രാജ്യ സുരക്ഷയില്‍ ഇന്ത്യ മുന്നില്‍

ഗ്ലോബല്‍ ഫയര്‍പവറിന്റെ ഏറ്റവും പുതിയ പഠനമനുസരിച്ച് ലോകത്തിലെ മുന്‍നിര സൈനിക ശക്തികള്‍ സാങ്കേതികവിദ്യ, സൈബര്‍ വാര്‍ഫെയര്‍, തന്ത്രപരമായ പങ്കാളിത്തം എന്നിവയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

author-image
Biju
New Update
Df

ന്യൂഡല്‍ഹി: 1947ന് മുമ്പുള്ള ഇന്ത്യയല്ല 2025ല്‍ എത്തുമ്പോള്‍ എന്ന് ലോകരാഷ്ടങ്ങള്‍ വരെ തിരിച്ചറിഞ്ഞിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് ആപൗരന്മാരുടെ സുരക്ഷ വിട്ടൊരുകളിയുമില്ലെന്ന് ഇപ്പോ ഉറപ്പായിക്കാണും. 

ലോകത്ത് രാജ്യസുരക്ഷയ്ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്.  ഗ്ലോബല്‍ ഫയര്‍പവറിന്റെ ഏറ്റവും പുതിയ പഠനമനുസരിച്ച് ലോകത്തിലെ മുന്‍നിര സൈനിക ശക്തികള്‍ സാങ്കേതികവിദ്യ, സൈബര്‍ വാര്‍ഫെയര്‍, തന്ത്രപരമായ പങ്കാളിത്തം എന്നിവയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

കൂടുതല്‍ സങ്കീര്‍ണ്ണമായ സൈനിക ശേഷികളുടെ ആവശ്യകതയും വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളും കണക്കിലെടുത്ത്, നിരവധിരാജ്യങ്ങള്‍ 2025 ല്‍ അവരുടെ പ്രതിരോധ ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതിര്‍ത്തികള്‍ ശക്തിപ്പെടുത്തുന്നതിനും ആയുധങ്ങള്‍ നവീകരിക്കുന്നതിനും കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ഇന്ത്യയും പ്രധാന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. രാജ്യങ്ങളുടെ പട്ടിക പത്തുമുതല്‍ ഇങ്ങനെയെണ്ണാം.

1. യുഎസ്എ: 895 ബില്യണ്‍ യുഎസ് ഡോളറാണ് അമേരിക്ക ചെലവാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ബജറ്റ് അമേരിക്കയുടേതാണ്. ചൈനയുടെ പ്രതിരോധ ബജറ്റിനേക്കാള്‍ ഏകദേശം രണ്ടര ഇരട്ടിയാണ് അമേരിക്കയുടെ ഡിഫന്‍സ് ബജറ്റ്. അത്യാധുനിക ആയുധ സംവിധാനങ്ങള്‍, സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകള്‍, ആണവ ആധുനികവല്‍ക്കരണം, സൈബര്‍ പ്രതിരോധം, ഇന്തോ-പസഫിക്കിലെ സൈനിക വിന്യാസങ്ങള്‍ എന്നിവക്കാണ് പ്രധാനമായി പണം ചെലവാക്കുന്നത്. 

2. ചൈന: 266.85 ബില്യണ്‍ ഡോളറാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയായ ചൈനയുടെ ചെലവ്. അമേരിക്കന്‍ ആധിപത്യത്തെ വെല്ലുവിളിക്കാനും ദക്ഷിണ ചൈനാ കടലില്‍ ആധിപത്യം സ്ഥാപിക്കുന്നതിനുമാണ് ചൈന കൂടുതല്‍ പണം ചെലവാക്കുന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) നൂതന യുദ്ധക്കപ്പലുകള്‍, മിസൈല്‍ സംവിധാനങ്ങള്‍, കൃത്രിമ ബുദ്ധി (അക) അധിഷ്ഠിത യുദ്ധ ശേഷികള്‍ എന്നിവയില്‍ നിക്ഷേപം നടത്തുന്നു.

3. റഷ്യ: 126 ബില്യണ്‍ യുഎസ് ഡോളറാണ് റഷ്യയുടെ ചെലവ്. യുക്രൈനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് കൂടി. പാശ്ചാത്യ ഉപരോധങ്ങള്‍ തുടരുന്നുണ്ടെങ്കിലും, റഷ്യ പ്രതിരോധ ബജറ്റ് വര്‍ധിപ്പിച്ചു.  ഹൈപ്പര്‍സോണിക് മിസൈലുകള്‍, ആണവോര്‍ജ്ജം , സൈബര്‍ യുദ്ധ തന്ത്രങ്ങള്‍ എന്നിവയ്ക്ക്  ഇപ്പോഴും മുന്‍ഗണന നല്‍കുന്നു.   

