സ്വയം കഴുത്തു മുറിച്ചു കാട്ടിലേക്ക് ഓടി പോയ രാജേന്ദ്രന്റെ മൃതദേഹം കണ്ടെത്തി

സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.ഇയാൾ ഭാര്യ വീട്ടിൽ ആദ്യം തൂങ്ങി മരിക്കാൻ ശ്രമിക്കുകയും ഭാര്യ തടഞ്ഞപ്പോൾ കത്തി കൊണ്ട് സ്വയം കഴുത്ത് മുറിച്ചു കാട്ടിലേക്ക് ഓടി പോകുകയും ആയിരുന്നു.

author-image
Vineeth Sudhakar
New Update
KNR SUICIDE

കണ്ണൂർ: കണ്ണൂർ കൊട്ടിയൂരിൽ സ്വയം കഴുത്തു മുറിച്ച ശേഷം വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്കനെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സംഭവത്തിൽ കൊട്ടിയൂർ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

ഞായറാഴ്ച്ച ഉച്ചയ്ക്കാണ് ഭാര്യ വീട്ടിൽ വച്ച് രാജേന്ദ്രൻ സ്വയം കുത്തി പരിക്കേൽപ്പിക്കുന്നതും കഴുത്തു മുറിച്ചു വനത്തിലേക്ക് ഓടി ഓടി പോകുന്നതും.തുടർന്ന് ഭാര്യ അയൽവാസികളെ വിവരം അറിച്ചു അവർ അന്വേഷിച്ചു എങ്കിലും കണ്ടെത്താൻ സാധിച്ചില്ല തുടർന്ന് പോലീസിൽ അറീച്ചു. പിന്നാലെ വനംവകുപ്പും പോലീസും നാട്ടുകാരും സംയുക്ത പരിശോധന നടത്തി എങ്കിലും ഇയാളെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.പിന്നീട് വനത്തിന്റെ കൂടുതൽ ഉൾ പ്രദേശത്തേക്ക് തിരച്ചിൽ വർധിപ്പിച്ചു.പിന്നീട് വനത്തിനകത്ത് ഒന്നരകിലോമീറ്റർ മാറിയാണ് രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഭാര്യ വീട്ടിൽ വച്ച് അസ്വസ്ഥത പ്രകടിപ്പിച്ച രാജേന്ദ്രൻ വീടിനകത്ത് തൂങ്ങിമരിക്കാനുളള ശ്രമം നടത്തിയതായി ഭാര്യ പോലീസിനോട് പറഞ്ഞു.ഇത് തടയാൻ ശ്രമിക്കവെയാണ് കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുന്നതും കൊട്ടിയൂർ റിസർവ് വനത്തിനകത്തേക് ഓടിപോകുന്നതും.ഇഭാര്യയും രാജന്ദ്രനും തമ്മിൽ വലിയ വഴക്കോ കാര്യങ്ങളോഇല്ല എന്നാണ് ഭാര്യയുടെ മൊഴി.എന്നാലും സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് പോലീസ് അറിച്ചു.മാനസിക പ്രശ്ങ്ങൾ നേരിടുന്ന ആളാണോ എന്ന് വ്യക്തമായിട്ടില്ല.ഭാര്യയെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.വനത്തിനകത്ത് പോയ രാജേന്ദ്രനെ കണ്ടെത്താൻ   ഡ്രോണും ഡോഗ് സ്ക്വാഡും ഉപയോഗിച്ചിരുന്നു. ഈ പരിശോധനയിലാണ് രാജേന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്.