ഇന്ത്യയില്‍ ആദ്യം ; നാഗ്പുരില്‍ നാലുതട്ട് ഫ്ളൈഓവര്‍ തുറന്നു

ഗദ്ദിഗോഡത്തിലെ ഗുരുദ്വാരയ്ക്ക് സമീപമാണിത്. ഇവിടെ 1650 ടണ്‍ ഭാരമുള്ള ഉരുക്ക് പാലം നിര്‍മിച്ചിട്ടുണ്ട്.

author-image
Vishnupriya
New Update
ar

മുംബൈ: കാംതി മാര്‍ഗിലെ കനത്ത ഗതാഗതക്കുരുക്കില്‍നിന്ന് യാത്രക്കാര്‍ക്ക് ഇനി ആശ്വാസം.  ഏഷ്യയില്‍ ആദ്യമായി നാലുതട്ട് ഫ്ളൈഓവര്‍ നാഗ്പുരില്‍ തുറന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു. ഗദ്ദിഗോഡത്തിലെ ഗുരുദ്വാരയ്ക്ക് സമീപമാണിത്. ഇവിടെ 1650 ടണ്‍ ഭാരമുള്ള ഉരുക്ക് പാലം നിര്‍മിച്ചിട്ടുണ്ട്. നാല് തലത്തിലുള്ള ഗതാഗത സംവിധാനമുള്ള രാജ്യത്തെ ആദ്യത്തെ ഘടനയാണിത്. കാംതിയില്‍നിന്ന് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ഈ മേല്‍പ്പാലത്തില്‍നിന്ന് നേരിട്ട് യാത്രചെയ്യാന്‍ കഴിയുന്നതിനാല്‍ സമയവും ഇന്ധനവും ലാഭിക്കാം.

മുകള്‍ത്തട്ടില്‍ മെട്രോ റെയില്‍പ്പാത, തൊട്ടുതാഴെ ഫ്ളൈഓവര്‍, അതിനുതാഴെ റെയില്‍വേപ്പാത, ഏറ്റവും താഴെ റോഡ് എന്നിവയടങ്ങിയതാണ് സംവിധാനം. എല്‍.ഐ.സി. ചൗക്ക് മുതല്‍ ഓട്ടോമോട്ടീവ് ചൗക്ക് വരെ 5.67 കിലോമീറ്ററാണ് നീളം. മഹാമെട്രോ, ദേശീയപാത അതോറിറ്റി എന്നിവര്‍ ചേര്‍ന്നാണ് ഫ്ളൈഓവര്‍ പണിതത്. 573 കോടിയാണ് ചെലവ്. 2019-ല്‍ തുടങ്ങിയതാണ് ഈ ഫ്ളൈഓവറിന്റെ നിര്‍മാണം.

flyover nagpur