4. ഇന്ത്യ: 75 ബില്യണ്‍ യുഎസ് ഡോളറാണ് ഇന്ത്യക്ക് പ്രതിരോധത്തിന് വേണ്ടിവരുന്ന ചെലവ്.  ചൈനയ്ക്കും പാകിസ്ഥാനുമെതിരായ പ്രതിരോധം  വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യ പ്രതിരോധ ബജറ്റ്   വര്‍ദ്ധിപ്പിച്ചു. തേജസ്  യുദ്ധവിമാനങ്ങള്‍, ബ്രഹ്‌മോസ് മിസൈലുകള്‍, നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയ തദ്ദേശീയ ആയുധങ്ങളിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

5. സൗദി അറേബ്യ: 74.76 ബില്യണ്‍ യുഎസ് ഡോളറാണ് സൗദിയുടെ പ്രതിരോധ ചെലവ്. ഇറാനുമായുള്ള  വര്‍ധിച്ചുവരുന്ന  സംഘര്‍ഷങ്ങളുടെയും മേഖലയിലെ സുരക്ഷാ  ഭീഷണികളുടെയും ഫലമായി, സൗദി അറേബ്യ  നൂതന ആയുധങ്ങളിലും  സൈനിക സാങ്കേതികവിദ്യയിലും വന്‍തോതില്‍  നിക്ഷേപം  നടത്തുന്നു. 

6. യുകെ: 71.5 ബില്യണ്‍ യുഎസ് ഡോളറാണ് യൂറോപ്പിലെ പ്രധാന രാജ്യമായ ബ്രിട്ടന്റെ പ്രതിരോധ ചെലവ്. നാറ്റോയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും റഷ്യന്‍ ഭീഷണികളെ നേരിടുന്നതിനുമാണ് ബ്രിട്ടീഷ് പ്രതിരോധ ചെലവ് പ്രധാനമായും വര്‍ധിച്ചിരിക്കുന്നത്. നാവികസേനയും സൈബര്‍ സുരക്ഷയും ബ്രിട്ടന്റെ ലക്ഷ്യമാണ്. 

7. ജപ്പാന്‍: 57 ബില്യണ്‍ യുഎസ് ഡോളറാണ് ജപ്പാന്റെ പ്രതിരോധ ചെലവ്.  ചൈനയില്‍ നിന്നും ഉത്തരകൊറിയയില്‍ നിന്നുമുള്ള  വര്‍ധിച്ചുവരുന്ന ഭീഷണികള്‍  കാരണം  ജപ്പാന്‍ റെക്കോര്‍ഡ് ഉയര്‍ന്ന പ്രതിരോധ ബജറ്റ് നിശ്ചയിച്ചിട്ടുണ്ട്. മിസൈല്‍ പ്രതിരോധത്തിലും സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകളിലും അവര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നു. 

8. ഓസ്ട്രേലിയ: 55.7 ബില്യണ്‍ യുഎസ് ഡോളര്‍ ഓസ്‌ട്രേലിയ പ്രതിരോധ രം?ഗത്ത് ചെലവാക്കുന്നു. ഇന്തോ - പസഫിക്   മേഖലയിലെ  ചൈനീസ് കടന്നുകയറ്റത്തെ  ചെറുക്കുന്നതിനായി  ഓസ്ട്രേലിയ തങ്ങളുടെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നു . അന്തര്‍വാഹിനികള്‍ക്കും ഹൈപ്പര്‍സോണിക്  സാങ്കേതികവിദ്യയ്ക്കുമായാണ് ബജറ്റിന്റെ  ഭൂരിഭാഗവും  ചെലവഴിക്കുന്നത്. 

9. ഫ്രാന്‍സ്: 55 ബില്യണ്‍ യുഎസ് ഡോളറാണ് ഫ്രാന്‍സിന്റെ സൈനിക ചെലവ്. യൂറോപ്പില്‍  റഷ്യയുടെ   വികസിച്ചുകൊണ്ടിരിക്കുന്ന സ്വാധീനം  തടയുന്നതിനും ആഫ്രിക്കയിലെ  ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്  ധനസഹായം  നല്‍കുന്നതിനുമായി ഫ്രാന്‍സ് പ്രതിരോധ ബജറ്റ്  വര്‍ധിപ്പിച്ചു. 

10. ഉക്രെയ്ന്‍: 53.7 ബില്യണ്‍ യുഎസ് ഡോളറാണ് യുക്രൈന്‍ സൈനിക മേഖലക്കായി ചെലവാക്കിയത്. റഷ്യയുമായുള്ള  ദീര്‍ഘകാല ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഉക്രെയ്നിന്റെ സൈനിക  ബജറ്റ് എക്കാലത്തെയും  ഉയര്‍ന്ന നിലയിലെത്തി.  

2025 ല്‍ പാകിസ്ഥാന്‍ പ്രതിരോധത്തിനായി 7.64 ബില്യണ്‍ യുഎസ് ഡോളര്‍  നീക്കിവച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍  14.5%  കൂടുതലാണെങ്കിലും ഇന്ത്യയുടെ 75 ബില്യണ്‍ യുഎസ് ഡോളറിന്റെ ബജറ്റുമായി  താരതമ്യപ്പെടുത്തുമ്പോള്‍ പാകിസ്ഥാന്‍ വളരെ പിന്നിലാണ്.   

 

india