/kalakaumudi/media/media_files/2025/05/09/fomobJSjWpnmUsHZoemw.jpg)
മുംബൈ:ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, മുംബൈയിൽ അതീവ ജാഗ്രത ഏർപ്പെടുത്തി. മുൻകരുതൽ നടപടിയായി, മുംബൈ പോലീസ് നഗരത്തിന്റെ തീരപ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ദാദർ ജൂഹു പോലുള്ള പ്രധാന ബീച്ചുകളിൽ ഇന്ന് രാവിലെ കടൽത്തീരത്തു നിന്നും ജനങ്ങളോട് ഒഴിയാൻ പോലിസ് ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് മുംബൈയിലെ തന്റെ ഔദ്യോഗിക വസതിയായ വർഷ ബംഗ്ലാവിൽ ഉന്നതതല സുരക്ഷാ അവലോകന യോഗം ചേർന്നിരുന്നു. തയ്യാറെടുപ്പ് വിലയിരുത്തുന്നതിനും സുരക്ഷാ നടപടികൾ രൂപപ്പെടുത്തുന്നതിനുമായി മുതിർന്ന പോലീസും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. അതിർത്തി കടന്നുള്ള ഭീഷണിയെ ചെറുക്കുന്നതിന്റെ ഭാഗമായാണ് മുംബൈയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ വെള്ളിയാഴ്ച സമാനമായ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു. പരമാവധി ജാഗ്രത പാലിക്കാനും സുരക്ഷാ അടിസ്ഥാന സൗകര്യങ്ങളിൽ വേഗത്തിൽ നവീകരണം നടപ്പിലാക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.