/kalakaumudi/media/media_files/2025/12/31/img_1005-2025-12-31-18-29-26.jpeg)
വിഴിഞ്ഞം : അംഗപരിമിതന്‍റെ വീടാക്രമിച്ചു വാഹനങ്ങൾ തകർത്തശേഷം ഒളിവിൽ പോയ പ്രതികൾ പിടിയിൽ.പ്രതികളായ കോട്ടുകാൽ പുത്തളം ശരണാലയത്തിനു സമീപം അമ്പലംതട്ട് വീട്ടിൽ ഷാഹുൽ രാജ് (25), അതിയന്നൂർ താന്നിമൂട് അവണാകുഴി മണലുവിള പൊറ്റവിള വീട്ടിൽ ആക്രി എന്നു വിളിക്കുന്ന ശരത്ത് (26) എന്നിവരാണ് കാഞ്ഞിരംകുളം പോലീസിന്‍റെ പിടിയിലായത്.അംഗപരിമിതനായ കോട്ടുകാൽ പുത്തളം മാനസിയിൽ രാജശേഖരന്‍റെ വീട്ടിലാണ് പ്രതികൾ ആക്രമണം നടത്തിയത്. ഡിസംബർ മൂന്നിനു വെളുപ്പിനു മൂന്നു മണിക്കു വെട്ടുകത്തിയുമായി അതിക്രമിച്ച് കയറിയ പ്രതികൾ ജനൽ ഗ്ലാസുകളും, പോർച്ചിൽ ഒതുക്കി വച്ചിരുന്ന ബൈക്കും ഓട്ടോറിക്ഷയും അടിച്ചു തകർത്തു. ഇതുകൂടാതെ വീടിനോടു ചേർന്നുള്ള കടയുടെ വാതിൽ വെട്ടിപൊളിച്ച് അകത്തുകയറി അവിടെ സൂക്ഷിച്ചിരുന്ന ബൈക്കു കേടുവരുത്തികയും പാത്രങ്ങളും മറ്റും പുറത്തേയ് ക്കു വലിച്ചെറിഞ്ഞു നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾ പല സ്ഥലത്തും മാറിമാറി താമസിച്ചു വരുകെയാണ് റൂറൽ എസ്പി സുദർശന്‍റെ നേതൃത്വത്തിലുള്ള പോലീസ് സഘം മണ്ണന്തല ഭാഗത്തു നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
