/kalakaumudi/media/media_files/2025/12/27/dcc1012f-68c4-4de1-b434-dfc791a686f2-2025-12-27-19-20-54.jpeg)
കണ്ണൂർ: കണ്ണൂർ ജില്ലകേന്ദ്രീകരിച്ചു ലഹരി മാരുന്ന് റാക്കറ്റിലെ മുഖ്യകണ്ണി കാക്കാട് നിസാ (39) മിനെ വലിയ തോതിൽ ലഹരി വസ്തുക്കളുമായി വീണ്ടും പിടികൂടി.വമറ്റൊരു മയക്കുമരുന്ന് ശേഖരവുമായി പിടികൂടിയ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടയിലാണ് ഇയാൾ വീണ്ടും അറസ്റ്റിലാകുന്നത്.നേരത്തെ കണ്ണൂരിൽ ടൂറിസ്റ്റു ബസുകളിൽ പാഴ്സലായി രണ്ടു കിലോയോളം എംഡിഎംഎ എത്തിച്ച കേസിലെ മുഖ്യപ്രതിയായിരുന്നു ഇയാൾ. ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും മയക്കുമരുന്ന് വില്പന നടത്തിവരികയായിരുന്നു. ഏറെക്കാലത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇയാൾ അറസ്റ്റിലാകുന്നത്.പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിലാണ് ഇയാൾ വലയിലാക്കുന്നത്.ഇയാളിൽനിന്നും 2 .01 ഗ്രാം എംഡിഎംഎ, ക്രിസ്റ്റൽ രൂപത്തിലുള്ള 12.010 ഗ്രാം എംഡിഎംഎ, 3.330 ഗ്രാം ഹാഷിഷ് ഓയിൽ, 950 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഡിസംബർ 25ന് രാത്രി പത്തോടെയാണ് കണ്ണൂർ ടൗൺ പോലിസ് ഇയാളുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തിയത്. പ്രതിക്കെതിരേ ആന്‍റി നാർക്കോട്ടിക് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
