ഭാര്യ ആത്മഹത്യ ചെയ്തതിനു പിന്നാലെ യുവാവും ജീവനൊടുക്കി

ഭാര്യ ആത്മഹത്യ ചെയ്തതിനെ തുടർന്ന് കുടുംബം സൂരജിന് എതിരെ കേസ് കൊടുത്തിരുന്നു.ഇയാൾ സ്ത്രീധനം ആവശ്യപ്പെട്ടു പീഡനം നടത്തി എന്നാണ് പരാതി

author-image
Vineeth Sudhakar
New Update
a803907f-7c66-4a6e-9a2b-fd8d9e1a9a83

നാഗ്‌പുർ: ഭാര്യ ജീവനൊടുക്കിയതിനു പിന്നാലെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. സൂരജ് ശിവണ്ണ (36) എന്ന യുവാവാണ് നാഗ്പൂരിലെ  ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയത്.ബംഗളൂരു സ്വദേശിയായ യുവാവ് അമ്മയ്ക്കൊപ്പമാണ് മഹാരാഷ്‌ട്രയിൽ എത്തിയത്. യുവാവിനൊപ്പം ജീവനൊടുക്കാൻ ശ്രമിച്ച അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്.വ്യാഴാഴ്ചയാണ് സൂരജിന്‍റെ ഭാര്യ ഗാൻവി ബംഗുളൂരുവിൽ മരിച്ചത്. ഗാൻവിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൂരജിനെതിരെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചുവെന്നാരോപിച്ചു കേസ് രജിസ്റ്റർ ചെയ്തിരുന്നു.ചൊവ്വാഴ്ച ആത്മഹത്യക്കു ശ്രമിച്ച യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബ്രെയിൻ ഡെത്ത് സംഭവിച്ചിരുന്നു. തുടർന്ന് വെന്‍റിലേറ്ററിലേക്കു മാറ്റിയ ഗാൻവിയുടെ മരണം വ്യാഴാഴ്ച സ്ഥിരീകരിച്ചു.യുവതിയുടെ മരണത്തിനു പിന്നാലെ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരമായി സൂരജ് ഭാര്യയെ ഉപദ്രവിച്ചിരുന്നു എന്നും ആത്മഹത്യാ പ്രേരണ കുറ്റത്തിന് സൂരജിന് എതിരെ കുടുംബം കേസ് കൊടുത്തിരുന്നു. ഇതിനു പിന്നാലെയാണു നാഗ്‍പൂരിലേക്കു കടന്ന യുവാവ് ജീവനൊടുക്കിയത്..ബാംഗ്ലൂരിൽ വച്ച് ഒക്ടോബർ 29നായിരുന്നു സൂരജിന്‍റെയും ഗാൻവിയുടെയും വിവാഹം. ഹണിമൂണിനായി ശ്രീലങ്കയിലേക്കു പോയെങ്കിലും ചില പ്രശ്നങ്ങളെത്തുടർന്നു യാത്ര പാതിയാക്കി ഇവർ തിരിച്ചുപോന്നിരുന്നു.തുടർന്ന് ഇവർക്കിടയിൽ ചെറിയ പ്രശ്ങ്ങൾ ഉടലെടുത്തിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.സ്ത്രീധനത്തെ ചൊല്ലി വഴക്ക് പതിയവായിരുന്നു എന്നും ,ഇയാൾ ഉപദ്രവിക്കുമായിരുന്നു എന്നും പരാതിയിൽ കുടുംബം പറയുന്നുണ്ട്.പരാതിയിൽ പോലീസ് കേസ് എടുത്ത ഉടനെ ഇയാൾ അമ്മയുമായി നാട് വിടുകയായിരുന്നു.