിയമവാഴ്ച, സ്വാതന്ത്ര്യം, ബഹുസ്വരത എന്നീ  മൂല്യങ്ങളോടുള്ള പരസ്പരം പങ്കിട്ട പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രധാനമന്ത്രിയും പ്രസിഡന്റ് കാരിസും അടിവരയിട്ടു. വ്യാപാരം, നിക്ഷേപം, ഐടി- ഡിജിറ്റല്‍, സംസ്‌കാരം, വിനോദസഞ്ചാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ അഭിവൃദ്ധിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഉഭയകക്ഷി സഹകരണത്തില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. സൈബര്‍ സുരക്ഷാ മേഖലയില്‍ നിലവിലുള്ള ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. വളരുന്ന ഇന്ത്യ വാഗ്ദാനം ചെയ്യുന്ന അവസരങ്ങള്‍ മനസിലാക്കാനും ഡിജിറ്റല്‍ ഇന്ത്യ പോലുള്ള പരിപാടികള്‍ പ്രയോജനപ്പെടുത്താനും പ്രധാനമന്ത്രി എസ്റ്റോണിയന്‍ ഗവണ്മെന്റിനെയും കമ്പനികളെയും ക്ഷണിച്ചു.
ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-എസ്റ്റോണിയ പങ്കാളിത്തത്തിന്റെ പ്രാധാന്യവും ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. ഇന്ത്യ-നോര്‍ഡിക്-ബാള്‍ട്ടിക് ഘടനയില്‍ മന്ത്രിതല കൈമാറ്റങ്ങള്‍ ആരംഭിച്ചതിനെ അവര്‍ സ്വാഗതം ചെയ്തു. പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിലും ഐക്യരാഷ്ട്രസഭയിലെ സഹകരണത്തിലും ഉള്ള വീക്ഷണങ്ങള്‍ നേതാക്കള്‍ കൈമാറി.ഇന്ത്യയും എസ്റ്റോണിയയും തമ്മിലുള്ള സാംസ്‌കാരികവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും അഭിവൃദ്ധി പ്രാപിക്കുന്നതില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട്, എസ്റ്റോണിയയില്‍ യോഗയ്ക്ക് ഉണ്ടായ ജനപ്രീതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

 

modi