യാത്രക്കാരെ ആക്രമിച്ചു പണം കവരാനുള്ള ശ്രമത്തിനിടെ പോലീസ് കസ്റ്റഡിയിലായി പ്രതികൾ

തൃശൂർ: കുട്ടനെല്ലൂരിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അഞ്ചംഗ ഹൈവേ കവർച്ചസംഘത്തെ ഒല്ലൂർ പോലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു.

author-image
Vineeth Sudhakar
New Update
b0ca4d77-ddc4-4f75-afaa-69952ec224ac

തൃശൂർ: കുട്ടനെല്ലൂരിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അഞ്ചംഗ ഹൈവേ കവർച്ചസംഘത്തെ ഒല്ലൂർ പോലീസ് പിന്തുടർന്നു പിടികൂടി. ചങ്ങനാശേരി ഫാത്തിമപുരം സ്വദേശികളായ വെട്ടുകുഴിയിൽ സിജോ (31), പള്ളിവീട് അഫാൻ (24), നാട്ടിക എകെജി നഗർ സ്വദേശികളായ സുജീഷ് (28), പട്ടാട്ട് മിഥുൻ (22), പെരിങ്ങോട്ടുകര ചിറയത്ത് ധനേഷ് (38) എന്നിവരെയാണ് പിടികൂടിയത്.പാതയോരത്തു വിശ്രമത്തിനായി പാർക്കുചെയ്യുന്ന സമയത്തു സഞ്ചാരികളെ ആക്രമിച്ച് കവർച്ച ചെയ്യുന്നതിനായി തയാറെടുകയായിരുന്നുഅഞ്ചംഗസംഘം. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒല്ലൂർ സബ് ഇൻസ്പെക്ടർ ജിസ് മാത്യുവും സംഘവും നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനം കണ്ട് പരിശോധിക്കാനെത്തിയപ്പോൾ ആയുധവുമായി പ്രതികൾ വാഹനത്തിൽ കയറി അതിവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു.പാലിയേക്കര ടോൾപ്ലാസയിൽ എത്തിയപ്പോൾ ടോൾപ്ലാസയിലെ ബാരിയർ ഇടിച്ചുതെറിപ്പിച്ചുപോവുകയും പിൻതുടർന്ന പോലീസ് സംഘം ആമ്പല്ലൂർ ജംഗ്ഷനിൽ വച്ച് വാഹനത്തിനുമുന്നിൽ നിർത്തി അതിസാഹസികമായി പ്രതികളെ പിടികൂടുകയുമായിരുന്നു.വാഹനത്തിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.